Kerala

നവകേരള ബസ് മരിച്ചു, പിണറായി ധൂർത്ത് പരലോകത്തേക്ക്

ജീവൻ നിലനിർത്തി കൊണ്ട് പോകാൻ ഒരു മാർഗ്ഗവുമില്ലാതെ മരണാസനത്തിലാണ് നവകേരള ബസ്. പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി വിശ്രമത്തിൽ തുടരുകയാണ് പിണറായി വിജയൻറെ ഈ ധൂർത്ത്. ലോക സഭ തെരഞ്ഞെടുപ്പിനെ ലക്‌ഷ്യം വെച്ച് കമ്മീഷൻറെ ഉസ്താദുകൾ ആയ ഉപദേശക പട്ടാളം മെനഞ്ഞ നാടകത്തിന്റെ ഇരയായിരിക്കുകയാണ് നവകേരള ബസ് എന്നും പറയണം.

ഈ ബസ്സ് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഒരു കാലത്തും മറക്കാൻ കഴിയില്ല. പിണറായിയുടെ ഊരുചുറ്റലിൽ വഴിനീളെ തല്ലിച്ചതച്ചത് യൂത്ത് കോൺഗ്രസ്സുകാരെ ആയിരുന്നു. ആ ക്രൂരതക്ക് കൂടിയാണ് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായിയും CPM ഉം എണ്ണിയെണ്ണി വാങ്ങാൻ പോകുന്നത്. പറഞ്ഞു വന്നത് നവകേരള ബസിനെപ്പറ്റിയാണ്. ബസ്സിനെ ഇനി പരലോകത്തേക്ക് പറഞ്ഞുവിട്ടാൽ മതിയെന്ന അവസ്ഥയാണ്. ബസ്സിന്‌ കുറച്ച് ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് നേരത്തെ അയച്ചാലേ പിണറായിയുടെ ആവശ്യത്തിന് അങ്ങ് പരലോകത്ത് എത്തു.

നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ജീവനക്കാർക്കുള്ള ശമ്പളവും ഗ്ലാസ് മാറ്റൽ ഉൾപ്പടെയുള്ള അറ്റകുറ്റപ്പണികൾക്കുമായി പിന്നെ ചിലവഴിച്ചിരിക്കുന്നത് പാവം ജനത്തിന്റെ ഒന്നരക്കോടിയിലേ റെയാണ്. ഞെട്ടേണ്ട, ഈ ബസ്സ് ചില്ലറക്കാര്യമല്ല. ഈ ബസ്സ് കരാള ഹസ്തങ്ങളുമായി പിണറായിക്ക് പിറകെ ഉണ്ടാകും. നവകേരള ബസ്സിന്റെ കാര്യത്തിലും പിണറായിക്കെതിരെ കേസുണ്ടാവും. ഇപ്പോഴാണ് പാവങ്ങളുടെ ഖജനാവിലെ പണമെടുത്ത് 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഒരുകോടിയും ഒക്കെ കൊടുത്ത് വക്കീലിനെ വെച്ച് കളിക്കുന്നത്. ആ കസേരയിൽ നിന്ന് താഴെ ഇറങ്ങിയാൽ കള്ള ഖജനാവ് പിണറായിക്ക് തുറക്കേണ്ടി വരും.

നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച എസി ബസ് കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. അന്ന് ഉപയോഗിക്കപ്പെട്ടാൽ നിലവിലുള്ള ഗതാഗത ചട്ട നിയമങ്ങൾ ലംഘിക്കപ്പെടുന്നതായി കേസുകൾ ഉണ്ടാകുമെന്നതും ഉറപ്പോടെയാണ്. ബെംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി വിശ്രമ ജീവിതം നയിക്കുകയാണ്.

കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം എങ്ങുമെങ്ങും എത്താതെ നീളുകയാണ്. കാര്യത്തിലെ ഗൗരവം അറിയുന്നതിനാൽ കൈ പൊള്ളുമെന്ന ഭീതിയിൽ മന്ത്രി ഗണേഷ് കുമാറും തിരിഞ്ഞു നോക്കുന്നില്ല. സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നുണ്ട്. സ്റ്റേജ് ക്യാരേജ് ലൈസൻസ് കൊടുത്താൽ നവകേരള ബസ്സ് ഏതെങ്കിലും കോടതി മുറ്റത്തേക്ക് മാറ്റേണ്ടി വരും.

നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ബെംഗളൂരുവിലെ പ്രകാശ് (എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയിലായിരുന്നു ബസ് ബോഡി നിർമിക്കുന്നത്. നവകേരള യാത്രയ്ക്ക് ശേഷം, ബസിനുള്ളിലെ സൗകര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മാറ്റങ്ങൾ വരുത്തി ടൂറിസം മേഖലയില്‍ ഉപയോഗിക്കാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനം അതാണ് നടക്കാതെ പോയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി. ടോയ്‌ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്റ്റവും ബസിൽ ഇപ്പോഴും ഉണ്ട്. ചെറിയ അടുക്കള സംവിധാനവും എസിയും ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഉണ്ടാക്കി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയില്ല. മൂന്നു മാസം നവീകരണത്തിനായി ബസ് ബെംഗളൂരുവിലായിരുന്നു. മടങ്ങിയെത്തി ഒരു മാസം കഴിഞ്ഞിട്ടും വിശ്രമ ജീവിതത്തിലാണ് പിണറായിയുടെ ധൂർത്തിന്റെ കൊട്ടാരം. ഇതോടൊപ്പം ഞങ്ങൾക്ക് ഒന്നുകൂടി പറയാനുണ്ട്. വി ഡി സതീശൻ ഈ തറപ്പണിക്ക് പോവില്ല. പ്രതിപക്ഷ നേതാവിന് ബുദ്ധിയുണ്ട്. ജനത്തിന്റെ അണ്ണാക്കിൽ ആണിയടിച്ച് നാട് ചുറ്റാൻ മാത്രമായി ഇതിനകം ഒന്നരക്കോടിയോളം തുലച്ച പിണറായിക്ക് ജനത്തിന്റെ തുലച്ച കാശിനു എന്ത് മറുപടിയാണ് പറയാനുള്ളത്.?

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago