Kerala

സിഎഎ മതേതരത്വം തകർക്കില്ല, മതേതരത്വം തകരുമെന്നത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വ്യാജമായ വാദവും, കപടതയും – സുജയ പാര്‍വ്വതി

തിരുവനന്തപുരം . സിഎഎ നിയമം നടപ്പാക്കിയാല്‍ മതേതരത്വം തകരുമെന്ന സി പി എമ്മിന്റെയും കോൺഗ്രസിന്റെയും വാദം വ്യാജമെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി. ബിജെപി സര്‍ക്കാര്‍ സിഎഎ നടപ്പാക്കിയപ്പോള്‍ അതിനെതിരെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ശ്രമിക്കുന്നതെന്നും സുജയ പാര്‍വ്വതി ആരോപിക്കുന്നു.

സിഎഎ നിയമം പാസാക്കിയിട്ട് നാല് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു. 2019ലാണ് സിഎഎ നിയമം പാസാക്കിയത്. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ സിഎഎ ചട്ടം വിജ്ഞാപനം ചെയ്യുന്നുവെന്ന് മാത്രം. ഇതിൽ എന്താണ് തെറ്റ്? സുജയ പാര്‍വ്വതി ചോദിക്കുന്നു.

യാത്രാരേഖകളില്ലാതെ ഇവിടെ തുടരുകയും 2014ന് മുന്‍പ് ഇവിടെ എത്തുകയും ചെയ്ത ആളുകള്‍ക്ക് പൗരത്വം നല്‍കാനാണ് സംവിധാനം ലഘൂകരിച്ചതും പോര്‍ട്ടല്‍ സജ്ജമാക്കുകയും ചെയ്തത്. ഈ വാഗ്ദാനം ബിജെപി 2019ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അവരുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ സിഎഎ നിയമം വഴി നടപ്പാക്കാന്‍ പോകുന്നത്. ഇത് വഴി ഇവിടെ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെടാന്‍ പോകുന്നില്ല. ആരെയും ഇവിടെ നിന്നും പറഞ്ഞയക്കാനും പോകുന്നില്ല. ഇത് ആളുകളെ ഇതിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഇളക്കിവിടാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്‌ട്രീയപ്രീണനത്തിന്റെ ഭാഗമാണ്.- സുജയ പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

അവര്‍ക്ക് പൗരത്വം നല്‍കരുത്, അവര്‍ക്കിവിടെ പൗരത്വം നല്‍കരുത് എന്ന് സിപിഎമ്മും കോണ്‍ഗ്രസും വാദിക്കുന്നത് അസംബന്ധമാണ്. അവരെ സ്വീകരിക്കും. അവര്‍ താമസിക്കുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ് ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്നാല്‍ അവര്‍ക്ക് പൗരത്വം നല‍്കും. അവര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ ഇവിടുത്തെ മതേതരത്വം തകരുന്നു എന്ന് പറയുന്ന വാദം അർത്ഥമില്ലാത്തതും മനസ്സിലാക്കാൻ കഴിയാത്തതുമാണ്. ഇനിയുള്ള ദിവസങ്ങളിൽ സിഎഎ പ്രശ്നം ഉയര്‍ത്തി കേരളത്തില്‍ സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും വിഭജനരാഷ്‌ട്രീയം ഉയര്‍ത്തി ന്യൂനപക്ഷങ്ങളെ ഇളക്കിവിടുന്നത് നമുക്ക് കാണാനാവും – സുജയ പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

പീഢനമനുഭവിക്കുന്ന മുസ്ലിം ഇതര സമുദായക്കാര്‍ ഇന്ത്യയില്‍ വന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കേണ്ട എന്നാണോ പറയുന്നത്. അയല്‍ രാജ്യങ്ങളിലെ മുസ്ലിം ഇതര സമുദായക്കാര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ വന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കേണ്ട എന്നാണോ? അവര്‍ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയില്‍ തുടര്‍ന്നോട്ടെ എന്നാണോ? അത് ശരിയല്ല. സുജയ പാര്‍വ്വതി പറഞ്ഞു.

അമിത് ഷാ പറയുന്നത് മുസ്ലിം ഇതര സമുദായക്കാര്‍ ആയതുകൊണ്ട് മാത്രം അവര്‍ക്ക് പൗരത്വം നല്‍കരുത് എന്ന് വാദിക്കുന്നത് ശരിയല്ല എന്നാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ് ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ പീഡനത്തിന് ഇരയാവുന്ന ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് അമിത് ഷാ പറഞ്ഞിട്ടുള്ളത്. അതും 2014ന് മുന്‍പ് ഇന്ത്യയില്‍ വന്ന മേല്‍ പറഞ്ഞ മുസ്ലീം ഇതര സമുദായക്കാര്‍ക്കാണ് സിഎഎ നിയമപ്രകാരം പൗരത്വം നല്‍കാന്‍ പോകുന്നത്. സുജയ പാര്‍വ്വതി പറഞ്ഞു.

മുസ്ലിം ഭരണരാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഢനമില്ല. അവര്‍ക്ക് പൗരത്വം നല്‍കിയാല്‍ ഇവിടുത്തെ പൗരത്വം തകരും- എന്നിങ്ങനെയാണ് കോണ്‍ഗ്രസും സിപിഎമ്മും വാദിക്കുന്നത്. ഇവിടെ മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥലമാക്കി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഹിന്ദു ഭൂരിപക്ഷരാഷ്‌ട്രമാക്കി മാറ്റുന്നു എന്നിങ്ങനെ കേരളത്തിലെ മുസ്ലിങ്ങളെ ഭയപ്പെടുത്തുന്ന വാദഗതിയാണ് തെറ്റായി ഉയർത്താൻ കോണ്‍ഗ്രസും സിപിഎമ്മും ലക്ഷ്യമിടുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ വിഭജനത്തിന്റെ രാഷ്‌ട്രീയം. അവരാണ് ജനത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ച സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചുകൊണ്ട് സുജയ പാര്‍വ്വതി പറഞ്ഞു.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

1 hour ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

2 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

3 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

4 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

8 hours ago