തൃശ്ശൂര്‍ . തൃശൂർ ജില്ലയിൽ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ള സി പി എമ്മിന്റെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാത്തതും നികുതി അടക്കാത്തതുമായ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളുമായി ഇ ഡി യും ആദായ നികുതി വകുപ്പും. സി പി എമ്മിന്റെ കള്ളപ്പണ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്കെതിരേ നടപടി എടുക്കാൻ ഇ ഡിയും ആദായ നികുതി വകുപ്പും നടപടികൾ തുടങ്ങി.
ജില്ലയില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാത്ത 81 അക്കൗണ്ടുകളാണ് സി പി എമ്മിന് ഉള്ളത്. ഈ അക്കൗണ്ടുകളിലുള്ള കോടികള്‍ക്ക് നികുതി അടച്ചിട്ടില്ല. കണക്കിൽ ഈ അക്കൗണ്ടുകളിൽ തുകയും കാണിച്ചിട്ടില്ല. കണക്കില്‍പ്പെടാത്ത ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കടുത്ത നടപടികളിക്ക് കേന്ദ്ര ഏജന്‍സികള്‍ നീങ്ങിയിട്ടുണ്ട്.
ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെയും മറ്റു നേതാക്കളെയും ഇ ഡിയും ആദായ നികുതി വകുപ്പും കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു. ജില്ലാക്കമ്മിറ്റിയുടെ അക്കൗണ്ടിനെക്കുറിച്ചേ തനിക്കറിയൂ എന്ന നിലപാടിലായിരുന്നു വർഗീസ്. മറ്റു അക്കൗണ്ടുകളെപ്പറ്റി അറിയില്ലെന്നുമായിരുന്നു വര്‍ഗീസിന്റെ മറുപടി. ജില്ലയുടെ പല ഭാഗത്തും പാര്‍ട്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിന്റെ സ്രോതസ് ഇ ടിക്ക് മുന്നിലും ആദായ നികുതി വകുപിന് മുന്നിലും വെളിപ്പെടുത്തിയെ മതിയാവൂ.
ബാങ്ക് ഓഫ് ഇന്ത്യയിൽ സി പി എം ജില്ലാക്കമ്മിറ്റിയുടെ പേരില്‍ ഉണ്ടായിരുന്ന രഹസ്യ അക്കൗണ്ട് ദിവസങ്ങള്‍ക്കു മുമ്പ് മരവിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചു കോടി രൂപയാനുള്ളത്. ഇതു കൂടാതെ ജില്ലാക്കമ്മിറ്റിക്കു വേറെ നാല് അക്കൗണ്ടുകളുണ്ട്. ഇവയും പരിശോധിച്ചു വരുകയാണ്. ജില്ലാക്കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിൽ കള്ളപ്പണം സൂക്ഷിക്കായി മാത്രം പ്രത്യേക ലോക്കർ ഉണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഈ പണം മറ്റു രഹസ്യ അക്കൗണ്ടുകളിക്കോ നേതാക്കൾ രഹസ്യ കേന്ദ്രങ്ങളിലേക്കോ മാറ്റിയിട്ടുണ്ടേക്കുമെന്നും സംശയിക്കുന്നുണ്ട്.
തൃശൂർ ജില്ലയില്‍ മാത്രം സിപിഎം ഭരിക്കുന്ന 12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നത് കഴിഞ്ഞ ദിവസം ഇ ഡി കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ സഹകരണ ബാങ്കുകളിലും ഇ ഡി പരിശോധന നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എം.എം. വര്‍ഗീസിനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പി.കെ. ഷാജന്‍ എന്നിവരെയും ഇ ഡി കഴിഞ്ഞ ദിവസം ഇ ഡി വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിനുശേഷം രാത്രി ഇവരെ തുടർന്ന് വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ 11 മണി മുതലായിരുന്നു ഇവരെ ചോദ്യം ചെയ്യുന്നത്. ബിജുവും ഷാജനും സിപിഎം നിയമിച്ച കരുവന്നൂര്‍ തട്ടിപ്പ് അന്വേഷണ കമ്മിറ്റി അംഗങ്ങളായിരുന്നു. അന്വേഷണം നടത്തിയ റിപ്പോർട്ട് പാര്‍ട്ടിക്കു നല്കിയില്ലെന്നും അതിനാലാണ് പാര്‍ട്ടി കറുവണ്ണൂരിലെ സി പി എം കൊള്ളയിൽ നടപടി എടുക്കാതിരുന്നതെന്നുമാണ് ബിജുവിന്റെ മൊഴിയിലെ ന്യായീകരണം. ഇത് ഇ ഡി വിശ്വസിക്കുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്കു സമര്‍പ്പിച്ചിരുന്നെന്ന് പി.കെ. ഷാജന്‍ പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…