Cinema

മയക്കു മരുന്നിൽ മയങ്ങി മലയാള സിനിമ . നിസ്സാരമായി കണ്ടു കേരള സർക്കാർ.

സമൂഹത്തിൽ രണ്ടു തരം നീതി ഏർപ്പെടുത്തുന്നതിൽ പിണറായി സർക്കാരിനൊപ്പം വരില്ല ഒരു സർക്കാരും. മയക്കുമരുന്നിന്റെ ഉപയോഗം മലയാളസിനിമയിൽ വളരെകൂടുതലെന്നു അണിയറ പ്രവർത്തകർ ആണയിട്ടു പറഞ്ഞിട്ടും ചെവിയിൽ പഞ്ഞി തിരുകിയ പ്രതീതിയുമായാണ് കേരളം സർക്കാർ . പരസ്യമായ മയക്കുമരുന്ന് ഉപയോഗമാണ് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നത് എന്നാൽ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നമട്ടാണ് സർക്കാരിന് ഇത് സർക്കാർ സ്പോന്സർഡ് പ്രോഗ്രാമാണോ എന്നും സംശയിക്കേണ്ടതായുണ്ട് .

അഭിനേതാക്കൾ പരസ്യമായാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നത് എന്നും. യുവനടന്മാർക്കിടയിൽ പ്രതേകിച്ചും മയക്കയുമരുന്നു ഉപയോഗം കൂടുതലാണെന്നും രഞ്ജിത്ത് .കുറച്ചു ദിവസം മുന്നേ പൊതു സമൂഹത്തെ അറിയിച്ചിരുന്നു .പോരാത്തതിന് ഷൂട്ടിങ്ങിൽ സഹകരിക്കാതിരിക്കുക സമയത്തു പ്രൊജെക്ടുകൾ തീർക്കാതെ ഇരിക്കുക.സംവിധായകർക്ക് സ്വാതന്ത്രമായി സിനിമകൾ ചെയ്യാൻ കഴിയാതെ വരുക അനാവശ്യമായി അതിന്റെ സാങ്കേതിക കാര്ര്യങ്ങളിൽ ഇടപെടുക ഇതൊക്കെ ആണ് പ്രധാന പ്രശ്നമായി അണിയറ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ . അണിയറയിൽ കേൾക്കുന്നത് ചില സീനുകൾ അഭിനേതാവിന്റെ ബന്ധുക്കൾക്ക് ഇഷ്ടപ്പെടാത്തതിനാൽ അത്തരം രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നുമൊക്കെയാണ് . ..ഒരേസമയം തന്നെ ഒരുപാടുസംവിധായകർക്കു തീയതി നൽകുകയും എന്നാൽ കൃത്യ സമയത്തുസിനിമകൾ ചെയ്യാമെന്നുറപ്പ് പറഞ്ഞ ചിത്രങ്ങൾ ചെയ്തു തീർക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഏന് ബി ഉണ്ണികൃഷ്ണൻ കുറച്ചു ദിവസം മുൻപ് പത്ര സമ്മേളനത്തിൽ പറഞ്ഞു ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടു രസിക്കുന്നതക്കല്ലാതെ നാവൊന്നു ചലിപ്പിക്കാൻ ചലച്ചിത്ര വികസന കോര്പറേഷന് എന്നൊരു പ്രസ്ഥാനത്തെ ആർക്കൊക്കെയോ ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം നിലനിർത്തി പോരുന്ന ഒന്നാണത്
അങ്ങനെ വരുമ്പോൾ നിർമാതാക്കൾ വലിയ തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ അഭിമുഖീകരിക്കേണ്ടതായും വരുന്നു. കടം വാങ്ങിയും ലോണെടുത്തും സിനിമ ചെയ്യാനിറങ്ങി പുറപ്പെടുന്ന നിര്മാതാക്കളെല്ലാം വല്ലാത്തൊരു പ്രതി സന്ധിയെ അഭിമുഖീകരിക്കുക. ആണിപ്പോൾ . ഏറ്റവും കഷ്ട്ടം ആദ്യമായി സിനിമ എടുക്കാനായി പുറപ്പെടുന്നവരാണ് അവന്റെ കാര്യം കട്ടപ്പുക. അവർക്കു ഒരു തരത്തിലും ലാഭമുണ്ടാകില്ലെന്നു മാത്രമല്ല അവർ വല്ലാത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയും പിന്നീട് ഒരിക്കലും സിനിമ ചെയ്യാനായി വരുവാൻ അവർ താല്പര്യപ്പെടുകയുമില്ല പൊതു സമൂഹം ചോദിക്കുന്നത് മലയാള സിനിമയുടെ പോക്ക് എങ്ങോട്ടാണെന്നാണ് ഒരു കാലത്തു ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ചിരുന്നു, മലയാള സിനിമ .കലാമൂല്യമുള്ള ചിത്രങ്ങളും തികഞ്ഞ പ്രൊഫഷണൽ സമീപനമായിരുന്നു ആദ്യകാലത്തു മലയാള സിനിമ അനുവർത്തിച്ചു പോന്നത് സംവിധായകനും നിർമാതാവും ആയിരുന്നു അതിനൊത്ത അണിയറപ്രവർത്തകരും അവരുടെ കയ്യൊപ്പു ചാർത്തിയ കലാമൂല്യത്തിൽ ഇന്ത്യയിലെ മറ്റേതൊരു ചിത്രത്തിനൊപ്പവും കിട പിടിക്കുന്നതായിരുന്നു. എത്ര എത്ര കലാമൂല്യമുള്ള ചിത്രങ്ങൾ മറ്റു ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു .ഒരിക്കൽ എടുത്തഷോട്ട് നന്നാവാത്തതിനാൽ വീണ്ടും എടുക്കണമെന്ന് ആവശ്യപ്പെടുകയും സംവിധായകൻ നന്നായി എന്ന് പറഞ്ഞിട്ടും കുറച്ചുകൂടി എനിക്ക് നന്നാക്കാൻ സാധിക്കും എന്ന് പാഞ്ഞു വീണ്ടും അപകടകരമായ ഷോട്ടിലേക്കു പോവുകയും അദ്ദേഹത്തിന്റെ അവസാനത്തിലേക്കു നയിക്കുകയും ചെയ്താണ് . അത്തരമൊരു മഹാ നടൻ വിരാജിച്ചിരുന്ന മലയാള സിനിമയാണ് ഇന്ന് ലോക തോൽവി അവസ്ഥയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹീറോ ജയൻ അദ്ദേഹത്തെ കുറിച്ചാണ് .

ഇത് പോലെയൊക്കെ വേണമെന്നാലാ പറഞ്ഞു വരുന്നത് അനാവശ്യമായ താരാരാധനയും പ്രൊഫഷണൽ സമീപനമില്ലാതെ വരുന്നതും ഒരു പരിധി വരെ ഈ അവസ്ഥക്ക് കാരണമാണ്. എന്നെങ്കിലും മലയാള സിനിമ പഴയ പ്രതാപത്തിലേക്കു തിരികെ വരുമോ അറിയില്ല. കഴിവും പാകതയുമുള്ളവർ വെള്ളിത്തിരയിലേക്ക് എങ്ങനെയും കടന്നു കൂടാൻ പാട് പെടുമ്പോൾ ഇത്തരം ആൾക്കാർ സിനിമയുടെ മൂല്യത്തെ തന്നെ അപ്പാടെ തകർക്കുന്ന്നു താന്പോരിമ ആണ് ഇപ്പോൾ മലയാള സിനിമയിൽ പ്രധാനമായും അരങ്ങേറുന്നത് .ഒരു സിനിമ നടനായാൽ എല്ലാം തികഞ്ഞു എന്നവർ കരുതുന്നു.സിനിമ അത് പൂര്ണമാവുന്നതു അനവധി കലാകാരന്മാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .സിനിമാ നടൻ മാത്രമുണ്ടായാൽ സിനിമ ഉണ്ടാവില്ല.

crime-administrator

Recent Posts

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുന്നനെ ദുബായിലേക്ക് പറന്നു, ലാവലിൻ സുപ്രീം കോടതിയിൽ, SFIO അന്വേഷണം അവസാനഘട്ടത്തിൽ..

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുംന്നനെ ദുബായിലേക്ക് പറന്നു. തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്…

1 hour ago

മേയറുടെയും എം എൽ എ യുടെയും ഗുണ്ടായിസം, കന്റോണ്‍മെന്റ് പോലീസ് കേസടുത്തു, നാറി നാണം കെട്ട് സി പി എം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച…

2 hours ago

മാത്യു കുഴൽനാടന്റെ മുനയൊടിക്കാൻ 18 അടവും പയറ്റി വിജിലൻസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാസപ്പടി കേസിൽ ഇന്ന് വിധി

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാവും.…

4 hours ago

കോൺഗ്രസ് പാർട്ടി വക്താവ് രാധിക ഖേര പാർട്ടി വിട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു തിരിച്ചടി

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള…

13 hours ago

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

13 hours ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

14 hours ago