Categories: Exclusive

പിണറായുടെ ഓഫീസ് ഇടപെട്ടു സിപിഎം പീഡക വീരന്റെ വാര്‍ത്ത പൂഴ്ത്തി പോലീസ്

മൂക്കിന് താഴെ നിന്ന് മാസ്‌ക് ഒന്ന് മാറിയാല്‍ പിഴ വേറെ കേസ് വെറെ മാത്രമോ ഒരല്‍പം അരി മോഷ്ടിച്ചതിന് മധു എന്ന യുവാവിനെ തല്ലിക്കൊന്ന നാടാണിത്. എന്നിട്ട് എന്തെ ഇവിടെ ഒരു പെണ്‍കുട്ടിയുടെ മാനത്തിന് വിലയില്ലേ…

ഭരിക്കുന്ന പാര്‍ട്ടിയില്‍ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാമല്ലോ ഇവിടെ… സ്വന്തം പാര്‍ട്ടിക്കാര്‍ എത്ര വലിയ തെറ്റു ചെയ്താലും സംരക്ഷിക്കാന്‍ പിണറായും കൂട്ടരുമുളളപ്പോള്‍ എന്തിന് ഭയപ്പെടണം. സംഭവം പുറത്തെത്തിയ ഉടനെ ആഭന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ കോളുകളെത്തുകയും പ്രതികള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കുകയും ചെയ്യും.സംഭവത്തിന് ചൂട്ട കത്തിക്കാന്‍ പോലീസ് ഏമാന്‍മാരും ഉണ്ടാകും. വാദിയെ പ്രതിയാക്കാന്‍ ഒരു മടിയും കാണിക്കില്ല താനും.

സിപിഎം നായത്തോട് ബ്രാഞ്ച് ഭാരവാഹിയും നാടന്‍പാട്ട് കലാകാരനുമായ രതീഷ് ചന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം ഉയരുന്നത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിക്ക് ആവശ്യമായ എല്ലാം സംരക്ഷണവും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടിരുന്നു

സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ഇയാള്‍. ഈ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടും അയാളുടെ ചിത്രം പുറത്തു വിടാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയാറായിരുന്നില്ലെന്നും ബ്രഡ് മോഷ്ടിച്ചാല്‍ പോലും വാര്‍ത്ത കൊടുക്കുന്ന പൊലീസ്, പ്രതി സിപിഎം പ്രവര്‍ത്തകനായതിനാലായിരിക്കും വാര്‍ത്ത പുറത്തു വിടാതിരുന്നത് എന്നാണു കരുതുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

സിപിഎം പ്രവര്‍ത്തകന്‍ ആയതുകൊണ്ട് തന്നെ എംഎല്‍എ ഉള്‍പ്പടെയുള്ളവരോട് ഈ വിഷയം സംസാരിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പ്രതിയുടെ ഫോണില്‍ പരിചയമുള്ള മറ്റ് നാല് ആളുകളുടെ വിഡിയോ കണ്ടതായും കുട്ടികള്‍ കുളിക്കുന്നത് ഉള്‍പ്പടെയുള്ള വിഡിയോകള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു.

സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു പ്രതി. മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തിയ പെണ്‍കുട്ടി മല്‍പിടുത്തതിലൂടെ ഫോണ്‍ കൈക്കലാക്കുകയായിരുന്നു.പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇത്ര വലിയ തെറ്റു ചെയ്ത ഒരു വ്യക്തിയെ എന്ത് ധാര്‍മികതയുടെ പേരിലാണ് പോലീസ് സംരക്ഷിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇയാളുടെ ഫോട്ടോ പുറത്ത് വിടാന്‍ പോലും പോലീസ് മടി കാണിച്ചു എന്ന് പറയുമ്പോള്‍ എന്തോ വലിയ മഹത്തരം കാണിച്ച ആളായിരുന്നില്ലല്ലോ പ്രതി, അറിയാതെ പറ്റിയതുമല്ല അല്ലെങ്കില്‍ കള്ളകേസോ മറ്റോ ആയിരുന്നുവോ അതും അല്ല എന്നിട്ടും എന്തിനാണ് പോലീസുകാര്‍ ഇത്തരക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നത്.

ഭരണം സ്വന്തം പാര്‍ട്ടിക്ക് ആയതുകൊണ്ട് എന്ത് തെണ്ടിത്തരവും കാണിക്കാമെന്നാണോ സിപിഎം സഖാക്കള്‍ കരുതിയിരിക്കുന്നത്.

ഇനി സര്‍ക്കാറിനോട് പറയാന്‍ ഉള്ളത് ഒന്നുമാത്രമാണ്. തെറ്റ് ആര് ചെയ്താലും അത് തെറ്റാണ്. അതിനെ മറച്ചു വെയ്ക്കുകയല്ല വേണ്ടത്. തക്കതായ ശിക്ഷ വാങ്ങി കൊടുക്കുകയാണ് ചെയ്യേണ്ടത്

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

4 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

4 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

4 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

14 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

15 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

16 hours ago