Crime,

ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം: റിയാസ് തുറന്നത് മരണക്കെണിയൊ ?

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ഗുരുതര അനാസ്ഥയെന്ന് സൂചന. കടൽ ടൂറിസത്തെ ഈ അപകടം ബാധിക്കാനും സാധ്യതയുണ്ട്. സുരക്ഷ ഒരുക്കുന്നതിലെ വീഴ്ചയാണ് അപകടമായത്. മിക്ക അവധി ദിവസങ്ങളിലും 150ഉം 200ഉം ആളുകൾ ഇതിൽ കയറാറുണ്ടെന്നും താൻ ഉൾപ്പടെ പലരും ഇത് അപകടമാണെന്ന് നടത്തിപ്പുകാരോട് പറഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അതിനിടെ വിഷയത്തിൽ ടൂറിസം സെക്രട്ടറി നൽകുന്ന റിപ്പോർട്ട് നിർണ്ണായകമാണ്.

നടത്തിപ്പ് ഏജൻസിയുടെ കാശുണ്ടാക്കാനുള്ള ആർത്തിയാണ് ഈ ദുരന്തത്തിനും കാരണം. നവംബറിൽ ചാവക്കാട് ബീച്ചിലും ഫ്ളോട്ടിങ് ബ്രിഡ്ജ് ദുരന്തമുണ്ടായി. അന്ന് തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അത്. അന്ന് പല വിവാദങ്ങളുണ്ടായി. നടത്തിപ്പുകാരിലേക്കും സംശയമെത്തി. എന്നാൽ ഒ്ന്നും സംഭവിച്ചില്ലെന്നും വേലിയേറ്റ വേലിയിറക്ക പ്രശ്‌നത്തെ സാങ്കേതിക ഇടപെടലാണുണ്ടായതെന്നും പറഞ്ഞ് തടിതപ്പി. എന്നാൽ വർക്കലയിലേത് പൂർണ്ണമായും അപകടമാണ്. അതുകൊണ്ട് തന്നെ സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്യും.

അതിനിടെ വളരെ ശ്രദ്ധേയമായ കമന്റുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയും രംഗത്തു വന്നു. വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രായോഗികമല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യായിരുന്നു കുറ്റപ്പെടുത്തൽ. ടൂറിസം മന്ത്രിക്ക് കേരളത്തിലെ ടൂറിസത്തെ കുറിച്ച് ഒന്നും അറിഞ്ഞുകൂടെന്നും വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഇത് പ്രായോഗികമല്ലെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. ‘ഭാര്യ പിതാവിന്റെ കൂടെ വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ അതേ പടി പകർത്തുകയാണ് മരുമകൻ’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഫ്ളോട്ടിങ് ബ്രിഡ്ജ് ടൂറിസത്തെ പ്രതിസന്ധിയിലാക്കുന്നതാകും വർക്കലയിലെ അപകടം. ‘ഒരേ സമയം പരമാവധി നൂറുപേർക്കാണ് ഈ ബ്രിഡ്ജിൽ കയറാവുന്നത്. അതും ഒട്ടനവധി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്. പക്ഷെ, ഇവിടെ തിരക്കുള്ള ദിനങ്ങളിൽ തുടർച്ചയായി 200വരെ ആളുകൾ ഇതിൽ കയറാറുണ്ട്. അറ്റകുറ്റപണികൾ നടത്താറുമില്ല. ഇതൊക്കെയാണ് അപകട കാരണം’ -പ്രദേശവാസി പറഞ്ഞു. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ ഇടപെടലാണ് ദുരന്ത വ്യാപ്തി കുറച്ചത്. എല്ലാവരും അപകട നില തരണം ചെയ്തു. ഇതും സർക്കാരിന് ആശ്വാസമാണ്.

അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. 150ഓളം ആളുകൾ ഉണ്ടായതാണ് അപകടകാരണമെന്നാണ് സൂചന. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ഈ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉൽഘാടനം ചെയ്തത്. കേരളത്തിലെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആയ ഇത് തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്.

കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാം. പാലം അവസാനിക്കുന്നിടത്തെ പ്ളാറ്റ് ഫോമിൽ നിന്ന് സന്ദർശകർക്ക് കടൽകാഴ്ച ആസ്വദിക്കാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. 11 മുതൽ വൈകിട്ട് 5 വരെയാണ് ഇവിടെ പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. എന്നാൽ, നടത്തുന്നത് സ്വകാര്യ ഏജൻസിയാണ്.

ഈ ഏജൻസിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ആക്ഷേപം. ഇടതു അനുഭാവികളാണ് നടത്തിപ്പുകാരെന്ന് ആക്ഷേപമുണ്ട്. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. പരിധിയിൽ അധികം ആളുകളെ കയറ്റിയതു കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. എന്നാൽ പൊലീസ് കേസെടുക്കില്ലെന്നാണ് സൂചന.

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

41 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

6 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

9 hours ago