തിരുവനന്തപുരം: ഏതുജോലിക്കും,ക്യത്യനിഷ്ഠയും അച്ചടക്കവും പ്രധാനമാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയാവാംകാര്യം എന്ന കാലമൊക്കെ മാറി. പഞ്ചിങ്ങും മറ്റും വന്നതോടെ, സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ കുറെയൊക്കെ അച്ചടക്കം വന്നിരുന്നു. എന്നാല്‍,ഉണ്ടായിരുന്ന ചില പിഴവുകള്‍ അടയ്ക്കാന്‍ ഉറച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇനി മുതല്‍ സ്ഥിരമായി വൈകി വരുന്നവര്‍ക്ക് പണി കിട്ടും.സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജരും ശമ്പളസംവിധാനവും തമ്മില്‍ ബന്ധിപ്പിക്കുകയാണ്. ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റമാണ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നത്.
ജീവനക്കാരുടെ കൃത്യനിഷ്ഠയും പ്രവര്‍ത്തനവും കാര്യക്ഷമമാക്കാനാണ് നടപടി. സെക്രട്ടേറിയറ്റില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം സംസ്ഥാനത്താകെ ഉടന്‍ നിലവില്‍ വരും. 2018 ജനുവരി ഒന്നിനാണ് സെക്രട്ടേറിയറ്റില്‍ പദ്ധതി നടപ്പാക്കിയത്. അതേ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ എല്ലായിടത്തും സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രളയം വന്നതോടെ പദ്ധതി മുന്നോട്ട് പോയില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ കൃത്യനിഷ്ഠ സംബന്ധിച്ച വിവരം സ്പാര്‍ക്കിന് നേരിട്ട് നിരീക്ഷിക്കാനാകും. വൈകിയെത്തുന്നവര്‍ക്കും നേരത്തേ പോകുന്നവര്‍ക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവര്‍ക്കും മേലുദ്യോഗസ്ഥര്‍ എതിര്‍ത്തില്ലെങ്കില്‍ നിലവില്‍ അതു ശമ്പളത്തെ ബാധിക്കുന്നില്ല. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ ഈ സ്വാതന്ത്ര്യം ഇല്ലാതാകുന്നതുകൊണ്ടാണ് മിക്ക ഓഫീസുകളും അതിനു തയാറാകാത്തത്. ഇതേക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു പഞ്ചിങ് സ്പാര്‍ക് ബന്ധിപ്പിക്കലിനു ചീഫ് സെക്രട്ടറി വി.പി.ജോയ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്.
വകുപ്പു മേധാവികള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. പുതുതായി നിയമനം നേടുന്നവരും ഡപ്യൂട്ടേഷന്‍ കഴിഞ്ഞു സെക്രട്ടേറിയറ്റില്‍ തിരിച്ചെത്തുന്നവരും ആദ്യ ദിവസം മുതല്‍ തന്നെ പഞ്ച് ചെയ്തു തുടങ്ങണമെന്നും ഇല്ലെങ്കില്‍ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇന്നലെയിറക്കി. സെക്രട്ടേറിയറ്റില്‍ പഞ്ചിങ്ങിനെ ആദ്യമായി സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിച്ച ശേഷം മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടിക്കു തുടക്കമിട്ടെങ്കിലും കോവിഡിനെത്തുടര്‍ന്നു നിര്‍ത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ സെപ്റ്റംബറിലാണു പഞ്ചിങ് പുനരാരംഭിച്ചത്.
ഓരോ ജീവനക്കാരനും പ്രതിമാസം 300 മിനിറ്റാണ് ഗ്രേസ് പീരിയഡായി അനുവദിക്കുക. വൈകി വരുന്ന സമയം ഇതില്‍നിന്ന് കുറയ്ക്കും. 300 മിനിറ്റ് അധികരിച്ചാല്‍ തുടര്‍ന്ന് വൈകിയെത്തുന്ന ദിവസം അവധിയായി കണക്കാക്കും. കൂടുതല്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യവുമുണ്ട്. പ്രതിമാസം പത്ത് മണിക്കൂറിലധികം അധികജോലി എടുക്കുന്നവര്‍ക്ക് ഒരു ദിവസം കോമ്പന്‍സേറ്ററി അവധി നല്‍കും. ഇത് മൂന്നു മാസത്തിനകം എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പഞ്ചിങ് സമ്പ്രദായമുള്ള സ്പാര്‍ക്കില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും അടിയന്തരമായി പദ്ധതി നടപ്പാക്കാനാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇക്കാര്യത്തിലെ പുരോഗതി ഓരോ മാസവും അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…
കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…
തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…
കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…
തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…