മലപ്പുറം . അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് ബാഗിൽ ഉപേക്ഷിച്ചിരുന്നു മൃതദേഹം പോലീസ് കണ്ടെത്തുന്നത്. കുട്ടിയുടെ അമ്മയുടെ മൊഴിയെ തുടർന്ന് അവരോടൊപ്പം തൃശൂരെത്തി പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു മാസം മുന്‍പാണു കൊല നടത്തിയതെന്നാണു പൊലീസ് പറയുന്നത്. യുവതി കടലൂരിൽ നിന്ന് ഭര്‍ത്താവ് മണിപാലനെ വേണ്ടെന്നു വെച്ച് മൂന്നു മാസം മുൻപ് തിരൂരിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ അയാൾ വിവരം അറിയിക്കുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് പോലീസ് യുവതിയുമായി തൃശൂരെത്തി മൃതദേഹം കണ്ടെത്തുന്നത്.
കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചെന്ന് ബന്ധുവായ വിജയ പറയുന്നു. അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കുഞ്ഞിനെ പൈപ്പ് ഉപയോഗിച്ച് അടിച്ചതെന്നും ബന്ധു പറഞ്ഞിട്ടുണ്ട്.
കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…
പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…