Kerala

ഹൈറിച്ച് കമ്പനി നടത്തിയത് 1,630 കോടി രൂപയുടെ തട്ടിപ്പെന്ന് പോലീസ്, കേസന്വേഷണം ഉയർന്ന അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണം

കൊച്ചി . ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് 1,630 കോടി രൂപയുടെ തട്ടിപ്പെന്ന് പോലീസ്. 1,630 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. വലിയ തട്ടിപ്പായതിനാൽ തുടർ അന്വേഷണത്തിനായി ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെ ട്ടിരിക്കുന്നു.

നിയമങ്ങളൊന്നും പാലിക്കാതെ ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ നിരവധി ആളുകളിൽ നിന്നാണ് ഹൈറിച്ച് കമ്പനി പണം ഈടാക്കിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഇതിനുമുമ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് ഹൈറിച്ച് എന്ന സ്ഥാപനം നടതത്തിയതായി ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിട്ടുള്ളതാണ്. പിറകെ സ്ഥാപനത്തിന്റെ ഡയറക്ടർ അറസ്റ്റിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 1,630 കോടിയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തുന്നത്.

ഹൈറിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ജി.എസ്.ടി വെട്ടിപ്പ് കേരളത്തിൽ പിടികൂടിയതിൽ ഏറ്റവും വലുതെന്ന് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം പറയുന്നു. കമ്പനി 126.54 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. പരാതിയെ തുടർന്ന് തൃശൂർ ആറാട്ടുപുഴ ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടറെ ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നതുമാണ്. തുടർന്നുള്ള അന്വേഷണത്തിൽ ആയിരം കോടിയിലേറെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.

703 കോടി വിറ്റുവരവുള്ള കമ്പനി 126.54 കോടി ജി.എസ്.ടി അടക്കാനുണ്ടെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞിരുന്നത്. 15 ശതമാനം പിഴയും ചുമത്തിയിരുന്നു. പരിശോധനക്ക് പിന്നാലെ നവംബർ 24ന് ഒന്നരക്കോടിയും 27ന് 50 കോടിയും അടക്കം 51.5 കോടി കമ്പനി അടച്ചു. 75 കോടി കൂടി അടക്കാനുള്ള സാഹചര്യത്തിലാണ് ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കെ.ഡി. പ്രതാപനെ ജി.എസ്.ടി ഇന്‍റലിജൻസ് കാസർകോട് യൂനിറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതാപനെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) റിമാൻഡ് ചെയ്യുകയും ഉണ്ടായി.. അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ അധികൃതർ ആദ്യം പുറത്ത് വിട്ടിരുന്നില്ല. എന്നാൽ, കമ്പനി നികുതി വെട്ടിച്ചെന്ന പ്രചാരണം വ്യാജമാണെന്നും ജി.എസ്.ടി ഫയലിങ് വിഭാഗത്തിൽ വന്ന തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ച് കാണിച്ച കണക്കുകളുടെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങൾ പുറത്തുവന്നതെന്നും ആയിരുന്നു ഹൈ റിച്ച് കമ്പനിയുടെ വിശദീകരണം. ഇതിനു പിറകെ ഇത് സംബന്ധിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളുടെ ഇൻബോക്സിലടക്കം ഇവരുടെ ഭീക്ഷണിയും ഉണ്ടായി.

ജി.എസ്.ടി വെട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്‍റലിജൻസ് വിഭാഗം കഴിഞ്ഞമാസം 24ന് കമ്പനിയുടെ ആറാട്ടുപുഴയിലെ ഓഫിസിൽ പരിശോധന നടത്തി. കമ്പനി ഡയറക്ടർമാരായ പ്രതാപൻ, കെ.എസ്. ശ്രീന എന്നിവരെ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണറുടെ (ഇന്‍റലിജൻസ്) തൃശൂരിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തനമുണ്ടെന്നും കൂടുതൽ വിറ്റുവരവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമുള്ള പ്രാഥമിക വിലയിരുത്തലുകൾ ജി.എസ്.ടി അധികൃതർ annu പങ്കുവെച്ചിരുന്നു. മൾട്ടിലെവൽ മാർക്കറ്റിങ് മാതൃകയിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവർത്തനം നടത്തി വന്നിരുന്നത്. പോലീസ് കോടതിൽ നൽകിയ റിപ്പോർട്ടിൽ 1,630 കോടി രൂപയുടെ തട്ടിപ്പു നടന്നതായും, ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും ആണ് ആവശ്യപ്പെട്ടി രിക്കുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

22 mins ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

8 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

9 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

9 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

9 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

10 hours ago