അരളി പൂവ് നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു പൂവ് ആണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്ന അരളി പൂവ് കാണാൻ നല്ല ഭംഗിയാണ്. ക്ഷേത്രപരിസരത്തും ഇവയെ കാണാം. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് തുളസിക്കും തെച്ചിക്കുമൊപ്പം അരളിയെയും കൂടെ കൂട്ടാറുണ്ട്. എന്നാൽ അലങ്കാര സസ്യമായ അരളി അൽപം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സസ്യമാണ്. പൂക്കളത്തിൽ മാത്രമല്ല തുളസിക്കും തെച്ചിക്കും ഒപ്പം ക്ഷേത്രത്തിലെ നിവേദ്യത്തിലും അരളി ഇടംപിടിച്ചു തുടങ്ങിയിരിക്കുന്നു. നിവേദ്യം കഴിക്കുമ്പോൾ ഈ പൂക്കളും ഉള്ളിലേക്ക് എത്താനുള്ള സാധ്യതയുണ്ട് . എന്നാൽ അരളി ഭക്ഷ്യയോഗ്യം അല്ലെന്നാണ് യാഥാർത്ഥ്യം. അതിലുള്ള വിഷാംശം നിവേദ്യം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിലേക്കും എത്തുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോര്‍ത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷമാണ്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. പൂക്കളെക്കാൾ മറ്റു ഭാഗങ്ങളിലാണ് വിഷാംശം എന്ന് വനഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോക്ടർ പി സുജനപാൽ പറയുന്നു. ഇവ ശരീരത്തിൽ എത്തിയാൽ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിൽ ഏത് അളവിൽ ചെല്ലുന്നു എന്നതിനനുസരിച്ചാണ് ഗുരുതരാവസ്ഥ കണക്കാക്കുന്നത് . ചെറിയ അളവിൽ അരളിയുടെ ഭാഗങ്ങൾ വയറ്റിൽ എത്തിയാൽ വയറിളക്കം നിർജനീകരണം ഛർദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവിൽ കഴിച്ചാൽ ഗുരുതരാവസ്ഥ ആകും. അരളിയുടെ ഇതൾ വയറ്റിലെത്തിയാൽ ഉടൻ മരണമൊന്നും ഉണ്ടാകില്ല. ശരീരത്തില്‍ വിഷാംശത്തിന്റെ അളവ് അനുസരിച്ച് ആരോഗ്യസ്ഥിതി ഗുരുതരമാകുന്നു. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിവയെ ബാധിക്കും. മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതുകൂടി ആയാൽ മരണംവരെ സംഭവിക്കാം. പൂവില്‍ നിന്നുണ്ടാക്കുന്ന തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. എന്നാൽ പല ക്ഷേത്രങ്ങളും നിവേദപുഷ്പങ്ങളിൽ നിന്ന് ആദ്യം മുതൽക്കേ അരളിയെ ഒഴിവാക്കിയിരുന്നു. തൃപ്രയാർ ക്ഷേത്രത്തിൽ നിന്ന് പത്തുവർഷത്തിന് മുന്നേ തന്നെ നിവേദ്യ പൂജയിൽ നിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു.
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…