അന്തരിച്ച നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കെ.ഡി ജോർജിന്റെ മൃതദേഹം ഏറ്റെടുക്കാൻ 17 ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും എത്തിയില്ല. സത്യൻ, ജയൻ എന്നിവരുടെ കാലത്ത് സിനിമയിൽ ഉണ്ടായിരുന്ന നടനാണ് കെ.ഡി ജോർജ്. ഡിസംബർ 29ന് ആയിരുന്നു കെ.ഡി ജോർജ് മരണപ്പെടുന്നത്. മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നടന്റെ മൃത ദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന് അറിയിച്ച് ചലച്ചിത്ര പ്രവർത്തകർ അന്തിമകർമം ചെയ്യാൻ ഒരുങ്ങിയെങ്കിലും ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകിയില്ല. അതിനാൽ മോർച്ചറിക്ക് മുന്നിൽ നടന്റെ മൃതദേഹം പൊതുദർശനത്തിനു വെക്കുകയായിരുന്നു. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താതിനാൽ ആദ്യം പത്രപരസ്യം നൽകിയിരുന്നുവെങ്കിലും ബന്ധുക്കൾ ആരും എത്തുകയുണ്ടായില്ല.
മൃതദേഹം ഏഴ് ദിവസം കഴിഞ്ഞ് വിട്ടു നൽകാമെന്ന് ചലച്ചിത്ര പ്രവർത്തകരെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പിന്നിീട് സർക്കാർ തന്നെ മൃതദേഹം സംസ്‌കരിക്കും എന്നാണു തീരുമാനിക്കുന്നത്. ഇതോടെ പൊതുദർശനവും അന്തിമോപചാരപവും മോർച്ചറിക്ക് മുന്നിൽ തന്നെ നടന്നു. ജോർജിന്റെ സംസ്‌കാരം നടക്കുകയാണ്.
മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…
ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…
ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…
ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കാലാവസ്ഥാ വ്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…