ജപ്തി ഭീഷണിയിലായ കേരളത്തിലെ പ്രസ് ക്ലബുകൾക്ക് ആശ്രയം ഹൈക്കോടതി പരിഗണനയിലുള്ള മൂന്നു കേസുകളിലെ കാലതാമസം. സർക്കാർ ഫണ്ട് വെട്ടിപ്പ്, എം പി ഫണ്ട് തട്ടിപ്പ്, ദേവസ്വം ഭൂമി തട്ടിയെടുക്കൽ എന്നിങ്ങനെ മൂന്നു കേസുകളാണ് പ്രസ് ക്ലബ് ഭാരവാഹികൾ പ്രതികളായി കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലെല്ലാം ക്രമക്കേടുകൾ സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തിയിട്ടുള്ളതിനാൽ വിധി വരുന്നതോടെ പ്രസ് ക്ലബ് ഭാരവാഹികൾ കൂട്ടത്തോടെ ജയിലിലാകുമെന്നു ഉറപ്പായിരിക്കുകയാണ്.
തൃശൂർ പ്രസ് ക്ലബ് ഭാരവാഹികൾ വ്യാജ രേഖ ചമച്ച് വടക്കുംനാഥ ക്ഷേത്ര വക 10 കോടി രൂപ മൂല്യമുള്ള ദേവസ്വം ഭൂമി തട്ടിയെടുത്ത കേസ് 2020 മുതൽ ഹൈക്കോടതിയിലാണ്. വ്യാജ രേഖ നൽകി വില്ലേജ് ഓഫിസറെ കബളിപ്പിച്ച് 40 വർഷത്തെ കരം ഒന്നിച്ചടച്ചു ദേവസ്വം ഭൂമി കൈക്കലാക്കിയതിനു തൃശൂർ പ്രസ് ക്ലബ് ഭാരവാഹികളായിരുന്ന എം.വി. വിനിത, കെ. പ്രഭാത് എന്നിവർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യാജ രേഖ ചമച്ചാണ് പ്രസ് ക്ലബ് മന്ദിരത്തിന്റെ ഭൂമി തട്ടിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ വിധി എതിരാകുമെന്ന ബോധ്യത്തിൽ വാദം കേൾക്കൽ നീട്ടിവയ്പിക്കുകയെന്ന തന്ത്രമാണ് പ്രസ് ക്ലബ് ഭാരവാഹികളുടേത്.
വിവിധ പ്രസ് ക്ലബുകൾക്കായി അനുവദിച്ച രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗിച്ചതായി കണ്ടെത്തിയ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (കേരള) ഓഡിറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021 ൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിന്റെ പരിഗണനയിലെത്തിയതാണ് രണ്ടാമത്തെ കേസ്. ദുർവിനിയോഗിച്ച സർക്കാർ ഫണ്ട് തിരിച്ചു പിടിക്കാനുള്ള നടപടികളുടെ ഭാഗമായി ധനകാര്യ ഇൻസ്പെക്ഷൻ വിങ്ങ് പ്രസ് ക്ലബുകളിൽ പരിശോധന നടത്തി വരികയാണെന്നാണ് കേസിൽ സർക്കാർ നൽകിയിട്ടുള്ള സത്യവാങ്ങ്മൂലം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ പ്രസ് ക്ലബുകൾ തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ്, കെയുഡബ്ല്യു ജെ ഡൽഹി ഘടകം എന്നിവിടങ്ങളായി അനുവദിച്ച രണ്ടര കോടി രൂപയാണ് ദുർവിനിയോഗിച്ചത്.
എം പി ഫണ്ടിൽ നിന്നു ചട്ടവിരുദ്ധമായി 25 ലക്ഷം രൂപ തട്ടിയെടുത്ത വയനാട് പ്രസ് ക്ലബിന്റെ കെട്ടിടം ജപ്തി ചെയ്യാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ സെപ്തംബറിലാണ് ഹൈക്കോടതിയിലെത്തിയത്. തുക തിരിച്ചടക്കാൻ പല തവണ നോട്ടീസ് നൽകിയിട്ടും പല തവണ സമയം നീട്ടിക്കൊടുത്തിട്ടും തുക തിരിച്ചടക്കാത്തതിനാലാണ് ജപ്തി നോട്ടീസ് നൽകിയതെന്ന് ജില്ലാ കലക്ടർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി.
തുക തിരിച്ചടവ് സംബന്ധിച്ച് ജില്ലാ കലക്ടർ പല തവണ ഹിയറിങ്ങ് വച്ചെങ്കിലും പ്രസ് ക്ലബ് ഭാരവാഹികൾ ഹാജരായില്ലെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഡൽഹി കെ യുഡബ്ല്യുജെ ഭാരവാഹികളിൽ നിന്ന് പിഴ പലിശ സഹിതം 70 ലക്ഷം രൂപ തിരിച്ചു പിടിക്കാനുള്ള അന്വേഷണ റിപ്പോർട്ട് ശുപാർശ ഏപ്രിലിൽ ധനമന്ത്രി ബാലഗോപാലിനു സമർപ്പിച്ചെങ്കിലും മാധ്യമ സുഹൃത്തുക്കളെ പിണക്കാതെ റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ് ധനമന്ത്രി ഇപ്പോഴും.
മിക്ക ജില്ലകളിലും പ്രസ് ക്ളബുകൾ എം പി മാരുടെ ഫണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ എം പി മാരുടെ ഫണ്ടുകൾ പ്രസ് ക്ളബ് നവീകരിക്കാൻ എന്ന് പറഞ്ഞ് നൽകുന്നതും ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്. കൂടാതെ നഗര സഭകൾ, പി ആർ ഡി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകൾ കൈപറ്റിയ പ്രസ്ക്ലബുകളും പല ജില്ലകളിൽ ആയി ഉണ്ട്. ഇതും നിയമ വിരുദ്ധമാണ്. ഇത്തരത്തിൽ തുക വാങ്ങിയിട്ടു മാധ്യമ സംഘടനാ നേതാക്കളിൽ നിന്നും അവ ഇപ്പോൾ തിരികെ പിടിക്കുകയാണ്. തുക തിരിച്ച് കൊടുക്കാതെ ദുർവിനയോഗം നടത്തിയ കെ യു ഡബ്യ്ള്യു ജെ നേതാക്കൾ എല്ലാം മുങ്ങി കഴിഞ്ഞു. ഇതിനേ തുടർന്നാണിപ്പോൽ പ്രസ്ക്ലബുകളുടെ ഓഫീസുകൾ ജപ്തിയിലേക്ക് നീങ്ങുന്ന അവസ്ഥയി ലേക്ക് എത്തിയത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…