കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റെ വിവാദ പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണ മെന്നുമാണ് പിണറായി പറഞ്ഞത്.
പിണറായി യാതൊരു നിലവാരവും ഇല്ലാത്ത ഒരു വ്യക്തിയായി മാറിയിട്ട് വര്ഷങ്ങളായി. തന്റെ ആസനം താങ്ങുന്നവരുടെ സകല ചെറ്റത്തരങ്ങളും പിന്തുണയ്ക്കുക എന്നതാണ് നയം. അല്ലെങ്കിൽ തന്നെ പിണറായി നിങ്ങൾ പറയണം നിങ്ങളും കെ സുരേന്ദ്രനും വി മുരളീധരനും തമ്മിൽ കൂട്ടുകച്ചവടമില്ലെന്ന്. അതിന്റെ ഭാഗമായി നിങ്ങൾ ലാവ്‌ലിൻ കേസ് അട്ടിമറിച്ചിട്ടില്ലെന്ന്, കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാൻ കൂട്ട് നിന്നത് ആരാണ്? അങ്ങനെ ചോദിച്ചാൽ ചോദ്യങ്ങൾ നീണ്ടു പോകും. അപ്പോൾ രഹസ്യബന്ധം എന്നും പറയാൻ പറ്റില്ല പരസ്യ ബന്ധം ഇല്ല എന്ന് സംശയിക്കാതിരിക്കാൻ കരണമൊന്നുമില്ല.
അത് മുഖ്യമന്ത്രി പിണറായി വിജയൻ മറക്കരുത്. തനിക്കെതിരെ ഉയർന്നവയെ എല്ലാം വെട്ടി മാറ്റിയ ചരിത്രമൊക്കെ പിണറായി ജനങ്ങൾക്ക് ഇപ്പോൾ കുറച്ചൂടെ നന്നായിട്ടറിയാം. അതുകൊണ്ട് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നുള്ള രീതിയിലുള്ള പ്രതികരണവും വേണ്ട . ധാർഷ്ട്യത്തിന്റെ മുഖം എടുത്തണിഞ്ഞു നിങ്ങൾ ചെയ്തു കൂട്ടിയതെല്ലാം ഇവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത്. കോടികൾ സമ്പാദിച്ച് കൂട്ടി 40 കാറുകളുടെ അകമ്പടിയിൽ നടക്കുന്ന നിങ്ങൾക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസിലാവില്ല.
അൻവറിനെ പോലുള്ള ഗുണ്ടകളെ കേരളത്തിന് സംഭാവന ചെയ്തത് പിണറായി വിജയൻറെ കാലത്താണെന്ന് പറയാം. ഖനി മുതലാളിയെ കൂട്ടുപിടിച്ച് നടത്തിയ പങ്കാളിത്ത ബിസിനസിന്റെ വിവരങ്ങൾ എല്ലാം പലരുടെയും കയ്യിൽ ഇരിപ്പുണ്ട്. അതൊക്കെ ഇപ്പോൾ പുറത്തു വന്നാൽ എന്താകും അവസ്ഥ. ഈ പാർട്ടിയെ മുച്ചൂടും നശിപ്പിച്ച വ്യക്തിയാണ് പിണറായി. അൻവറിനെ പോലെ തന്റെ ബിസിനെസ്സ് നടത്താൻ ഒരു എം എൽ എ സ്ഥാനം കൂട്ട് കച്ചവടത്തിന്റെ ഭാഗമായി വാങ്ങിയെടുത്തയാളെ എന്ത് ധാർമികതയുടെ പേരിലാണ് മുഖ്യമന്ത്രി ആയ പിണറായി പിന്താങ്ങുന്നതെന്ന് മിസ്റ്റർ പിണറായി വിജയൻ വ്യക്തമാക്കേണ്ടതുണ്ട്.
ഒരു പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ചെയ്തു ശീലിച്ച കൊള്ളരുതായ്മകൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പിണറായി ചെയ്യാൻ പാടുണ്ടോ? എന്തിനും ജയ് വിളിപ്പിക്കാൻ നിൽക്കുന്ന നിങ്ങളുടെ കൂലിപ്പടയാളികൾ ഒഴിച്ചാൽ ഇന്ന് നിങ്ങളുടെ കാൽച്ചുവട്ടിലെ അവസാന മണൽത്തരിയും ഒഴുപോകുന്ന അവസ്ഥയിലാണ്. അങ്ങഗരത്തിന്റെ മൂർത്തീഭാവമായി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പക്ഷെ അത് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. പക്ഷെ കൂടെ നടക്കുന്ന മരുമകൻ മന്ത്രിക്കെങ്കിലും അത് പറഞ്ഞു കൊടുക്കാനാകണം. വെറുതെ വാ പോളിയനായി പിണറായിയുടെയും വീണയുടെയും വാലി തൂങ്ങിയിട്ടു കാര്യമില്ല റിയാസ് അമ്മായി അപ്പനാണെങ്കിലും തിരുത്തേണ്ടത് തിരുത്തി കൊടുക്കണം. പഴയ വിജയൻ ഗുണ്ടയല്ല ഇത് മുഖ്യമന്ത്രി സ്ഥാനമാണെന്ന്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…