Exclusive

ബാലാവകാശ കമ്മീഷൻ എന്തിന്…?സെ നോ ടു ഡ്രഗ്സ് എന്ന പ്രഹസനം..!

വടകര അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മരുന്നിന് അടിമയാക്കി ലഹരി കടത്തിന് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ബാലവാകാശ കമ്മീഷന്‍ പെണ്‍കുട്ടിയെ കാണാതെ മടങ്ങി.സ്കൂളില്‍ സിറ്റിംഗ് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ കമ്മീഷന്‍ പൊലീസിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ തേടുമെന്നാണ് കമ്മീഷന്‍റെ വിശദീകരണം.വടകര അഴിയൂരിലെ പ്രമുഖ സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി. സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്ന മിടുമിടുക്കി.
തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച്‌ നല്‍കിയതായും
ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും
പതിമൂന്നുകാരി വെളിപ്പെടുത്തിയത് നിയമസഭയിലടക്കം കോളിളക്കം സൃഷ്ടിച്ചു. തനിക്ക് ലഹരി നല്‍കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയ സംഘത്തെക്കുറിച്ചും കേസ് അന്വേഷണത്തില്‍ ചോമ്ബാല പൊലീസ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ചും പൊലീസിലെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം എങ്ങും എത്തിയില്ല സ്കൂള്‍ പരിസരങ്ങളില്‍ എക്സൈസ് തുടങ്ങിവച്ച പരിശോധന നടക്കുന്നു ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ അഴിയൂരിലെത്തിയത്. കുട്ടിയെയോ കുട്ടിയുടെ വീട്ടുകാരെയോ കാണാതെ നേരെ സ്കൂളിലെത്തിയ കമ്മീഷന്‍ സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി.പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുളളതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ലഹരി ഉപയോഗത്തെക്കുറിച്ച്‌ പെണ്‍കുട്ടി തന്നോട് പറഞ്ഞ കാര്യങ്ങള്‍ സിറ്റിംഗില്‍ പങ്കെടുത്ത അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ കമ്മീഷന്‍ ചെയര്‍മാനെ അറിയിച്ചു. സ്കൂളില്‍ വച്ച്‌ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കണ്ട അസ്വഭാവിക മാറ്റങ്ങള്‍ അധ്യാപകരും അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന പൊലീസ് വാദം അതേപടി ആവര്‍ത്തിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അന്വേഷണ സംഘത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കി.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രാസ രഹരിയുടെ സാന്നിധ്യം കണ്ടെത്താനായി നടത്തിയ ഫോറന്‍സിക് പരിശോധന ഫലം വന്നിട്ടില്ല.വിശദമായ കൗണ്‍സിലിംഗ് നടത്തിയ ശേഷം വേണം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതെല്ലാം പൂര്‍ത്തിയാകും പൂര്‍ത്തിയാകും മുമ്ബെയാണ് ഇരയെ കേള്‍ക്കാതെ തന്നെ പൊലീസിനെ ന്യായീകരിച്ചുളള കമ്മീഷന്‍റെ പ്രതികരണം.കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ ലോകത്തേക്കുള്ള പെൺകുട്ടിയുടെ കാൽവെപ്പ്. പിന്നീട് അദ്നാന്‍ എന്ന യുവാവും ഇതിൽ പങ്കു ചേർന്നു. ഈ അദ്നാൻ എന്ന യുവാവിനെ വെറും പോക്സോ കേസ് മാത്രം എടുത്ത്, തെളിവുകൾ ഇല്ലെന്നു പറഞ്ഞ് പോലീസ് വിട്ടയച്ചു.നിരഞ്ജനയെയും അദ് നാനെയും വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ ലഹരിയുടെ പിന്നാമ്പുറങ്ങൾ തുറക്കപ്പെടും എന്ന് കേരള പോലീസിന് നന്നായി അറിയാം. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് അവർക്കു മാത്രം അറിയാവുന്ന രഹസ്യം. ഒരു കാര്യം വളരെ വ്യക്തമാണ്… പോലീസിന് എല്ലാം അറിയാം… ഇത്രയുമൊക്കെ മതി എന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. വെറും പതിമൂന്നു വയസ്സ് മാത്രമുള്ള ഒരു കൊച്ചു പെൺകുട്ടി… അവൾ പറഞ്ഞ മൊഴിയെക്കാളും എന്ത് തെളിവാണ് കേരള പോലീസിന് ഇനി വേണ്ടത്.സൗഹൃദങ്ങൾ പോലും നമ്മുടെ കുഞ്ഞുങ്ങൾക്ക്കെണിയൊ രുക്കുന്നു എന്ന തിരിച്ചറിവിലേക്കാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്ബോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയയുടെ കെണിയിൽ അകപ്പെടുന്നത് എന്നതാണ് വിരോധാഭാസം.Say നോ to ഡ്രഗ്ഗ്‌സ് എന്നു പറഞ്ഞു കേരളം മൊത്തം സർക്കാർ ആവർത്തിക്കുന്ന പ്രഹസനങ്ങൾ എന്തിനുവേണ്ടി ആണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകുന്നില്ല.മനസ്സിലാകും.സ്കൂളിലും കോളേജിലും പോകുന്ന ഓരോ മക്കളുടെയും അച്ഛൻ അമ്മമാരുടെ നെഞ്ചിന്റെ മിടിപ്പ് തൊട്ടു തന്നെ അറിയണം.മനസ്സിലാകും അഴിയൂരിലെ പെൺകുട്ടിയോ അടിമാലിയിലെ പെൺകുട്ടിയോ ആവരുത് ലഹരി ഉപയോഗിക്കുന്നതും കടത്തുന്നതും. മറിച്ച്, പോലീസിലും ബാലാവകാശ കമ്മീഷനിലും ജോലി ചെയ്യുന്നവരുടെ മക്കൾ ആയിരിക്കണം. അങ്ങനെ ആകാതിരിക്കട്ടെ. പക്ഷേ പ്രതികരിക്കാതിരിക്കാൻ കേരളത്തിലെ ഓരോ സാധാരണക്കാരനും ആവില്ല…

Crimeonline

Recent Posts

കിഡ്‌നി കച്ചവടം 50 ലക്ഷത്തിന്, ഇരക്ക് 7 ലക്ഷം, 25 ലക്ഷം സാബിത്തിന്റെ കമ്മീഷൻ

കൊച്ചി . അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസകാരനായ കൊച്ചി സ്വദേശിഎന്ന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ തുടങ്ങി.…

52 mins ago

ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്തുവോ? നാവ് തുറക്കാതെ ഇറാൻ

ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെടുമ്പോൾ ഇറാൻ ഏറ്റവുമധികം നേരിടുന്നത് രാഷ്ട്രീയപരമായ വെല്ലുവിളി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും…

1 hour ago

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

11 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

12 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

14 hours ago