News

ആൾക്കൂട്ട കൊലപാതക കുറ്റത്തിന് രാജ്യത്തിനി വധശിക്ഷ

മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ലോക്‌സഭയിൽ ചർച്ച ചെയ്ത് പാസാക്കിയപ്പോൾ, നിർദിഷ്ട നിയമങ്ങളിൽ ആൾക്കൂട്ട കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വ്യവസ്ഥ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഭാരതീയ ന്യായ (രണ്ടാം) സൻഹിത ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത ബിൽ, ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ എന്നിവ ലോക്‌സഭയിൽ പാസാക്കി. ഇന്ത്യൻ പീനൽ കോഡിന് പകരമായി വരുന്ന ഭാരതീയ ന്യായ സംഹിത, ശിക്ഷയെക്കാൾ നീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമം മൂലം തിലക് മഹാരാജ്, മഹാത്മാഗാന്ധി, സർദാർ പട്ടേൽ, കൂടാതെ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. ആ നിയമം ഇന്നും തുടരുന്നു. രാജ്യദ്രോഹ നിയമം നിർത്തലാക്കാൻ മോദി സർക്കാർ തീരുമാനിച്ചു. ലോക്സഭയിൽ സംസാരിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത ബിൽ, 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവ പാർലമെന്റിൽ ആദ്യമായി അവതരിപ്പിച്ചത് വർഷകാല സമ്മേളനത്തിലായിരുന്നു. ശീതകാല സമ്മേളനത്തിൽ ബില്ലുകളുടെ ഭേദഗതി ചെയ്ത പതിപ്പുകൾ ഷാ അവതരിപ്പിക്കുകയുണ്ടായി.

നിർദ്ദേശിച്ച നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ ഇങ്ങനെ:

നിർദ്ദിഷ്ട നിയമങ്ങൾ പോലീസിന്റെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനം കൊണ്ടുവരും. അറസ്റ്റിലായ വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും രേഖപ്പെടുത്തണം, ഈ രേഖകൾ പരിപാലിക്കുന്നതിന് ഒരു നിയുക്ത പോലീസ് ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കും.

പുതിയ ക്രിമിനൽ ബില്ലിൽ സർക്കാർ മനുഷ്യക്കടത്ത് നിയമങ്ങൾ ലിംഗഭേദമില്ലാത്തതാക്കി. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ പുതിയ നിയമങ്ങൾക്ക് കീഴിൽ പോക്സോ തത്തുല്യമായ വകുപ്പുകൾ സ്വയമേവ കൊണ്ടുവരും.

പുതിയ നിയമങ്ങളിൽ തീവ്രവാദത്തിന്റെ നിർവചനം ഉൾപ്പെടുത്തും.’ഇതുവരെ ഒരു നിയമത്തിലും തീവ്രവാദത്തിന് നിർവചനം ഉണ്ടായിരുന്നില്ല, ഇതാദ്യമായാണ് മോദി സർക്കാർ തീവ്രവാദത്തെക്കുറിച്ച് വിശദീകരിക്കാൻ പോകുന്നത്. അതിനാൽ അതിന്റെ അഭാവം ആർക്കും മുതലെടുക്കാൻ കഴിയില്ല – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഹിറ്റ് ആന്റ് റൺ കേസുകളിൽ ‘അപകട മരണവും അശ്രദ്ധ മൂലമുള്ള മരണവും പുനർ നിർവചിക്കപ്പെട്ടിട്ടുണ്ട് – ആരെയെങ്കിലും കാറുമായി ഇടിച്ച ശേഷം അതേ ഡ്രൈവർ ഇരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ, അവർക്ക് ചെറിയ ശിക്ഷയാണ് ലഭിക്കുക. എന്നാൽ ഹിറ്റ് ആൻഡ് റൺ കേസിന് വലിയ ശിക്ഷ കിട്ടും.

കേസുകൾ കൃത്യസമയത്ത് കേൾക്കുന്നത് ഉറപ്പാക്കാൻ, കുറ്റവിമുക്തരാക്കാനുള്ള അപേക്ഷയിൽ പ്രതികൾക്ക് ഏഴ് ദിവസത്തെ സമയം ലഭിക്കുമെന്ന് നിർദ്ദിഷ്ട നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആ ഏഴ് ദിവസങ്ങളിൽ ജഡ്ജി വാദം കേൾക്കണം, പരമാവധി 120 ദിവസത്തിനുള്ളിൽ കേസ് വിചാരണയ്ക്ക് വരും.’ നേരത്തെ പ്ലീ ബാർഗേയിനിങ്ങിന് സമയപരിധി ഉണ്ടായിരുന്നില്ല, ഇപ്പോൾ, കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളിൽ ഒരാൾ അവരുടെ കുറ്റകൃത്യം അംഗീകരിച്ചാൽ, ശിക്ഷ കുറയും. വിചാരണ വേളയിൽ രേഖകൾ ഹാജരാക്കാൻ വ്യവസ്ഥയില്ല. ഞങ്ങൾ അത് നിർബന്ധമാക്കി. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കണം. അതിൽ കാലതാമസം വരുത്തില്ല’ അമിത് ഷാ പറഞ്ഞു.

നിർദ്ദിഷ്ട നിയമമനുസരിച്ച്, കേസുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ഒരു വ്യക്തി പരാതി നൽകിയതിന് ശേഷം, മൂന്ന് ദിവസത്തിനുള്ളിൽ അല്ലെങ്കിൽ പരമാവധി 14 ദിവസത്തിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കണം. ‘മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂർത്തിയാക്കണം. അതായത് പരമാവധി 14 ദിവസത്തിനകം അല്ലെങ്കിൽ കുറഞ്ഞ ശിക്ഷയുള്ള കേസുകളിൽ മൂന്ന് ദിവസത്തിനകം എഫ്‌ഐആർ ഫയൽ ചെയ്യണം. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ ജയിലിൽ അടയ്ക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച രാജ്യദ്രോഹ നിയമം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

11 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago