തിരുവനന്തപുരം . യുക്രെയ്നിൽ യുദ്ധത്തിനു റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തി വന്ന തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി സീൽ ചെയ്തു. കഴക്കൂട്ടത്തെയും തകരപ്പറമ്പിലെയും ട്രാവൽ ഏജൻസികൾ അടച്ചു താഴിട്ടു CBI ഈ ഏജൻസികൾ വിദേശത്തേക്ക് കടത്തിയവരുടെ രേഖകളും പിടിച്ചെടുത്തു. കേരള പൊലീസിനെ അറിയിക്കാതെ യായിരുന്നു തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജൻസികളിൽ സിബിഐ പരിശോധന നടത്തിയത്.
രണ്ടു ഏജൻസികൾ വഴിയും റഷ്യയിലേക്ക് മനുഷ്യക്കടത്തു നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരാണ് 19 പേരുടെ പ്രതിപ്പട്ടികയിൽ ഉള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ ഉദ്യോഗാർഥികളെ ആകർഷിച്ച്, മറ്റു ജോലികൾക്ക് എന്ന പേരിൽ പണം വാങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ഉദ്യോഗാർഥികളെ റഷ്യയിലേക്ക് അയച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു ഉദ്യോഗാർത്ഥികൾക്ക് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്ന ഉറപ്പും ഇവർ നൽകിയിരുന്നു. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നടന്ന റിക്രൂട്‌മെന്‍റ് പ്രകാരം പണം നൽകി അഞ്ചാം ദിവസം വിസ നൽക്കുകയാണ് ചെയ്തു വന്നിരുന്നത്. ഒരു വർഷത്തേക്കായിരുന്നു കരാർ. ഇങ്ങനെ എത്തിയ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍റർപോളുമായി ചേർന്ന് ഇവരെ തിരിച്ചെത്തിക്കാൻ സിബിഐ ഒരു വശത്ത് ശ്രമം നടത്തി വരുകയാണ്. ഡൽഹിയിൽ നിന്നു മോസ്‌കോയിലേക്കു നേരിട്ടും ഷാർജ വഴിയും ആയിരുന്നു മനുഷ്യക്കടത്ത് നടന്നു വന്നിരുന്നത്.
റഷ്യയിലെത്തിയ ഉടൻ പാസ്‌പോർട്ട് അവിടത്തെ ഏജന്‍റുമാർ പിടിച്ചെടുക്കുകയായിരുന്നു പതിവ്. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്‍റെ യൂണിഫോം ധരിപ്പിച്ച് ഇവരെ യുദ്ധമുഖത്തെത്തിച്ചു വരുകയായിരുന്നു എന്നാണ് സിബിഐ പറയുന്നത്. കേരള പൊലീസ് ഈ വിഷയത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല. തീരദേശത്തുനിന്നുള്ള ആരെല്ലാം ഈ ഏജൻസികൾ വഴി വിദേശത്തേക്ക് പോയിട്ടുണ്ടെന്നു അന്വേഷിക്കുകയാണ് കേരള പോലീസ് ഇപ്പോൾ.
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…
'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…
മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…
ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…