തിരുവനന്തപുരം . ആരാണ് ആ സ്പോൺസർ? എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ കണ്ടെത്താനുള്ള തിരക്കിലാണ് ഒരു വശത്ത് മാധ്യമങ്ങൾ. സംസ്ഥാനത്തെ നാഥനില്ലാതാക്കി ഉല്ലാസ യാത്രക്ക് പോയ മുഖ്യമന്ത്രിക്ക് വേണ്ടി ലക്ഷങ്ങൾ വാരിക്കോരി എറിയുന്ന ആ സ്‌പോൺസറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കേരളം.
ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും കുടംബത്തിനും വേണ്ടി ലക്ഷങ്ങൾ ഒരു സ്പോൺസർ വെറുതെ അങ്ങ് ചിലവഴിക്കുമോ.? ഒരിക്കലുമില്ല. ഒരു ഉപകാരത്തിനു തീർച്ചയായും ഒരു പ്രതുപകാരം സ്പോൺസർ ഉറപ്പിക്കുകയോ അല്ലെങ്കിൽ പ്രതീക്ഷിക്കുകയോ ചെയ്യും. എന്ത് പരിപാടിയാണേലും സ്പോൺസർക്കും ഒരു നേട്ടം ഉണ്ടാവണം. ഏത് ബിസിനസ്സുകാരന്റെയും നിലപാടും കാഴ്ചപ്പാടും ആണത്. അപ്പോൾ മുഖ്യന്റെ സ്‌പോർസർഷിപ്പിനു പിന്നിലും ഒരു ഡീൽ ഉണ്ട്. അല്ലെങ്കിൽ പിന്നെ മുഖ്യമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന മന്ത്രി സഭ യോഗം പോലും വേണ്ടെന്നു വെക്കുമോ?
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനോട് ദല്ലാള്‍ നന്ദകുമാറിനോടുള്ള ചങ്ങാത്തം വേണ്ടെന്ന് താക്കീത് കൊടുത്ത പിറകെ അജ്ഞാതന്റെ സ്പോൺസർ ഷിപ്പിൽ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ഉല്ലാസ യാത്ര നടത്തുന്നത് പാര്‍ട്ടിക്ക് തന്നെ മാനക്കേടായിരിക്കുകയാണ്. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ വ്യാഴാഴ്ച ഓണ്‍ലൈനായി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗവും മാറ്റിയിരിക്കെ ഇതിനെ എന്തെന്നാണ് വ്യാഖ്യാനിക്കേണ്ടത്.
സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിൾ മുങ്ങി തപ്പുകയാണ്. കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തില്‍ മത്സ്യത്തൊഴിലാളികൾ ദുരിതക്കയത്തിൽ ഭയപ്പാടിലാണ്. വേനല്‍ മാറി കനത്ത മഴയ്‌ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് വേറെ. ഖജനാവ് കാലിയായി ധനമന്ത്രി ദീർഘ നിശ്വാസം വിടുന്നു. അടുത്ത മാസം മുതല്‍ ശമ്പളത്തിനും നിത്യ ചെലവുകളും എങ്ങനെ എന്നറിയില്ല. പണം ഇല്ലാത്തതിന്റെ ദുരിതത്തിൽ നാടും നാട്ടുകാരും നട്ടം തിരിയുമ്പോഴാണ് മുഖ്യന്റെ ഒരു ഉല്ലാസ യാത്ര.
സംസ്ഥാനത്തിന്റെ കടുത്ത പ്രതിസന്ധിയെ ഓർത്ത് ആകുലപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ പോലും മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങള്‍ നോക്കി സത്യത്തിൽ ചിരിക്കുകയാണ്. വല്ലാത്ത ചങ്കെന്നു പറയുകയാണ്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് മുഖ്യ മന്ത്രിയുടെ 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല പോലും ആർക്കും നൽകിയിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ ശ്രദ്ധേയവും ഖേദകരവും.
ഒരു സി പി എം നേതാവ് വിദേശ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടി അറിഞ്ഞിരിക്കും. ചെലവിനെക്കുറിച്ചു പാർട്ടിയിൽ മടങ്ങിയെത്തുമ്പോൾ വിശദീകരണം നൽകുകയും വേണം. എന്നാൽ പിണറായി വിജയൻ ആവട്ടെ വിദേശത്തേക്ക് പോകുന്നുവെന്നല്ലാതെ വ്യക്തമായ വിശദീകരണവും പാര്‍ട്ടിക്ക് നല്കിയിട്ടില്ല. എല്ലാം അറിഞ്ഞിരുന്നുവെന്ന ഇ.പി. ജയരാജന്‍ പറഞ്ഞിരിക്കുന്നത്, ബി ജെ പി നേതാക്കളുമായി നടത്തിയ ചർച്ചയിലേറ്റ അടിയുടെ രക്ഷക്കായി പറഞ്ഞ ഒരു രക്ഷ കവചം മാത്രമാണ്. എന്നാല്‍ സ്‌പോണ്‍സര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വായ തുറക്കുന്നില്ല. ഗോവിന്ദന്റെ നാവ് ഉല്ലാസയാത്രക്ക് പോയ പിണറായിയുടെ ബാഗിനുള്ളിൽ ഇരിക്കുകയാണ്.
പിണറായി ഇതിനകം 20 വിദേശ യാത്രകളാണ് നടത്തിയത്. ഇതെല്ലാം ഔദ്യോഗികമായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ കേരളത്തിന് ആ യാത്രകൾ കൊണ്ട് ചില്ലി കാശിന്റെ പ്രയോജനം ഉണ്ടായിട്ടില്ല. യാത്രകളുടെ പ്രയോജനം സംബന്ധിച്ച് ഊതി കാച്ചി വീർപ്പിക്കാൻ പി ആർ ഏജൻസികൾ പെടാപ്പാടു പെട്ടിട്ടും ഒരു ഫലവും നാടിനും നാട്ടുകാർക്കും ഉണ്ടായിട്ടില്ല.
ക്യൂബ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, യുഎസ്എ, യുകെ, യുഎഇ, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പിണറായി നേരത്തെ ചുറ്റി അടിച്ചിരുന്നത്. ഈ യാത്രകള്‍ക്കെല്ലാം വിനിയോഗിച്ച കണക്ക് സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി പോലും ഉണ്ടായില്ല. അജ്ഞാതന്റെ സ്പോൺസർ ഷിപ്പിൽ ആവുമ്പോൾ ആരും ഒന്നും അറിയേണ്ടെന്നു കരുതിയാണ് ഇത്തവണത്തെ യാത്രക്കായി ആജ്ഞയാതനെ കൂട്ട് പിടിച്ചിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കേണ്ടി വരുമെന്ന ഇളിഭ്യതയിൽ പിണറായി ഒളിച്ചോടിയതാണെന്ന ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്. രാജ്യത്ത് സിപിഎമ്മിനുള്ള ഒരേയൊരു മുഖ്യമന്ത്രിയായ പിണറായി വിജയന് കോൺഗ്രസിന് വേണ്ടി വോട്ടു ചോദിക്കാൻ മടിയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സിപിഎം ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം നേതൃത്വം നല്കുന്ന ഉത്തരേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ നടക്കുമ്പോൾ ആണ് മുഖ്യന്റെ ഈ ഒളിച്ചോട്ടം. മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഒരേ വേദി പങ്കിട്ട് വോട്ട് തേടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഉണ്ടായിരുന്നാല്‍ പിണറായിക്കും അവിടെയൊക്കെ പോയി കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കേണ്ടി വരും. ഇതൊഴിവാക്കാൻ തന്ത്ര പൂർവം ഒരുക്കിയ ഒളിച്ചോട്ടമാണീ ഉല്ലാസയാത്ര.
ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…
ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…
പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…
കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…
തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…
കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…