വ്യാജ വായ്‌പ, വാതുവെപ്പ് ആപ്പുകൾ എന്നിവയുടെ പരസ്യങ്ങൾ നൽകരുതെന്ന് സോഷ്യൽ മീഡിയകൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര സർക്കാറിന്റെ കർശന നിർദേശം. പല പ്ലാറ്റ്‌ഫോമുകളും നൽകുന്ന വ്യാജ വായ്പാ ആപ്പുകളുടെ പരസ്യം ഇപ്പോൾ സർക്കാർ നിയന്ത്രിക്കുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ നൽകാൻ പാടില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഓൺലൈൻ പോർട്ടലുകളോട് വ്യക്തമാക്കിയിരുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ഞങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്ന ഒരു മേഖല, പല പ്ലാറ്റ്‌ഫോമുകളും വഹിക്കുന്ന വ്യാജ ലോൺ ആപ്പുകളുടെ പരസ്യമാണ്, കൂടാതെ വ്യാജ ലോൺ ആപ്പുകളുടെ പരസ്യങ്ങൾ ഒരു ഇടനിലക്കാരനും കൊണ്ടുപോകാൻ കഴിയില്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആപ്പുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുകയാണ്’ – മന്ത്രി പറഞ്ഞു.
സുരക്ഷിതവും വിശ്വസനീയവുമായ ഇൻറർനെറ്റിനായി നിയമാധിഷ്ഠിതമായ ഒരു സർക്കാർ സമീപനം കൊണ്ടുവരുന്നുണ്ട്. ഐടി നിയമങ്ങൾ പ്രകാരം നിരോധിച്ച 11 മേഖലകൾ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…
'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…
മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…