ശ്രീനഗർ . ജമ്മു കശ്മീരിലെ ഉറിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റുമുട്ടൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ട രണ്ടു പേരും. പ്രദേശം പൂർണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
ഉറി നിയന്ത്രണ രേഖയിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പുൽവാമ മേഖലയിലെ പരിഗം ഏരിയയിൽ കഴിഞ്ഞയാഴ്ചയും ഏറ്റുമുട്ടലുണ്ടായി. ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പരിഗം മേഖലയിൽ പോലീസും സൈന്യവും തിരച്ചിൽ നടത്തുകയായിരുന്നു.
പുൽവാമയിലെ ഏറ്റുമുട്ടലിന് രണ്ട് ദിവസം മുമ്പ് കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ നേരത്തെ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്മീർ ജില്ലയിലെ കതോഹലൻ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെ തുടർന്ന് ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഭീകരനെയും സൈന്യം വകവരുത്തിയിരുന്നു.
ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കാലാവസ്ഥാ വ്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…
തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…
തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…