Crime,

കളം നിറഞ്ഞ് തകർത്ത് കുഴൽനാടൻ, ഇനി ഉറക്കം മുഖ്യനും മകൾക്കും വിലങ്ങ് അണിയിച്ച ശേഷം

എക്‌സോലോജികിനെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിൽ നിറയുന്നത് ഗുരുതര ആരോപണങ്ങൾ. കമ്പനി നിയമത്തിലെ 2006(4) വകുപ്പ് പ്രകാരം നടത്തി അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തിയെന്നും നിരവധി കുറ്റകൃത്യങ്ങൾ തെളിഞ്ഞുവെന്നും ഉത്തരവിലുണ്ട്. അതുകൊണ്ട് തന്നെ കമ്പനികാര്യ വകുപ്പിന്റെ തുടരന്വേഷണം നിർണ്ണായകമാകും. ഇക്കാര്യത്തിൽ കാലം നിറഞ്ഞാടിയ കുഴൽ നടൻ എം എൽ എ ക്കും പ്രതിപക്ഷത്തിനും പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന് മൊക്കെ അഭിമാനിക്കാം.

കെ എസ് ഐ ഡി സി വിശദീകരണമൊന്നും നൽകിയില്ലെന്ന ഗുരുതര ആരോപണവും ഉത്തരവിലുണ്ട്. രജിസ്ട്രാർ ഓഫ് കമ്പനീസ് നൽകിയ നോട്ടീസിന് മറുപടി നൽകാത്തത് ഗൗരവത്തോടെയുള്ള കുറ്റമാണ്. ഇക്കാര്യവും ഉത്തരവിലുണ്ട്. കെ എസ് ഐ ഡി സിയുടെ രജിസ്‌ട്രേഷൻ പോലും റദ്ദാക്കാൻ സാധ്യത ഏറെയാണ്. സിഎംആർഎല്ലിന്റെ മറുപടി തൃപ്തികരമല്ലെന്നും ഉഴപ്പൻ മട്ടിലുള്ളതാണെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എക്‌സോലോജിക്കിനൊപ്പം കെ എസ് ഐ ഡി സിയും സിഎംആർഎല്ലും അന്വേഷണ പരിധിയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും വിശദീകരിക്കുന്നു.

കരിമണൽ കമ്പനി സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നുവെന്നാണ് സൂചന. കരിമണൽ കമ്പനിയിൽ നിന്നടക്കം പണംകൈപ്പറ്റിയതിൽ അസ്വഭാവികത നിലനിൽക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ബെംഗളുരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ്. ബെംഗളുരു, കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസ് കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം അന്വേഷണ സംഘത്തിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ മറ്റ് എജൻസികൾ അന്വേഷണം ഏറ്റെടുക്കും. കേരളത്തിൽ നിന്നുള്ള ആരും പ്രാഥമിക അന്വേഷണത്തിന് ചുമലപ്പെട്ടവരുടെ പട്ടികയിലില്ല. കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വീണാ വിജയന് കുരുക്ക് മുറുകിയിരിക്കുകയാണ്. ലഭിച്ച തുക നൽകിയ സേവനത്തിനുള്ള ഫീസാണെന്നായിരുന്നു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ വാർത്താ സമ്മേളനത്തിലടക്കം വിവരിച്ചത്. എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കൊച്ചി, ബെംഗളുരു സെന്ററുകൾ നൽകുന്ന റിപ്പോർട്ട് ഈ വാദങ്ങളെല്ലാം തള്ളുന്നതാണ്.
കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ., കെ.എസ്‌ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്. മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്‌സാലോജിക്കിനെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സി.എം.ആർ.എല്ലും കെ.എസ്‌ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്‌സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ പരിശോധിക്കും. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തു വന്നിട്ടുണ്ട്.

വീണയുടെ കമ്പനിയായ എക്‌സോലോജിക് സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സർക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് പറഞ്ഞ എംഎൽഎ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും പറഞ്ഞു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

വീണയുടെ കമ്പനിയുടെ കണക്കുകൾ നിരത്തിയായിരുന്നു എംഎൽഎയുടെ ആരോപണങ്ങൾ. 42 ലക്ഷം രൂപ അധികമായി സിഎംആർഎല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2014ൽ തുടങ്ങിയ എക്സാലോജിക് പ്രവർത്തനരഹിതമാണെന്നും പ്രവർത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്നും അദ്ദേഹം ചോദിച്ചു.

crime-administrator

Recent Posts

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

24 mins ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

52 mins ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

1 hour ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

1 hour ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

2 hours ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

2 hours ago