ഗവർണറുടെയും സർക്കാരിന്റെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരസ്യ യുദ്ധങ്ങശളും ഒളിപ്പോരുകളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ് . പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താനും തെളിവുകൾ പുറത്തുവിടാൻ ഇരുകൂട്ടർക്കും അമിതാവേശമാണ് .
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ ഗവര്‍ണറുടെ യാത്രാ വിവരം പുറത്തുവിട്ടിരിക്കുകയാണ് സർക്കാർ . കഴിഞ്ഞ 1,095 ദിവസങ്ങളില്‍ 328 ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിനു പുറത്ത് ആണെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത് . ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഗവര്‍ണര്‍മാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നല്‍കാത്ത ഈ വിവരം ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണു പുറത്തുവിട്ടത്. 2021 ജൂലൈ 29 മുതല്‍ ഈ മാസം 1 വരെയുള്ള കണക്കുകളാണു വെളിപ്പെടുത്തിയത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഗവര്‍ണറുടെ പതിവായുള്ള യാത്രകള്‍ക്കെതിരെ അടുത്തിടെ മന്ത്രിമാര്‍ രംഗത്തു വന്നിരുന്നു. ഗവര്‍ണറുടെ യാത്രയ്ക്കായി ബജറ്റില്‍ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നുവെന്നും ആക്ഷേപമുണ്ടായി. മിക്ക യാത്രകളും ഡല്‍ഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവര്‍ണര്‍ യാത്ര നടത്തി. ഗവര്‍ണര്‍ കേരളത്തിനു പുറത്തുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടത്. അതേസമയം കേന്ദ്ര സേനയായ സിആര്‍പിഎഫ് ഗവര്‍ണര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയുള്ള ഉത്തരവു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറി. സുരക്ഷയുടെ വിശദാംശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കേരള പൊലീസ്, സിആര്‍പിഎഫ്, രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുക്കുന്നത്. കേരള പൊലീസും സിആര്‍പിഎഫും ഏതെല്ലാം സുരക്ഷ നല്‍കണമെന്നു യോഗത്തില്‍ ധാരണയാകും. സിആര്‍പിഎഫ് ഡിഐജി ആവശ്യപ്പെട്ട പ്രകാരമാണു യോഗം ചേർന്നത് . രാജ്ഭവന്റെ ഉള്ളില്‍ സിആര്‍പിഎഫ് സുരക്ഷ നോക്കുമെങ്കിലും ഗേറ്റുകളില്‍ കേരള പൊലീസ് തുടരും. ഗവര്‍ണറുടെ സഞ്ചാര പാതയുടെ സുരക്ഷ കേരള പൊലീസ് നിർവഹിക്കുകയും ചെയ്യും . വാഹന വ്യൂഹത്തില്‍ രണ്ടു സേനകളും ഉണ്ടാകുമെന്നാണു സൂചന. കേരള പൊലീസ് എത്ര പേരെ രാജ്ഭവനില്‍ നിന്നു പിന്‍വലിക്കണമെന്നും ധാരണയാകും. ഗവര്‍ണര്‍ക്കു സെഡ് പ്ലസ് സുരക്ഷ നല്‍കുന്നതിനു സിആര്‍പിഎഫിനെ നിയോഗിക്കുന്നതായി അറിയിച്ചുള്ള ഉത്തരവു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണു കൈമാറിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലമേല്‍ റോഡിലിരുന്നു പ്രതിഷേധിക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിക്കുകയും ചെയ്തതോടെയാണു സുരക്ഷ കേന്ദ്ര സേനയ്ക്കു കൈമാറിയത്. ഗവര്‍ണര്‍ കേരളത്തിലെത്താന്‍ വൈകുമെന്നതിനാല്‍ സ്ഥിരം സുരക്ഷാ സംഘവും എത്തുന്നതു വൈകിയേക്കും. ഇപ്പോള്‍ പള്ളിപ്പുറം ക്യാംപിലെ 20 അംഗ സംഘം താല്‍ക്കാലികമായാണു സുരക്ഷ ഒരുക്കുന്നത്. 65 അംഗ സിആര്‍പിഎഫ് സംഘമാണു ഗവര്‍ണറുടെ സുരക്ഷയ്ക്കായി എത്തുന്നത്. ഇവര്‍ക്കു രാജ്ഭവനുള്ളില്‍ ബാരക് , മെസ് എന്നിവ ഒരുക്കണമെന്നു രാജ്ഭവന്‍ അധികൃതരെയും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…
കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…