News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങി ഭിക്ഷ യാചിക്കേണ്ടി വന്ന മറിയക്കുട്ടിയുടെ മകള്‍ വിദേശത്താണെന്ന ദേശാഭിമാനി വാര്‍ത്ത പച്ച കള്ളം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാൽ ഭിക്ഷ യാചിക്കേണ്ടി വന്ന മറിയക്കുട്ടിയുടെ മകള്‍ വിദേശത്താണെന്ന ദേശാഭിമാനി വാര്‍ത്ത പച്ച കൊള്ളമെന്ന് മകള്‍ പ്രിന്‍സി. അടിമാലിയില്‍ ലോട്ടറി കച്ചവടം നടത്തി വരുന്ന പ്രിന്‍സി വിദേശത്താണെന്നായിരുന്നു ദേശാഭിയുടെ വാർത്ത എന്നതാണ് ശ്രദ്ധേയം. ദേശാഭിമാനി വാര്‍ത്തയില്‍ വിദേശത്തെന്ന് ആരോപിച്ച മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി പറയുന്നത് താന്‍ 37 വയസിനിടയില്‍ ഇതുവരെ കേരളം വിട്ട് പുറത്ത് പോയിട്ടില്ലെന്ന നഗ്‌ന സത്യമാണ്.

‘പെന്‍ഷന്‍ യാചനാ സമരം സെറ്റിട്ട നാടകം’ എന്നായിരുന്നു മറിയക്കുട്ടിയെ കുറിച്ച് ദേശാഭിമാനി കൊടുത്ത വാർത്ത. സ്വിറ്റ്‌സര്‍ലന്റിലുള്ള മകള്‍ പ്രിന്‍സിയുടെ പേരിലുള്ള വീട്ടിലാണ് മറിയക്കുട്ടി താമസിക്കുന്നത്. കൂടാതെ മറ്റൊരു വീടും മകള്‍ക്കുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. എന്നൊക്കെയായിരുന്നു ദേശാഭിമാനി പച്ച നുണകൾ നിരത്തി വായനക്കാർക്ക് മുന്നിൽ എത്തിച്ചിരുന്നത്.

പ്രിൻസി പറയുന്നത് ഇങ്ങനെ. വാര്‍ത്തയില്‍ പറയുന്ന മകള്‍ പ്രിന്‍സി ഞാനാണ്. ‘താന്‍ ഉള്‍പ്പെടെയുള്ള മറിയക്കുട്ടിയുടെ നാല് പെണ്‍മക്കളില്‍ ആരും തന്നെ വിദേശത്തില്ല. വീടും സ്ഥലവും നേരത്തെ അമ്മ തന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു.ആ വീട്ടില്‍ തന്നോടോപ്പമാണ് അമ്മ താമസിച്ചു വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രോഗം കാരണം താന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അമ്മസ്ഥലം തന്റെ പേരിലാക്കുന്നത്’.

‘മറ്റു ചിലർ പറഞ്ഞാണ് വാര്‍ത്തയെപ്പറ്റി ഞാൻ അറിഞ്ഞത്. വാര്‍ത്ത കേട്ട് അത്ഭുതപ്പെട്ടു. താന്‍ ഇതുവരെ കേരളം വിട്ട് പുറത്ത് പോയിട്ടില്ല. വാടക കെട്ടിടത്തിലാണ് ഞാനും ഭര്‍ത്താവും നടത്തുന്ന ലോട്ടറിക്കടപോലും പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ നാല് പെണ്‍മക്കളാണ്. ഒരാള്‍ വയനാട്ടിലും മറ്റൊരാള്‍ ഡല്‍ഹിയിലും മൂന്നാമത്തെയാള്‍ ഇവിടെ അടുത്തുമാണ് താമസം’. പ്രിന്‍സി പറഞ്ഞു.

മറിയക്കുട്ടിക്കും അന്നത്തിനും പെന്‍ഷന്‍ മുടങ്ങിയതിന് കാരണം കോണ്‍ഗ്രസ് പഞ്ചായത്തംഗമാണെന്ന ദേശാഭിമാനി വാര്‍ത്തയിലെ ആരോപണം തെറ്റാണെന്നും അടിമാലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെംബര്‍ ജിന്‍സി മാത്യു പറയുന്നു. പെന്‍ഷന്‍ മുടങ്ങിയത് താന്‍ കാരണമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. സിപിഎം ഇല്ലാക്കഥകള്‍ പ്രച്ചരിപ്പിക്കുകയാണ്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ജിന്‍സി മാത്യു പറയുന്നു.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

1 hour ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

4 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago