പത്തനംതിട്ട . പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും, യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കു വേണ്ടി കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അനില്‍ ആന്റണിയുടെ പിതാവുമായ എ.കെ.ആന്റണിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് റിപ്പോർട്ടുകൾ. മകനെതിരെ പിതാവ് വോട്ടുതേടുന്ന അപൂര്‍വത പത്തനം തിട്ടയിൽ നടക്കുമോ എന്നതാണ് വോട്ടർമാർ ഉറ്റു നോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അനില്‍ ആന്റണിയുടെ പിതാവുമായ എ.കെ.ആന്റണി എത്തുമെന്ന പ്രതീക്ഷയുമായി കോണ്‍ഗ്രസുകാർ കാത്തിരിക്കയാണ്. ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മകന്‍ മത്സരിക്കുമ്പോള്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃസ്ഥാനത്താണ് എ.കെ.ആന്റണി നിലവിലുള്ളത്.
ബന്ധങ്ങളെക്കാള്‍ ഉപരി ആദര്‍ശത്തിന് പ്രാധാന്യം നല്‍കുന്ന എ.കെ.ആന്റണി പത്തനംതിട്ടയില്‍ എത്തിയാല്‍ കേരളത്തിലെ പ്രധാന എതിരാളിയായ എല്‍.ഡി.എഫിനേക്കാള്‍ വിമര്‍ശന വിധേയമാക്കേണ്ടത് രാജ്യം ഭരിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയും മകനുമായ അനില്‍ ആന്റണിയെയാണ് എന്ന നിലപാടിലാണ് കോൺഗ്രസ്. അക്കാര്യത്തിൽ എ.കെ.ആന്റണി ഒട്ടും മടിക്കില്ലെന്ന വിശ്വാസമാണ് കോണ്‍ഗ്രസിനു നിലവിലുള്ളത്.
മകനെതിരെ പിതാവ് വോട്ടുതേടുന്ന അപൂര്‍വതയാണ് എ.കെ.ആന്റണി, ആന്റോ ആന്റണിക്കായി പ്രചാരണത്തിന് എത്തിയാല്‍ സംഭവിക്കുക. രാജ്യാന്തര തലത്തില്‍പോലും വാര്‍ത്ത ആയേക്കാവുന്നതാണിത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി, കോന്നി, അടൂര്‍, തിരുവല്ല എന്നീ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം.
പി.സി.ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പത്തനം തിട്ടയിൽ മത്സരിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അനില്‍ കെ.ആന്റണിക്ക് നറുക്കുവീഴുകയായിരുന്നു. തുടക്കത്തില്‍ അനിലിന്റെ സ്ഥാനാര്‍ഥിത്വത്തോടുള്ള തന്റെ എതിര്‍പ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തിയെങ്കിലും അനിൽ വീട്ടിൽ പോയി കണ്ടതോടെ മഞ്ഞുരുകി. പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദര്‍ശനത്തിന് അനില്‍ ആന്റണിക്കൊപ്പം പി.സി ജോര്‍ജും എത്തി.
അനിലിനെ പി.സി.ജോര്‍ജ് തിലകം അണിയിച്ച ചിത്രം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നൽകുകയും ഉണ്ടായി. കഴിഞ്ഞ തവണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചത് 2,97,396 വോട്ടുകളാണ്. രണ്ടാമതെത്തിയ സി.പി.എമ്മിലെ വീണാ ജോര്‍ജിന് 3,36,684 വോട്ടുകളും ലഭിച്ചു. വ്യത്യാസം 39252 വോട്ടുകള്‍ മാത്രം. എന്നാല്‍ ഇക്കുറി ഇത് മാറി മറിയുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്.
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനകീയ രോക്ഷം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നാണ് ബി ജെ പി വിലയിരുത്തുന്നത്. മോദി കൂടി മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയാൽ അത് സാധ്യമാകുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ മണ്ഡലങ്ങളില്‍ അടുത്തിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെ ഒരുവിഭാഗം നടത്തിയ ആക്രമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കും. കാരണം സംഭവത്തിൽ കോണ്‍ഗ്രസും സി.പി.എമ്മും മൗനം ഭജിച്ചപ്പോള്‍ അവിടെ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ബി.ജെ.പി മാത്രമായിരുന്നു പ്രതികരിക്കാൻ ഉണ്ടായിരുന്നത്. ഇത് ബി ജെ പിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നിന്ന് ഈയിടെ പുറത്ത് വരുന്ന പ്രതികൂല സ്വരങ്ങളും അനില്‍ ആന്റണിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ്. എ.കെ ആന്റണിയുടെ മകന്‍ എന്ന പരിഗണന, നിരാശരായ ചില കോണ്‍ഗ്രസുകാരെ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിപ്പിക്കാന്‍ വഴിമാറ്റും. ഈ ചിന്താഗതി മാറ്റാന്‍ മകനെതിരെ പ്രചാരണത്തിന് സാക്ഷാല്‍ എ.കെ.ആന്റണി തന്നെ രംഗത്തിറങ്ങിയാലും കഴിയില്ലെന്ന് ബി.ജെ.പി കരുതുന്നുമുണ്ട്. കഴിഞ്ഞ തവണ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മടങ്ങി വരുമെന്ന ധാരണ വ്യക്തമായിരുന്നു.
എന്നാൽ ഇക്കുറി അങ്ങനെയല്ല. ഇക്കുറി മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറഞ്ഞിരിക്കുന്നത്. അതിന്റെ ചലനങ്ങൾ ദേശീയ തലത്തിൽ തന്നെ വ്യക്തമാണ്. അതിനാല്‍ അനില്‍ ആന്റണിയെ വിജിയിപ്പിക്കാന്‍ നൂനപക്ഷങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും അനിലിലൂടെ വികസനം ജില്ലയില്‍ എത്തിക്കാന്‍ കഴിയുമെന്നുമുളള പ്രചാരണ തന്ത്രമാണ് എന്‍.ഡി.എ മണ്ഡലത്തിൽ പയറ്റുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ആന്റോ ആന്റണിക്ക് ജില്ലയില്‍ എന്ത് ചെയ്യാന്‍ കഴിഞ്ഞു? എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…
കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…