SFI തുടങ്ങിവച്ച കരിങ്കൊടി മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവർണർ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു.കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടികണ്ണൂരിനെ ക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം.
മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി.എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്. നായനാരെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല. കണ്ണൂരിലെ രക്തസാക്ഷിത്വം എണ്ണിപറഞ്ഞുകൊണ്ടാണ് പിണറായി വിജയൻ ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവർണർ കരുതുന്നത് വിവര ദോഷത്തിന് അതിരു വേണം.
ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോൾ ഇത്രേ പറയുന്നുള്ളു.കൂടുതൽ പറയുന്നില്ല.ഞാൻ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൽ പറഞ്ഞു.
അതേസമയം കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ ബാനർ ഉയർത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചും രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ബാനറുകൾ നീക്കാത്തതിൽ ഗവർണർ പൊലീസിനോട് കയർത്തിരുന്നു. തുടർന്ന് ബാനറുകൾ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. ഈ രണ്ട് സംഭവങ്ങൾക്കും പിന്നാലെയാണ് ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ എസ്എഫ്‌ഐ ബാനർ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസിൽ വീണ്ടും ബാനർ ഉയർത്തി എസ്എഫ്‌ഐ പ്രവർത്തകർ. രാത്രിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസുകാരോട് കയർത്തിന് പിന്നാലെ ബാനറുകൾ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എംആർ ആർഷോയുടെ നേതൃത്വത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി.
പൊലീസുകാരോട് കയർത്ത് സംസാരിച്ച പിഎം ആർഷോയും പ്രവർത്തകരും ബാരിക്കേഡിന് മുകളിൽ വീണ്ടും കറുത്ത ബാനർ ഉയർത്തുകയായിരുന്നു. ഡൗൺ ഡൗൺ ഗവർണർ എന്നെഴുതിയ ബാനറാണ് ഉയർത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളിൽ പ്രവർത്തകർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പ്രതിഷേധത്തിനിടെ പൊലീസുകാരോടും എസ്എഫ്‌ഐ പ്രവർത്തകർ കയർത്തു. ഞങ്ങളെ തടയരുതെന്നും ഗവർണർക്ക് സുരക്ഷയൊരുക്കിയാൽ മതിയെന്നും മിണ്ടാതെ നിന്നോളണമെന്നും പൊലീസിനോട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആക്രോശിച്ചശേഷമാണ് ബാനർ ഉയർത്തിയത്.
ഗവർണറുടെ കോലം കത്തിച്ചതിനൊപ്പം ഇന്ന് ഗവർണർ പങ്കെടുക്കുന്ന സെമിനാറിന്റെ ബാനർ കീറിയെടുത്ത് എസ്എഫ്‌ഐ പ്രവർത്തകർ കത്തിച്ചു. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകൾ ക്യാമ്പസിൽ തന്നെയുണ്ടാകുമെന്നും പിആർഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോൾ ഗവർണർക്കെതിരെ ക്യാമ്പസിൽ ബാനറുകൾ ഉയരുമെന്നും ഗവർണറെ പിന്തുണച്ചുകൊണ്ടുള്ള ആർഎസ്എസിന്റെ ഒരു ബാനർ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആർഷോ പറഞ്ഞു. ഗവർണർ കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാർ മാറരുതെന്നും ആർഷോ പറഞ്ഞു.
തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…
കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…