കൊച്ചി . ഫെമ ലംഘനം ഉൾപ്പടെയുള്ള മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ ഹാജരാകാതെ ഒളിച്ചുകളി നടത്തുന്ന മുന്‍മന്ത്രി ഡോ. തോമസ് ഐസക് ഹൈക്കോടതി ഇ ഡി ക്ക് മുന്നിൽ ഹാജരായേ തീരൂ എന്ന് പറഞ്ഞതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഏറ്റവും ഒടുവിൽ കേസ് പരിഗണിക്കുമ്പോഴാണ് തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി കർശനമായി ഐസക്കിനോട് പറയുന്നത്.
ഹാജരാകില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി. ഈ സാഹചര്യത്തില്‍ ഇ.ഡി. മുമ്പാകെ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയിൽ തന്റെ പരിപ്പ് വേവില്ലെന്നു തോമസ് ഐസക്കിന് മനസിലായതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഐസക് നിയമോപദേശം തേടിയിരിക്കുകയാണ്. മസാല ബോണ്ട് കേസില്‍ ഇ.ഡി. സമന്‍സിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടേയും ഹര്‍ജികള്‍ അടുത്തമാസം ഏഴിനാണു വീണ്ടും ഇനി പരിഗണിക്കുക. ഇ.ഡി. അയച്ച അഞ്ചു നോട്ടിസുകള്‍ തോമസ് ഐസക് അവഗണിച്ചിരിക്കെ ഒരു നോട്ടീസ് കൂടി കൊടുത്തോ അല്ലാതെ തന്നെയോ തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി ക്ക് ചോദ്യം ചെയ്യാം.
കിഫ്ബി വായ്പയെടുത്തതില്‍ തനിക്കു സ്വകാര്യ നേട്ടമുണ്ടെന്നു ഇ.ഡി. കണ്ടെത്താത്ത സാഹചര്യത്തില്‍ തന്നെ വിളിച്ചുവരുത്തുന്നതു കുറ്റാരോപിതനെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്നാണു കേസിൽ ഐസക്കിന്റെ വാദം. മന്ത്രിയെന്ന നിലയിലെടുത്ത തീരുമാനങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണം തനിക്കുണ്ടെന്നും, ഏതു കാരണത്താലാണു തനിക്കു സമന്‍സ് തരുന്നതെന്ന കാര്യം ഇ.ഡി. വ്യക്തമാക്കിയിട്ടില്ലെന്നുമാണ് ഐസക്ക് ഉന്നയിക്കുന്ന വാദങ്ങൾ. 2021 ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇ.ഡിക്കു നാക്കിയിട്ടുണ്ടെന്നും ഐസക്ക് പറയുന്നു.
ഹൈക്കോടതി തീരുമാനം എതിരായിരിക്കെയാണ് ഇ.ഡിയ്ക്കതിരേ സുപ്രീംകോടതിയില്‍ പുതിയ പോര്‍മുഖം തുറക്കാൻ സംസ്ഥാന സര്‍ക്കാരും ഐസക്കും ആലോചിക്കുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്യാനാണ് തീരുമാനം. കടമെടുപ്പു കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കേരള സര്‍ക്കാര്‍ സ്യൂട്ട് കേസാണു നല്‍കിയത്.
ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ തയാറാണ്. എന്നാല്‍ സി.ഇ.ഒയ്ക്കു ഹാജരാക്കാന്‍ കഴിയില്ല, പകരം മാനേജര്‍മാര്‍ ഹാജരാക്കാന്‍ ഒരുക്കമാണെന്നും കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ഇ.ഡി. നല്‍കിയ സമന്‍സില്‍ ഹാജരാകാമെന്നു കിഫ്ബി അറിയിച്ച സാഹചര്യത്തില്‍ തോമസ് ഐസക്കിനയച്ച സമന്‍സിന്റെ കാര്യം അതിനുശേഷം തീരുമാനിക്കാമെന്നാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹാജരാകണോ വേണ്ടയോ എന്നതു പൂര്‍ണമായും ഐസക്കിന്റെ തീരുമാനമാണ്. അതിന്റെ പേരില്‍ കോടതി ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായം ഇപ്പോള്‍ പറയുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…