Crime,

കണ്ണൂര്‍ കോര്‍പ്പറേഷനിൽ വികസനത്തിന്റെ പേരിൽ കൊള്ള, പണിപൂര്‍ത്തിയാകാത്ത പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂര്‍ . കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനനെതിരെ ഗുരുതരമായ അഴിമതി ആരോപണം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. രാഗേഷ് ആണ് അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പണിപൂര്‍ത്തിയാകാത്ത പല പദ്ധതികളും ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് അഴിമതിയുടെ ഭാഗമാണെന്നാണ് പി.കെ. രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.

പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് 50 ശതമാനം പോലും പണിപൂര്‍ത്തിയാകാതെയാണ് ഉദ്ഘാടനം ചെയ്യുന്നത്. 12.5 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു വാര്‍ഡുകളിലായി പൂര്‍ത്തീകരിക്കേണ്ട 2.5 കിലോമീറ്ററിലധികം പൈപ്പ് ലൈന്‍ ഇനിയും വലിക്കാന്‍ ബാക്കി കിടക്കുകയാണ്.

ലൈന്‍ വന്ന പ്രദേശത്തെ മുഴുവന്‍ വീടുകളെയും മറ്റ് സ്ഥാപനങ്ങളെയും കണക്ട് ചെയ്ത് മാലിന്യം നിറഞ്ഞ വെള്ളം 40% എങ്കിലും പ്ലാന്റിലെത്തിച്ചാല്‍ മാത്രമേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം. എന്നാല്‍ സ്വന്തമായി സ്ഥാപനങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കേണ്ട സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടി അവരുടെ മാലിന്യങ്ങള്‍ ടാങ്കിലെ വെള്ളം മാത്രം കണക്ട് ചെയ്ത് ഒരു വീട്ടില്‍ പോലും കണക്ഷന്‍ കൊടുക്കാതെ പ്ലാന്റ് ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തത് വഴി കോടികളുടെ അഴിമതി നടത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.

പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ കമ്പനിയുടെ വാറണ്ടി കാലാവധി അവസാനിക്കും. അപ്പോള്‍ ഒരു പ്രവര്‍ത്തനം പോലും നടക്കാതെ നെറ്റ്‌വര്‍ക്ക് തകരാറാവുകയും യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാധിക്കാതെ വരികയും ചെയ്യും. അത്തരം സാഹചര്യത്തില്‍ കമ്പനി കരാറില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള വഴിയൊരുക്കി അതില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമം ആണ് നടന്നിരിക്കുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്ന കാലം വരെയും അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈന്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലൂടെ കടന്നുപോകുന്ന കാലത്തോളം കോര്‍പ്പറേഷന് ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപ തറവാടക അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുത്ത് കോര്‍പ്പറേഷന്റെ തനത് വരുമാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനൻ അട്ടിമറിച്ചിരിക്കുകയാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്ത് പ്രവൃത്തി ആരംഭിച്ച പയ്യാമ്പലം പാര്‍ക്ക് പ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.

മരക്കാര്‍ കണ്ടിയില്‍ സ്ഥാപിച്ച അറവുശാല പയ്യാമ്പലം ഇലക്ട്രിക് ശ്മശാനം തുടങ്ങിയവയെല്ലാം കോടികള്‍ ഉപയോഗിച്ചാണ് നടപ്പാക്കിയതെങ്കിലും ഇതുവരെ പ്രവര്‍ത്തന യോഗ്യ മായിട്ടില്ല. പയ്യാമ്പലം ഇലക്ട്രിക് ശ്മശാനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ഇപ്പോഴും നടക്കുകയാണ്. ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സോണ്ട കമ്പനിക്ക് കരാര്‍ നല്‍കേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആ കമ്പനിക്ക് തന്നെ കരാര്‍ നല്‍കി 10% അഡ്വാന്‍സായി 70 ലക്ഷത്തോളം രൂപ കോര്‍പ്പറേഷന്‍ നഷ്ടമുണ്ടാക്കിയിരിക്കുകയാണ്.

കൊടുത്ത അഡ്വാൻസ് തുകയിൽ ഒരു ചില്ലിക്കാശ് പോലും ഇതുവരെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചത് വഴി വാടകയ്‌ക്ക് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. നടക്കുന്നതെല്ലാം എന്റെ മിടുക്കും നടക്കാത്തതെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കു കയും ചെയ്യുന്ന നിലപാടാണ് മേയറുടേത്.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ തീരാ ശാപമായ പടന്നത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും അത് പൂര്‍ത്തിയാക്കാതെ കോടികള്‍ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും രാഗേഷ് കുറ്റപ്പെടുത്തിയി ട്ടുണ്ട്.. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വി. അനിത, എം.വി. പ്രദീപ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

3 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

11 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

12 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

12 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

13 hours ago