Crime,

‘മൊത്തം കൊയപ്പത്തിലിരിക്കുമ്പോ’ പിണറായിക്ക് തോമസ് ഐസക്കും പണി കൊടുത്തു, ശൈലജ ചിരിയോട് ചിരി

കിഫ്ബി രൂപീകരിച്ചത് മുതൽ 17 അംഗ ഡയറക്ടർ ബോർഡ്. ചെയർമാൻ മുഖ്യമന്ത്രി. മസാല ബോണ്ടിൽ തനിക്ക് മാത്രമായ് ഒരുത്തരവാദിത്തവും ഇല്ല. തോമസ് ഐസക് ഇത് തുറന്നടിക്കുമ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് പിണറായി വിജയൻ. കാണിച്ച് കൂട്ടിയതൊക്കെ ബൂമറാങ് പോലെ തിരിച്ചടിക്കുന്നു. അന്ന് ശൈലജ ടീച്ചറിനിട്ട് പണിവെച്ചപ്പോൾ മുഖ്യൻ ഓർത്ത് കാണില്ല ഇന്ന് തോമസ് ഐസകിന്റെ രൂപത്തിൽ പണികിട്ടുമെന്ന്. പിപിഇ കിറ്റ് അഴിമതി ചർച്ചയായപ്പോൾ എല്ലാം ശൈലജ ടീച്ചറിന്റെ തലയിട്ട് മുങ്ങുകയായിരുന്നു പിണറായി.

പിപിഇ കിറ്റ് അഴിമതിക്ക് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യന്റെ വാക്കും കേട്ട് കുഴിയിൽച്ചെന്നു ചാടിയ ശൈലജയുടെ കാലുവാരുകയായിരുന്നു പിണറായി. ആ കേസ് ഇപ്പോഴും ശൈലജ ടീച്ചർക്ക് തലയ്ക്ക് മുകളിൽ വാളാണ്. എന്നാൽ കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് മുഖ്യമന്ത്രിയെ കുടുക്കിയിട്ടുണ്ട്. ഇതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും.

കോവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതി മലയാളി മറന്നിട്ടുണ്ടാകില്ല. മഹാമാരിയും വിറ്റ് കാശാക്കി പിണറായി വിജയൻ. കോവിഡ് കാലത്ത് വിപണി വിലയേക്കാൾ ഉയർന്ന തുകയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങി സർക്കാരിന് 10.23 കോടിയുടെ അധികച്ചെലവുണ്ടായതായാണ് എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചട്ടവിരുദ്ധമായി മുഴുവൻതുക മുൻകൂർ നൽകി സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയെന്ന ആരോപണവും എ.ജി. ശരിവെച്ചു.

2020 മാർച്ചിൽ സർക്കാർ നിശ്ചയിച്ചിരുന്ന 545 രൂപയെക്കാൾ 300 ശതമാനം അധികവിലയ്ക്കാണ് കിറ്റ് വാങ്ങിയത്. സർക്കാർ നിശ്ചയിച്ച വിലയോട് ഏകദേശം അടുത്ത തുകയ്ക്ക് നൽകാൻ നാലു കമ്പനികൾ തയ്യാറായിരുന്നു. അതിൽ മൂന്നു കമ്പനികൾ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സ്ഥിരം വിതരണക്കാരുമായിരുന്നു. എന്നാൽ മാർച്ച്ഏപ്രിൽ മാസങ്ങളിലായി 1550 രൂപ നല്കിയാണ് അഞ്ചു സ്ഥാപനങ്ങളിൽ നിന്നായി 2,56,000 കിറ്റുകൾ 24.18 കോടിക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിയത്. ഇതിലൂടെ 10.23 കോടിയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടായത്.

അടിയന്തിരസാഹചര്യം കണക്കിലെടുത്ത് 50 ശതമാനം തുക മുൻകൂർ നൽകി ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ സംസ്ഥാനതല ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ കമ്പനിയായ സാൻഫാർമയിൽ നിന്ന് 15,000 പി.പി.ഇ. കിറ്റ് വാങ്ങാൻ അതിന്റെ മുഴുവൻ വിലയായ 2.32 കോടി മുൻകൂർ നൽകിയതും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചിരുന്നില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് കിറ്റുകൾ നൽകിയ കമ്പനികൾ ഓർഡർ ലഭിച്ച് 23 33 ദിവസം വരെ കഴിഞ്ഞാണ് വിതരണം ചെയ്തത്.

കുറഞ്ഞവിലയ്ക്ക് കിറ്റ് നൽകാൻ തയ്യാറായിരുന്ന അനിത ടെക്‌സ്‌കോട്ടിന്റെ കരാർ റദ്ദാക്കിയതെന്തിനെന്ന് കോർപ്പറേഷനോട് ചോദ്യം ഉയർന്നു. അങ്ങനെ ആരോഗ്യവകുപ്പിന് നേരെ വിവാദം ആളിക്കത്തി. ശൈലജ ടീച്ചർ പ്രതിക്കൂട്ടിലുമായ്. മുഖ്യന്റെ വേണ്ടപ്പെട്ട കമ്പനിക്കാണ് കരാർ പോയത്. പക്ഷെ പിണരായി മൗനംപാലിച്ചു. ശൈലജ ടീച്ചർ അടപടലം കുരുക്കിലായി. ഒടുവിൽ സർക്കാരും പാർട്ടിയും കൈവിടുമെന്ന് ബോധ്യപ്പെട്ടപ്പോൾ ശൈലജ ടീച്ചർ സത്യങ്ങൾ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണ് 500 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് എന്ന് കെ കെ ശൈലജ വ്യക്തമാക്കി.

ഗുണനിലവാരം ഉറപ്പാക്കി വാങ്ങണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തിൽ 50,000 പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു എന്നും കെ കെ ശൈലജ വിശദീകരിച്ചു. അന്ന് മാദ്യമങ്ങളും പ്രതിപക്ഷവും ശൈലജ ടീച്ചറെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും പിണറായി വാ തുറന്നില്ല. വെട്ടാനുലഌരുടെ ലിസ്റ്റിലെ ആദ്യപേരുകാരി ആയത് കൊണ്ട് പണി കിട്ടട്ടെ ന്നെ നിലപാടായിരുന്നു മുക്യന്.

പക്ഷെ ഇന്ന് തോമസ് ഐസകിന്റെ വക ഭേഷാ കിട്ടി മുഖ്യന്. കൂടെ നിൽക്കുന്നവരുടെയൊക്കെ കാലുവാരാൻ നോക്കുമ്പോൾ ഓർത്തില്ല പണി കിട്ടുമെന്ന് ഇപ്പോൾ കിട്ടി. മസാല ബോണ്ട് കേസിൽ പിണറായിക്ക് മുട്ടൻ പണിയാണ് തോമസ് ഐസക് കൊടുത്തിരിക്കുന്നത്. മസാല ബോണ്ടിൽ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ വാദം മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിയേക്കും.

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഫലത്തിൽ രേഖാമൂലം എല്ലാം ചെയ്തത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് തോമസ് ഐസക്. സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും ആലോചിക്കാതെയാണ് ഈ മറുപടി നൽകിയത് എന്നാണ് സൂചന.

കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടർന്നാണ് ഇ.ഡി.യ്ക്ക് മറുപടി നൽകിയത്. ഈ മറുപടിയിലാണ് തന്നോടല്ല ചോദിക്കേണ്ടത് എന്ന സൂചന തോമസ് ഐസക് നൽകുകയാണ്. ‘കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ ഏഴുപേജുള്ള മറുപടിയിൽ പറയുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

8 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

9 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

10 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

20 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

21 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

22 hours ago