തിരുവനന്തപുരം . സംസ്ഥാന സർക്കാർ കടമെടുക്കുന്ന തുകയിൽ കൂടുതൽ പങ്കും പലിശയും കടത്തിന്റെ തിരിച്ചടവിനുമായാണ് ഉപയോഗിക്കുന്നതെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 2020-21 സാന്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വായ്പയ്ക്കു നൽകിയ യഥാർഥ പലിശ അഞ്ചു വർഷ കാലയളവിൽ ക്രമമായി വർധിച്ചു. 2017-18 ൽ 10,938 കോടി പലിശ നൽകിയ കേരള സർക്കാർ 2021-22 ൽ 15,776 കോടിരൂപയാണ് പലിശ നൽകിയിരി ക്കുന്നത്. 2021-22ൽ സർക്കാർ 64,932.13 കോടി രൂപയാണു വായ്പയെടുത്തത്. ഇതിന്റെ 80 ശതമാനവും വായ്പയും പലിശയും തിരിച്ചടയ്ക്കാനാണ് ഉപയോഗിച്ചത്.
വികസനപ്രവർത്തനങ്ങൾക്ക് ലഭ്യമാവുന്ന വായ്പാത്തുകയിൽ നിന്ന് ചിലവഴിക്കുന്നത് വെറും 20 ശതമാനം മാത്രം. ദൈനംദിന ചെലവുകൾക്കും വായ്പാ സംബന്ധമായ ചെലവുകൾക്കുമായി വായ്പയെടുത്ത തുക ഉപയോഗിക്കുന്നത് ജാഗ്രതയുള്ള സാന്പത്തിക മാനേജ്മെന്റ് സമ്പ്രദായമല്ലെന്നും സി എ ജി റിപ്പോർട്ട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിച്ചം നിൽക്കുന്ന പൊതുകടത്തിന്റെ വളർച്ചനിരക്ക് നോമിനൽ ജിഡിപിയുടെ വളർച്ചനിരക്കിനേക്കാൾ കുറവായിരിക്കണം. എന്നാൽ 2017-22 ലെ അഞ്ചു വർഷ കാലയളവിൽ 2018-19 ൽ ഒഴികെ എല്ലാ വർഷവും കടത്തിന്റെ വളർച്ചനിരക്ക് ജിഎസ്ഡിപിയുടെ വളർച്ചനിരക്കിനേക്കാൾ കൂടുതലാണെനന്നും റിപ്പോർട്ട് പറയുന്നുണ്ട്.
തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…
കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്കു കത്ത്…
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…