കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിൽ എത്തിയാൽ തിരിച്ചയക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ, ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും അപഗ്രഡേഷനും അനുമതി നൽകിയിട്ടുണ്ടെന്നും അവർക്ക് അടുത്തുള്ള എംപാനൽ ആശുപത്രി വഴി ചികിത്സ തേടാം എന്നുമാണ് കഴിഞ്ഞ വർഷം നവംബർ 16ന് ആരോഗ്യമന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ സർക്കാരിൽ അപേക്ഷ നൽകി കാത്തിരുന്നവർക്ക് പ്രതീക്ഷയായി. ആശുപത്രികളെ സമീപിക്കാൻ കത്ത് വന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിട്ടും അടിയന്തര ആവശ്യമായിട്ടും നടപടികൾക്ക് വേഗം പോര. ഉപകാരങ്ങൾ എത്താത്തതും ആശുപത്രികൾക് ഫണ്ട് നൽകാത്തതും കുട്ടികൾക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നത്. കേൾകാത്തവരുടെ പരാതി കേൾക്കുന്നവരെങ്കിലും മനസിലാക്കണമെന്നാണ് ശ്രവണസഹായി കാത്തിരിക്കുന്നവരുടെ അപേക്ഷ.
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…
ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…
തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…
കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…