Crime,

പോലീസിനെയും DYFI യെയും പിണറായി കയറൂരി വിട്ടു, പെൺകുട്ടിയുടെ വസ്ത്രം സെക്രട്ടറിയേറ്റ് പടിക്കൽ വലിച്ചുകീറി SI

തിരുവനന്തപുരം . നവകേരള സദസ്സുമായി ബന്ധപ്പെട്ടു പൊലീസും ഡിവൈഎഫ്ഐയും കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ മർദിച്ച സംഭവം, പോലീസിനെ പിണറായി കയറൂരി വിട്ടിരിക്കുകയാണെന്നും ഡിവൈഎഫ്ഐയെ അക്രമത്തിനായി തുറന്നു വിട്ടിരിക്കുകയാ ണെന്നും തെളിയിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ നേരിട്ട സംഭവം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണ്.

പെൺകുട്ടികൾക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് ത‍ടഞ്ഞു വെച്ചു. ഗവർണർക്കെതിരെ സമരം ചെയ്ത എസ്എഫ്ഐ പെൺകുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പോലീസ്, വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വരെ വലിച്ചുകീറി.

ഒരു പെൺകുട്ടിയുടെ വസ്ത്രം ഒരു എസ്ഐ ആണ് വലിച്ചുകീറിയത്. വളരെ മോശമായ പെരുമാറ്റമാണ് പോലീസ് നടത്തിയത്. പെൺകുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാർ വടിവച്ചു കുത്തുകയും അടിക്കുകയും ഉൾപ്പടെ ക്രൂരമായ രീതിയിൽ ദേഹോപദ്രവം ഏൽപ്പിച്ചു. പൊലീസ് അനാവശ്യമായി പെൺകുട്ടികൾക്കെതിരെ ആക്രമണം നടത്തിയതാന് പ്രശ്നങ്ങൾക്ക് കാരണമാവുന്നത്.

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ നേരിട്ടതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. പെൺകുട്ടികൾക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് ത‍ടഞ്ഞുവെക്കുകയായിരുന്നു. അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണെന്നും വി ഡി സതീശൻ തുടർന്ന് അറിയിക്കുകയായിരുന്നു. ഗവർണർക്കെതിരെ സമരം ചെയ്ത എസ്എഫ്ഐ പെൺകുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പൊലീസുകാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വരെ വലിച്ചുകീറിയതായി സതീശൻ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരോടു പൊലീസ് വളരെ മോശമായിട്ടാണ് പെരുമാറിയത്. പെൺകുട്ടിയുടെ വസ്ത്രം വരെ ഒരു എസ്ഐ വലിച്ചുകീറി. ആ എസ്ഐയ്‌ക്കെതിരെ നടപടി വേണം – സതീശൻ ആവശ്യപ്പെട്ടു. വനിതാ പൊലീസല്ലാത്ത ഒരു എസ്ഐ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറുകയാ യിരുന്നു. വളരെ മോശമായ പെരുമാറ്റമായിരുന്നു അത്. പെൺകുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാർ വടിവച്ചു കുത്തി. അവരെ ഉപദ്രവിച്ചു. പെൺകുട്ടികൾക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് ത‍ടഞ്ഞുവച്ചു. ഞാൻ അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണ് – എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത് .

പെൺകുട്ടികൾക്കെതിരെ പൊലീസ് അനാവശ്യമായി ആക്രമണം നടത്തിയതാണ് പ്രശ്‍നം സംഘർഷത്തിലേക്ക് എത്തിച്ചത്. ആ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത എസ്ഐയ്‌ക്കെതിരെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഒരു യൂത്ത് കോൺഗ്രസ് സമരം പൊലീസിനൊന്നും അടിച്ചൊതുക്കാനാകില്ല. ഇതിനേക്കാൾ വലിയ സമരം കാണേണ്ടി വരും. ഞങ്ങളുടെ കുട്ടികളെ കല്യാശേരി മുതൽ കൊല്ലം വരെ ക്രൂരമായി മർദ്ദിച്ചവർക്ക് എതിരായിട്ടുള്ള വലിയ പ്രതിഷേധമാണിത്. ഈ പ്രതിഷേധം കേരളം മുഴുവനും ഇനി ഉണ്ടാവുമെന്നും വി ഡി സതീശൻ പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

2 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

3 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

4 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

7 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

8 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 hours ago