Crime,

പീഡ_നക്കേസിൽ മൊഴി നൽകിയ നഴ്‌സിനെ ഇടുക്കിയിലേക്ക് തുരത്തി വീണ ജോർജിന്റെ തട്ടിപ്പ് പുറത്ത്

ഐസിയുവിലിട്ട് ഒരു രോഗിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കൊപ്പം ചേർന്ന് സർക്കാരിന്റെ ക്രൂരത. കേസിലെ പ്രതിയായ ജീവനക്കാരനെ രക്ഷിക്കാനായി നിരന്തരം ഇടപെടലുകൾ നടത്തുകയാണ് സർക്കാർ. ശരിക്കും കേരളത്തെ ഞെട്ടിക്കുന്ന ആരോഗ്യമോഡലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്നത്. സർക്കാർ ഇരക്ക് ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി ഇടയ്ക്കിടെ പറയുമ്പോഴും, കാര്യങ്ങൾ തിരിച്ചാണ്. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും സിപിഎമ്മിന്റെയും സർവീസ് സംഘടനകളുടെയും, സമ്മർദത്താൽ പ്രതിക്ക് അനുകൂലമായാണ് കാര്യങ്ങൾ പലതും നടക്കുന്നത്.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരിക്കയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിതയെയാണ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയത്. നവംബർ 28-ന് ഇറങ്ങിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് 30-നാണ് നഴ്സിന് നൽകിയത്. ഇതുപ്രകാരം അനിതയെ വ്യാഴാഴ്ചതന്നെ ജോലിയിൽനിന്ന് വിടുതൽ ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ. എൻ. അശോകനും ഉത്തരവിറക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കവെ യുവതിയെ ആശുപത്രി അറ്റൻഡർ എം എം ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്. സംഭവം പിന്നീട് വാർത്തയായതോടെ വൻ വിവാദമായി. തുടർന്ന് വാർഡിലേക്ക് മാറ്റിയ യുവതിയെ ആശുപത്രി ജീവനക്കാരായ അഞ്ചുപേർ സന്ദർശിച്ച് പ്രതിക്കുവേണ്ടി സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ടായിരുന്നു. പരാതി അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമിതിയെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേലുള്ള നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് ഡിഎംഇയുടെ ഉത്തരവിൽ പറയുന്നു.

ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട്, സീനിയർ നഴ്‌സിങ് ഓഫീസർ എന്നിവരുടെ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും ഏകോപനമില്ലായ്മയുമാണ് വാർഡിൽ ചികിത്സയിലുള്ള രോഗിയെ സ്വാധീനിക്കാൻ ശ്രമിച്ചതുപോലുള്ള വിഷയങ്ങൾ ഉണ്ടാവാൻ ഇടയാക്കിയതെന്ന് അന്വേഷണറിപ്പോർട്ടിലുണ്ട്.

ഇതിനാൽ സീനിയർ നഴ്‌സിങ് ഓഫീസറെ കൂടാതെ ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെക്കൂടി ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റാൻ അന്വേഷണകമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണകമ്മിറ്റി നിർദേശിച്ചിട്ടുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ സത്വരനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ആശുപത്രിജീവനക്കാർ സ്വാധീനിക്കാൻ ശ്രമിച്ചകാര്യം അതിജീവിത അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ നഴ്‌സിങ് ഓഫീസർ അനിതയോട് പറയുകയും അവർ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു.

അന്വേഷണകമ്മിറ്റിക്ക് മുമ്പാകെ അതിജീവിതയ്ക്ക് അനുകൂലമായി അവർ മൊഴിനൽകുകയും ചെയ്തു. തുടർന്ന് ഇക്കാര്യത്തിൽ ഭരണാനുകൂലസംഘടനാ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്ത് വിടാൻ കൂട്ടാക്കിയില്ല.

സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം പുറത്തറിഞ്ഞതോടെ അതിജീവിതയും സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിലും പ്രതിഷേധവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുന്നിലെത്തി. പ്രിൻസിപ്പലിനെ നേരിൽക്കണ്ട അതിജീവിത, നടപടി പിൻവലിക്കുംവരെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് അറിയിക്കുകയായിരുന്നു. സത്യത്തിനൊപ്പംനിന്ന അനിതയെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധമുണ്ടെന്നും അത് എന്തുസന്ദേശമാണ് നൽകുന്നതെന്നും അവർ ചോദിച്ചു. എന്നാൽ, നടപടി തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽനിന്നാണെന്നും അതനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പൽ ഡോ. എൻ അശോകൻ പറഞ്ഞു. പരാതി എഴുതിനൽകിയാൽ ഡിഎംഇ. ഓഫീസിനെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് സിഐ. ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത എഴുതിനൽകിയ പരാതി ഡിഎംഇ ഓഫീസിലേക്കയച്ചു. രണ്ടുദിവസത്തിനകം തീരുമാനമറിയിച്ചില്ലെങ്കിൽ ഡിഎംഇ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് അതിജീവിത അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

crime-administrator

Recent Posts

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

13 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

1 hour ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

1 hour ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

6 hours ago