സുൽത്താൻ ബത്തേരി . വയനാട്ടിലെ വാകേരിയിൽ ജനങ്ങളിൽ ഭീതി പരത്തി വീണ്ടും കടുവ ഇറങ്ങി. കൊന്നിട്ട പശുക്കിടാവിന്റെ ബാക്കി ഭക്ഷിക്കാനെത്തിയ കടുവ സിസിടിവി അടക്കമുള്ള ക്യാമറകളില്‍ രണ്ട് മണിക്കൂറോളം പതിഞ്ഞതാണ് ജനങ്ങളെ ഭീതിയിലാക്കിയി രിക്കുന്നത്. കടുവയുടെ ദൃശ്യങ്ങള്‍ നാട്ടുകാരെ ഇപ്പോള്‍ ഭയപ്പെടുത്തിയിട്ടുണ്ട്.
വാകേരിക്കടുത്തായുള്ള സീസീ ഞാറക്കാട്ടിലുള്ള സുരേന്ദ്രന്‍ എന്നയാളുടെ തൊഴുത്തിലാണ് കടുവ വീണ്ടുമെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. വനംവകുപ്പ് കടുവയെ പിടിക്കാനായി പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ കൃഷിയിടത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
സാമാന്യം ഭീമാകാരനായ കടുവയാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ നാട്ടുകാര്‍ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കടുവയുടെ ചിത്രവും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവും വേണമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. പത്തോളം ക്യാമറകളും, മൂന്ന് കൂടുകളുമാണ് കടുവയെ കുടുക്കാൻ സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞതോടെ കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയുള്ള കൃഷിയിടത്തിലും നാട്ടുകാര്‍ കടുവയെ കണ്ടിട്ടുണ്ട്. അതിനാൽ നാട്ടുകാര്‍ ആകെ ഭയപ്പാടിലാണ്.
വാകേരി താഴത്തങ്ങാടിക്ക് സമീപത്തായുള്ള കല്ലൂര്‍ കുന്നില്‍ നേരത്തെ കണ്ട അതെ സ്ഥലത്താണ് കടുവയെ വീണ്ടും കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. കടുവ റോഡ് മുറിച്ച് കടന്ന് കാപ്പിത്തോട്ടത്തി ലേക്ക് പോകുന്നത് കണ്ടുവെന്നാണ് കല്ലൂര്‍ കുന്നിലെ ഒരു വ്യാപാരി പറയുന്നത്. പടക്കം പൊട്ടിച്ച് ആണ് കടുവയെ തുരത്തിയത്. കടുവ വന്ന രണ്ട് വീടുകളിലും പശുക്കള്‍ ഉണ്ടായിരുന്നു.
അതേസമയം, വനംവകുപ്പിന്റെ ക്യാമറകളിലൊന്നിലും കടുവയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ ക്യാമറകൾക്ക് വേണ്ടത്ര ക്വാളിറ്റിയില്ല. അതുകൊണ്ട് ദൃശ്യങ്ങള്‍ക്ക് വ്യക്തതമല്ല. കടുവയാണെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇരുട്ടത്ത് തിളങ്ങുന്ന രണ്ട് കണ്ണുകളാണ് കല്ലൂര്‍കുന്നില്‍ കണ്ടതെന്നും, ഇത് കടുവയാണെന്ന് പറയാനാവില്ലെന്നും റേഞ്ച് ഓഫീസര്‍ പറയുന്നു.
ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കാലാവസ്ഥാ വ്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…
തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…
തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…