Kerala

ഭാസുരംഗൻ കില്ലാഡി ; 38 കോടി കേരളബാങ്കിനെ തട്ടിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അതിന്റെ പരകോടിയിലേക്ക് പോകുകയാണ്. ഇതിനിടെ സി പി ഐ യും സി പി എമ്മും തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരുവന്നൂരിന് സമാനമായ വൻ തട്ടിപ്പാണ് കണ്ടലയിലും നടന്നത്. 200 കോടിക്കടുത്താണ് കണ്ടല ബാങ്കിൽ നടന്ന തട്ടിപ്പെന്നാണ് മുൻ ഭാരവാഹികൾ പറയുന്നത്. നിക്ഷേപ -ചിട്ടി -വായ്പ തട്ടിപ്പു നടത്തിയ ഭാസുരംഗൻ നടത്തിയ മറ്റൊരു വൻ തട്ടിപ്പ് കൂടിയാണ് പുറത്തുവരുന്നത്. കേരള ബാങ്കിനെയും ഭാസുരംഗൻ പറ്റിച്ചു. അതും 38 കോടി രൂപ കാർഷിക വായ്പ എടുത്താണ് ഈ തട്ടിപ്പ് നടത്തിയത്. അന്നത്തെ ജില്ലാ സഹകരണ ബാങ്ക് ആണ് ഇപ്പോൾ കേരള ബാങ്ക് ആയി മാറിയത്.
എൻ ഭാസുരാംഗൻ ജില്ലാ ബാങ്കിലും കോടികളുടെ ബാധ്യതയുണ്ടാക്കിയതിൻ്റെ തെളിവുകൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കാർഷിക കടാശ്വാസം എഴുതിത്തള്ളിയത് വഴി കണ്ടല ബാങ്കിന് കിട്ടേണ്ട രണ്ടേ കാൽ കോടി രൂപ കേരളാ ബാങ്ക് തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ പണം കിട്ടിയിരുന്നെങ്കിൽ ചികിൽസ അടക്കം ആവശ്യമുള്ള നിക്ഷേപകർക്ക് ഒരു ആശ്വാസമാകുമായിരുന്നു.
നാല് ശതമാനം പലിശയ്ക്ക് ബാങ്കിന്റെ പരിധിയിലെ കർഷകർക്ക് വിതരണം ചെയ്യാനാണ് ജില്ലാ സഹകരണ ബാങ്ക് കാർഷിക വായ്പ അനുവദിക്കുന്നത്. അങ്ങനെ എൻ ഭാസുരാംഗൻ കണ്ടല ബാങ്കിന് വേണ്ടി 32 കോടി രൂപ കാർഷിക വായ്പ എടുത്തു. വായ്പ തിരിച്ചടച്ചില്ല. ഇതോടെ കണ്ടലയിലെ നിക്ഷേപകരെ പോലെ കേരളാ ബാങ്കും കബളിപ്പിക്കപ്പെട്ടു. ഇത്രയേറെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കേരളാ ബാങ്കിന് ഒരു പിടിയുമില്ല. അങ്ങനെയിരിക്കെയാണ് കണ്ടല ബാങ്കിലെ കാർഷിക വായ്പക്കാരുടെ എഴുതിത്തള്ളിയ കാർഷിക കടാശ്വാസ കമ്മീഷൻറെ രണ്ടേകാൽ കോടി രൂപ പാസ്സാകുന്നത്. അത് നേരെ വരിക കേരളാ ബാങ്കിലേക്കാണ്. ഭാസുരാംഗൻ കോടികൾ തിരിച്ചടയ്ക്കാനുള്ളതിനാൽ കേരളാ ബാങ്ക് ഈ പണം ജില്ലാ ബാങ്കിന് നൽകാതെ പിടിച്ചുവെച്ചു.
ഇനി ആ പണം എങ്ങനെ വാങ്ങിയെടുക്കാമെന്ന് ആലോചിക്കുകയാണ് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാറും ബാങ്കിന്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററും. ഈ പണം കിട്ടാനുണ്ട് എന്നതിനാൽ ചികിത്സ അടക്കം അത്യാവശ്യമുള്ള നിക്ഷേപകരോട് ഉടൻ പണം തരാം എന്നാണ് പറഞ്ഞിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ആറ് കോടി രൂപയെടുത്തത് മാറനെല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് വേണ്ടിയാണ്. അതിൽ മൂന്നരക്കോടി രൂപ ക്ഷീരയുടെ പ്ലാൻറ് നവീകരണത്തിനും ഒന്നരക്കോടി അമ്പത് സെൻ്റിൽ പുൽകൃഷി ചെയ്യാനുമായിരുന്നു. പ്ലാൻറ് പൂട്ടി വർഷം രണ്ട് കഴിഞ്ഞു. ഒന്നരക്കോടി രൂപ മുടക്കി 50 സെൻ്റിൽ എന്ത് പുൽകൃഷിയാണ് ചെയ്തത് എന്ന് നാട്ടുകാർക്ക് ആർക്കുമറിയില്ല.
കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ തടിച്ചു കൊഴുത്തത് സിപിഐ നേതാവ് ഭാസുരാംഗനും ഇയാളുടെ കുടുംബവും. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ബില്ല് എഴുതുന്ന ആളായിരുന്ന ഇയാൾ പിന്നീട് എൽ ഐ സി ഏജന്റായി ഒരു സൈക്കിളിലായിരുന്നു യാത്ര. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റായതിൽ പിന്നെ വെച്ചടിക്കയറ്റമായിരുന്നു. ഇന്നോവ ക്രിസ്റ്റയിലാണ് ഇപ്പോൾ യാത്ര. വീട്ടിൽ ബെൻസു പോലുള്ള മുന്തിയ കാറുകളുടെ ശേഖരവും. മാറനല്ലൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ വീടാണ് ഭാസുരാംഗിന്റേത്. ഇരുപത്തിയാറുകാരനായ മകനു ഹോട്ടൽ സൗത്ത് പാർക്കിനേക്കാൾ കപ്പാസിറ്റിയുള്ള ഹോട്ടൽ സമുച്ചയമാണ് നടത്തുന്നത്. ഇതെല്ലാം എങ്ങനെ സമ്പാദിച്ചു? എന്നതെല്ലാം ഈ തട്ടിപ്പിനുള്ള ഉത്തരമാണ്.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

7 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

8 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

8 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

9 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

9 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

22 hours ago