Business

ഭാര്യമാരെ കൈമാറി ലൈംഗീകത ആഘോഷമാക്കുന്ന യുവത്വം

പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ കേസിലെ പരാതിക്കാരി 9 പേരുടെ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന് പരാതിക്കാരിയുടെ സഹോദരൻ വെളിപ്പെടുത്തി. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിങ്ങളെയും ഭീക്ഷണിപ്പെടുത്തി. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും അമ്മ മനസ്സുവെച്ചാൽ പണക്കാരാകാമെന്ന് പ്രതി കുട്ടികളോട് പറഞ്ഞിരുന്നുവെന്നും പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു. ആലപ്പുഴ ബീച്ചിലേക്ക് പോകാൻ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോൾ സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിൻവലിപ്പിച്ചു. നിരവധി സ്ത്രീകള്‍ പുറത്ത് പറയാൻ കഴിയാതെ ഇതിൽ പെട്ടുകിടക്കുനുണ്ട്.

ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാൽ പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് ആപ്പ് കേരള ഗ്രുപ്പുകളാണ് പോലീസ് കണ്ടെത്തിയത്. ഓരോ ഗ്രുപ്പുകളിലും വ്യാജപേരുകളിൽ ആയിരകണക്കിന് ആളുകളാണ് ഉള്ളത്. പരിചയപ്പെട്ടവർ മെസെഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളില്ലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകൾ. പിന്നീട് നേരിട്ട് കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രുപ്പുകളുടെ പ്രവർത്തനത്തിൽപെട്ട മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതി കൊടുത്തത്. പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് രണ്ടു വർഷം സഹിച്ചു. സഹികെട്ടാണ് പരാതി നൽകിയതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പിൻമാറാൻ ശ്രമിച്ചപ്പോൾ ആത്മഹത്യ ചെയുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ 9 പേർക്കെതിരെയാണ് കേസ് എടുത്തത്. കേസിൽ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നു എന്നാണ് വിവരം. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ അയ്യായിരത്തിനു മുകളിൽ അംഗങ്ങളുള്ള 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങൾ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു. സംഘങ്ങളിൽ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉ​ദ്യോ​ഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ​ഗ്രൂപ്പുകളില്‍ അം​ഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവന്‍ ഇവര്‍ക്ക് കണ്ണികളുണ്ടെന്നും പിന്നില്‍ വമ്പൻ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

Crimeonline

Recent Posts

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

13 hours ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

13 hours ago

പുതുക്കുറിച്ചിയിൽ പോലീസിനെ ബന്ദിയാക്കി ആൾകൂട്ടം പ്രതികളെ വിലങ് അഴിപ്പിച്ച് രക്ഷിച്ചു

തിരുവനന്തപുരം . പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. പിടികൂടിയവരെ രക്ഷിക്കാൻ പോലീസിനെ…

14 hours ago

ലാവ്‌ലിൻ കേസിൽ വാദം തുടങ്ങിയില്ല, ലിസ്റ്റ് ചെയ്തത് 113-ാമത്, 6 വർഷങ്ങളായി നിരന്തരം മാറ്റി വെക്കുന്ന കേസ്, രാഷ്ട്രീയ ചർച്ചയായി..

ന്യൂഡൽഹി. ലാവ്‌ലിൻ കേസിൽ ബുധനാഴ്ചയും വാദം തുടങ്ങിയില്ല. അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ബുധനാഴ്ച ലാവ്‌ലിനെ ഉൾപ്പെടുത്തിയിരുന്നത് 113-ാ മത്…

15 hours ago

വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു ഡ്രൈവർ യദു

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ കാർ കുറുക്ക് വെച്ച് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍…

16 hours ago

രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്ക് ജയിലിലെ മരണവുമായി ബന്ധമുണ്ടെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം . ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബിജെപി…

18 hours ago