Crime,

വണ്ടിപ്പെരിയാര്‍ കേസില്‍ കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ട ആറ് വയസുകാരിയെയും കുടുംബത്തെയും ചതിച്ചു

കട്ടപ്പന . വണ്ടിപ്പെരിയാര്‍ കേസില്‍ കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ട ആറ് വയസുകാരിയെയും കുടുംബത്തെയും ചതിച്ചു. സംഭവത്തിൽ കാട്ടാളാണെന്നു വിശേഷിപ്പിക്കാവുന്ന പ്രതിയെ രക്ഷിക്കാവുന്ന പഴുതുകളാണ് പോലീസ് എഫ് ഐ ആറിലടക്കം തിന്നിക്കൂട്ടി വെച്ചിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയതായി തന്നെയാണ് കോടതി പോലും ഇക്കാര്യത്തിൽ വ്യക്തമാക്കിയിയിരിക്കുന്നത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിൽ കോടതി അന്വേഷണത്തിലെ പാളിച്ചകൾ നിരത്തിയിട്ടുണ്ട്. ആറുവയസ്സുകാരി യുടേത് കൊലപാതകം തന്നെയാണെന്ന് കോടതിയുടെ വിധി പകർപ്പിൽ പറയുന്നു.

കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് പോലും എത്തുന്നത്. തെളിവ് ശേഖരിച്ചതില്‍ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമെന്നു കൂടി കോടതി പറഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടതാന് കെസിഡ ഗുരുതര വീഴ്ച. കോടതി വിധിപകർപ്പിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദവും കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും, കേസിൽ പ്രതിയെ എങ്ങനെ വെറുതെ വിട്ടെന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.

കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതെവിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി കൊണ്ടായിരുന്നു കോടതി വിധി. കോടതി വരാന്തയിൽ തന്നെ നീതി പീഠങ്ങളെ ചോദ്യം ചെയ്തു കൊണ്ട് കുഞ്ഞിന്റെ ‘അമ്മ നടത്തിയ പ്രതിഷേധം വിവാദമായതോടെ കേസിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്. വാളയാർ കേസുപോലെ നീതി കിട്ടാത്ത ഒരമ്മയുടെ നിലവിളിയാണ് വണ്ടിപ്പെരിയാറിൽ നിന്നും ഉയർന്നു കേട്ടത്.

2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തുന്നത്. പെൺകുട്ടിക്ക് 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നതുമാണ്. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും പോലീസിന് കിട്ടിയിരുന്നു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ രണ്ട് വർഷത്തിനു ശേഷം വിധി പറയുമ്പോൾ, അന്വേഷ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും,ശിക്ഷിക്കാൻ തെളിവുകളിലിന്നു കൊടതിയും പറയുകയായിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

5 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

7 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

7 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

8 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

8 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

8 hours ago