Categories: Exclusive

പോത്തീസിന് ലൈസൻസ് തിരികെ കിട്ടും, ആര്യമോൾക്ക് ഓലപ്പീപ്പിയും നാരങ്ങാ മിഠായിയും…

പോത്തീസിന് ലൈസൻസ് തിരിച്ചു കിട്ടും . ആര്യമോൾക്ക് ഓലപ്പീപ്പിയും നാരങ്ങാ മിഠായിയും..


കഴിഞ്ഞ ദിവസമാണ് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസിൻ്റെ തിരുവനന്തപുരം ഷോറൂമിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കോവിദഃ പ്രോട്ടോകോൾ ലംഘനം നടന്നതായി കണ്ടെത്തുകയും കടയുടെ ലൈസൻസ് നഗരസഭ റദ്ദാക്കുകയും ചെയ്തത്.

പ്രധാന വാതിലടച്ചിട്ട ശേഷം ജീവനക്കാർ പ്രവേശിക്കുന്ന പിൻവാതിലിലൂടെ ജനങ്ങളെ കയറ്റി സ്ഥാപനം പ്രവർത്തിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു കടയുടെ ലൈസെൻസ് റദ്ദ് ചെയ്തുകൊണ്ടുള്ള നഗരസഭയുടെ ഉത്തരവ്.
ഈ വാർത്ത ക്രൈം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നതുമാണ്. എന്നൽ ഇതോടെ പോത്തീസിൻെറ കച്ചവടം പൂട്ടി എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചു എങ്കിൽ അവരോട് മാത്രമായി ചിലത് പറയട്ടെ..

ഒന്നാമതായി, ആദ്യമായല്ല പൊതീസ് എന്ന സ്ഥാപനം ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘനത്തിൻ്റെ പേരിൽ നടപടി നേരിടുന്നത് എന്ന് പറയട്ടെ.. ഇതിന് മുൻപ് കടകം പള്ളി സുരേന്ദ്രന്റെ ബന്ധുവും സിപിഎം നേതാവുമായിരുന്ന കെ ശ്രീകുമാർ മേയറായിരുന്ന സമയത്തും ഇതേ കാരണം പറഞ്ഞ് പോത്തീസിന് നോട്ടീസ് നൽകുകയും ഇത് അടച്ചിടുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.
അന്നും പോത്തീസ് പൂട്ടിക്കെട്ടി എന്ന് കരുതിയവരെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് ദിവസങ്ങൾക്കകം കൂടുതൽ പ്രൗഢിയോടെ തുറന്നു പ്രവർത്തിച്ച പോത്തീസ് തിരുവന്തപുരംകാർ കണ്ടതുമാണ്. മേയറുടെ വീട്ടിലെത്തിയ നോട്ടുകെട്ടിന്റെ കനമാവാം അടച്ചതിലും വേഗം തുറക്കാൻ സഹായിച്ചത്. എന്തായാലും ഇത്തവണ കാരണം പഴയത് തന്നെയാണെങ്കിലും നോട്ടീസ് കൊടുക്കലിന് പുറമെ ലൈസെൻസ് കൂടി റദ്ദ് ചെയ്തിട്ടുണ്ട്. പക്ഷെ പോത്തീസ് പോലൊരു സ്ഥാപനം പൂട്ടിക്കാമെന്നുള്ള ഉദ്യേശമൊന്നും നഗരസഭയ്ക്കുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അപ്പോ പിന്നെ ആവശ്യം ശ്രീകുമാർ സാറിന്റെ വീട്ടിൽ കിട്ടിയത് പോലൊരു പങ്ക് തന്നെയാവണം.
ഇവിടെ പ്രോട്ടോകോൾ ലംഘനം തെറ്റ് തന്നെയാണ് . അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ പോത്തീസ് അടക്കമുള്ള ഓരോ കച്ചവട സ്ഥാപനങ്ങളും ഇത്തരം നിയമല്സന്ഘനത്തിലേക്ക് നയിക്കപ്പെടുന്നതിന്റെ കാരണം കൂടി ആലോചിക്കേണ്ടതുണ്ട്. സർക്കാരിന്റെ അശാസ്ത്രീയമായ നിലപാടുകൾ തന്നെയാണ് ജനങ്ങളെ ഇത്തരത്തിലുള്ള തെറ്റുകളിലേക്ക് നയിക്കുന്നത് എന്ന കാര്യം വ്യക്തം.

പിന്നെ ഇവിടെ പോത്തീസിൽ ആളുകൾ കയറിയത് പിൻവാതിലിലൂടെ ആയത് കൊണ്ട് തന്നെ ഭരിക്കുന്ന പാർട്ടിക്ക് ചോദ്യം ചെയ്യാൻ കഴിയില്ല എന്നത് രസകരമായ രണ്ടാമത്തെ കാര്യം. കാരണം പിൻവാതിൽ നിയമനത്തിൽ പേര് കേട്ട സഖാക്കൾക്ക് പിന്നിലൂടെ രണ്ട് മൂന്ന് പേർ വസ്ത്രം വാങ്ങാൻ കയറിയതിനെ ചോദ്യം ചെയ്യാൻ തൊലിക്കട്ടി ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തായാലും ഇനിയിപ്പോ കര്യങ്ങൾ ഒതുക്കി തീർത്ത് ലൈസൻസ് തിരികെ വാങ്ങാൻ പഴയ പോലെ മേയറുടെ വീട്ടിൽ നോട്ട് കെട്ട് തൂക്കി നോക്കേണ്ടി വരില്ല. ഇപ്പൊ നമ്മുടെ പാവം ആര്യക്കൊച്ചിന് ഒരു ഓലപ്പീപ്പിയും രണ്ട് നാരങ്ങാ മിഠായിയും തന്നെ ധാരാളം എന്നാണ് പൊതുവെ ഉള്ള ഒരു അഭിപ്രായം.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

11 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

12 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

13 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

14 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

15 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

17 hours ago