India

നിക്ഷേപകർക്ക് ബൈജു രവീന്ദ്രനെ വേണ്ട, സിഇഒ സ്ഥാനത്തുനിന്ന് പുകക്കാൻ നീക്കം, നടക്കില്ലെന്നു ബൈജു

ബെംഗളൂരു . ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് നിക്ഷേപകർ പുകച്ച് പുറത്താക്കുമോ? ഓഹരി ഉടമകളുടെ യോഗത്തിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുള്ള ആവശ്യമാണ് മുഖ്യമായും ഉയർന്നത്. കമ്പനിയുടെ അസാധാരണ ജനറൽ ബോഡി യോഗത്തിൽ ഓഹരിയുടമകൾ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തതോടെ ബൈജു രവീന്ദ്രൻ തീർത്തും വെട്ടിലായി.

കമ്പനിയുടെ 60 ശതമാനം ഓഹരി ഉടമകൾ പങ്കെടുത്ത യോഗത്തി ലാണ് ബൈജു രവീന്ദ്രനെതീരെ തീരുമാനം ഉണ്ടായിരിക്കുന്നത്. ബൈജൂസിലെ പ്രധാന ഓഹരിയുടമകളായ പ്രോസസ് എൻവി, പീക് എക്സ്‌വി എന്നിവർ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായ നിലപാട് എടുത്തത്.. മറ്റു ചില നിക്ഷേപകരും ബൈജുവിനെതിരെ വോട്ടു രേഖപ്പെടുത്തുക യായിരുന്നു.

തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കിയില്ലെന്നാണ് ബൈജു രവീന്ദ്രൻ പറഞ്ഞിട്ടുള്ളത്. ബൈജു യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. ചുരുക്കം ഓഹരിയുടമകൾ മാത്രമാണ് ജനറൽ ബോഡിയിൽ പങ്കെടുത്തതെന്നും, അതുകൊണ്ടുതന്നെ യോഗതീരുമാനങ്ങൾ അസാധുവാണെന്നും ബൈജു രവീന്ദ്രൻ അവകാശവാദം നടത്തി. യോഗത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ബൈജൂസ് തൊട്ടു പിറകെ വാർത്താക്കുറിപ്പും പുറത്തിറക്കി. 2015ലാണ് ബൈജു രവീന്ദ്രൻ ബൈജൂസ് സ്ഥാപിച്ചത്.

ഓഹരിയുടമകളുടെ യോഗം തടസ്സപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയിരുന്നു. ഓഹരിയുടമകളുടെ സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി ജീവനക്കാർ കടക്കാൻ ശ്രമിച്ചു. ബഹളം വച്ചും, സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയും യോഗം അലങ്കോലപ്പെടുത്താനും ശ്രമം ഉണ്ടായി. വിവിധ ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബൈജു രാജ്യത്തിനു പുറത്തേക്ക് പോകുന്നത് വിലക്കി ഇ.ഡിയുടെ നോട്ടിസ് വന്ന പിറകെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം ഉണ്ടാവുന്നത്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്ന് അസാധാരണ ജനറൽ ബോഡിയിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കം നടക്കുകയാണ് ഉണ്ടായത്.

ഇതിനിടെ തകർച്ചയിളായ കമ്പനിയെ കരകയറാനുള്ള തീവ്ര ശ്രമമാന് ഇപ്പോൾ കമ്പനിയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദേശങ്ങളുമായി ബൈജു ഓഹരി ഉടമകൾക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കാ നിരിക്കുകയാണ് ബൈജൂസ്‌. നിലവിലുള്ള അവസ്ഥയിൽ ഓഹരിയുടമകൾ ഇത് ഒന്നും മുഖ വിലക്കെടുക്കുന്ന മട്ടില്ല.

crime-administrator

Recent Posts

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

54 mins ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

2 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

3 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

7 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

7 hours ago