Crime,

‘കുസാറ്റിൽ ഒന്നും നടന്നില്ല, കുട്ടികൾ ഉൾപ്പടെ 4 പേർ മരിച്ചു, രജിസ്ട്രാർ ശുദ്ധൻ’, കുറ്റം മുഴുവൻ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ച് പോലീസ്

കൊച്ചി . കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തെ നിസ്സാരമായി കണ്ട് പിണറായി സർക്കാരും കുസാറ്റ് അധികൃതരും. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രജിസ്ട്രാറെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം മുഴുവൻ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ചു രജിസ്ട്രാറെ രക്ഷിക്കുന്ന നടപടിയാണ് പോലീസ് അക്ഷരാർത്ഥത്തിൽ ചെയ്തിരിക്കുന്നത്.

എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അവരുടെ പേരിൽ പോലും കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. കുസാറ്റ് ഉന്നതരുടെ അലംഭാവം കൊണ്ടും അനാസ്ഥകൊണ്ടും കാമ്പസിൽ നാളെയുടെ വാഗ്‌ദങ്ങളായ കുട്ടികൾ ഉൾപ്പടെ നാല് മനുഷ്യ ജീവനുകൾ പൊലിഞ്ഞ ഗുരുതരമായ സംഭവത്തിലാണിതെന്നു കൂടി ഓർക്കണം.

രജിസ്ട്രാറുടെ ഭാഗത്തുണ്ടായ ഗുരുതരമായ കൃത്യ വിലോപം കൊണ്ട് തന്നെയാണ് കുസാറ്റിൽ ദുരന്ധം നടക്കുന്നത്. ഉത്തരവാദിയായ രജിസ്ട്രാറെ രക്ഷിക്കാനുള്ള നീക്കമാണ് വകുപ്പ് മന്ത്രിയുടെ വാക്കുകളിൽ പോലും പിന്നീട് ഉണ്ടായത്. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ നടത്തേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പരിപാടിയ്‌ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് പോലീസ് ഭാഷ്യം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് കുറ്റം മുഴുവൻ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ചു കൊണ്ടാണ്.

2023 നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ക്യാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിക്കപെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ ഇത് കണ്ടെത്തുകയും ചെയ്തിരുന്നതാണ്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

2 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

3 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

4 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

14 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

15 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

16 hours ago