Categories: Exclusive

കെകെ രമ രണ്ടും കല്‍പ്പിച്ച്, ടിപിയുടെ ബൈക്ക് നമ്പര്‍ ഔദ്യോഗിക നമ്പറാക്കി

ടിപി ചന്ദ്രശേഖറിന്റെ ഫോണ്‍ നമ്പറിനു പിന്നാലെ വാഹന നമ്പറും സ്വന്തമാക്കി എംഎല്‍എ കെകെ രമ. ടിപി വീണു പോയിടത്തുനിന്നുമാണ് അദ്ദേഹത്തിന്റെ നല്ലപാതിയായ രമ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടും കല്‍പ്പിച്ചാണ് രമ ഇറങ്ങിയിരിക്കുന്നതെന്ന് കുറച്ച് കാലം കൊണ്ട് തന്നെ എല്ലാവര്‍ക്കുമറിയാം. ടിപിയെ ഇല്ലാതാക്കിയവര്‍ക്കുള്ള മറുപടിയും താക്കീതുമാണ് രമയുടെ ഓരോ നീക്കവും. ടിപി ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ചാണ് രമ പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാകുന്നത്. ടി.പി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ എം.എല്‍.എയുടെ ഔദ്യോഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ കെ.കെ രമ ഔദ്യോഗിക വാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറും സ്വീകരിച്ചിരിക്കുന്നു.

KL 18A 6395 എന്ന ടി.പിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പര്‍ എം.എല്‍.എയുടെ കാറിനും ലഭിച്ചു. KL18 AA 6395 എന്നാണ് എം.എല്‍.എയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍.വാഹനത്തിന്റെ നമ്പര്‍ അനുവദിച്ച് കിട്ടാനായി ഒരുമാസം മുന്‍പ് തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നെന്നും ഇന്നലെയാണ് നമ്പര്‍ അനുവദിച്ച് കിട്ടിയതെന്നും കെകെ രമ പറയുന്നു.

ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ തന്നെയാണ് കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട് പോവുകയാണ് നമ്മള്‍ എന്നാണ് മൊബൈല്‍ നമ്പര്‍ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞിരുന്നത്. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന, ടി.പി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാമെന്ന് കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചത്.

എപ്പോള്‍ വിളിച്ചാലും സഹായം ഉറപ്പായിരുന്നുവെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പറയാറുള്ളത്. ഇനിയും ഈ നമ്പര്‍ വിളി കേള്‍ക്കും. മറുപടി തരാന്‍ അദ്ദേഹത്തിന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ.രമ ഉണ്ടാകും. ദേശീയ തലത്തില്‍ തന്നെ സജീവ സമര സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ടിപിയുടെ ജീവിത സഖാവായി, പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാന്‍ വീണ്ടും പൊതുരംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമല്ലോ, സഖാവ് ടിപി വീണു പോയിടത്തു നിന്ന്, മുന്നോട്ട്‌പോവുകയാണ് നമ്മള്‍. 2012 മേയ് നാലുവരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന, സഖാവ് ടിപി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാമെന്നാണ് രമ പറഞ്ഞിരുന്നത്.

സത്യപ്രതിജ്ഞ ദിനത്തില്‍ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞാണ് രമ സഭയിലെത്തിയിരുന്നത്.ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളിലും ഭീഷണിയിലും രമ തളര്‍ന്നില്ല. ടിപി ചന്ദ്രശേഖരന്റെ മുഖം പതിപിച്ച് താലി അണിഞ്ഞുവരുമെന്നാണ് രമ അന്ന് വെല്ലുവിളിച്ചിരുന്നത്. മുന്നോട്ട് പോകുന്ന ഓരോ ചുവടിലും ടിപിയുടെ പത്‌നി അദ്ദേഹത്തിന്റെ ഓര്‍മകളേയും ഒപ്പം ചേര്‍ക്കുകയാണ്.

Crimeonline

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

2 hours ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

6 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

6 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

7 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

16 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

17 hours ago