കണ്ണൂര്‍ . ഏറെ കോളിളക്കം സൃഷ്ട്ടിച്ച കൈ വെട്ടു കേസിലെ പ്രതി സവാദിന് ഇത്രയും കാലം ഒളിവിൽ താമസിക്കാൻ സഹായിച്ച ചില തീവ്രസ്വഭാവമുളള ഇസ്ലാമിക സംഘടനകളും എന്‍ഐഎയുടെ നിരീക്ഷണത്തിൽ. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതിയായ സവാദ് കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ പിടിയിലായിരുന്നു. സവാദിന് സഹായം നല്‍കിയവരെ കുറിച്ച് ഇതിനകം എൻ ഐ എക്ക് കൃത്യമായ വിവരം ലഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സഹായിച്ചവരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാവും.
ഏറണാകുളം സ്വദേശിയായ ഒരാള്‍ കണ്ണൂരുമായി യാതൊരു ബന്ധവുമില്ലാതെ കണ്ണൂരിലെത്തി വിവിധയിടങ്ങളില്‍ വാടകയ്‌ക്ക് വീടെടുത്ത് വര്‍ഷങ്ങളോളം താമസിക്കണമെങ്കില്‍ മറ്റ് പലരുടേയും സഹായം ഇയാള്‍ക്ക് ലഭിച്ചിരിക്കുമെന്നാണ് അന്വേഷണ സംഘം കാണുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സഹായിച്ചവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്‌ക്ക് ഇവരിലേക്ക്
കേസ് അന്വേഷണം നീളും.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദിവസങ്ങള്‍ക്ക് മുമ്പേ സവാദിനെ കുടുക്കുന്നതിനായി കണ്ണൂര്‍ വിമാനത്താവളം വഴി മട്ടന്നൂരിലെത്തി ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മട്ടന്നൂര്‍ പരിയാരം ബേരത്തിനടുത്ത് വാടകവീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം ഇയാളെ അറസ്റ്റു ചെയ്യുന്നത്.
ആശാരിപ്പണിക്കാരനായി പരിയാരത്ത് ജോലി ചെയ്തുവരികയായിരുന്നു സവാദ് . നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സ്വാധീന മേഖലയിലാണ് സവാദ് താമസിച്ചു വന്നിരുന്നത്. കേസില്‍ വിവിധ ഘട്ടങ്ങളിൽ മറ്റുപ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാം പ്രതിയായ സവാദ് ഒളിവിൽ ആയിരുന്നു. ആഴ്ചകളായി എന്‍ഐഎ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തിവന്ന പിറകെയായിരുന്നു അറസ്റ്റ് ഉണ്ടായത്.
ഷാജഹാന്‍ എന്ന പേരിലായിരുന്നു ഇയാൾ നോക്കി വന്നിരുന്നത്. സവാദിന് ഭാര്യയും രണ്ടു ചെറിയ മക്കളുമുണ്ട്. ജനുവരി അവസാനത്തോടെ വീടിന്റെ എഗ്രിമെന്റ് അവസാനിക്കുന്നതിനാല്‍ സവാദ് പുതിയ വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇവിടുത്തെ ഒളിവുജീവിതം മതിയാക്കി മറ്റൊരു സ്ഥലത്തേക്ക് ചേക്കേറാനിരിക്കെയാണ് എന്‍ഐഎ സവാദിനെ NIA പിടികൂടിയിരിക്കുന്നത്.
നേരത്തെ സവാദ് വിളക്കോടാണ് താമസിച്ചിരുന്നു വന്നിരുന്നത്. കാസര്‍കോട് നിന്നാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസിലെ പ്രതി ഒളിത്താവളം സംബന്ധിച്ച് സംസ്ഥാന പോലീസിന് നാളിതു വരെ ഒരു വിവരവും കണ്ടെത്താനാകാഞ്ഞത് ഇതോടെ ചര്‍ച്ചയായി. ഇതിനാല്‍ തന്നെ അറസ്റ്റിനുശേഷം പ്രതിയുടെ ഒളിത്താവളം സംബന്ധിച്ചും പോയ വര്‍ഷങ്ങളിലെ പ്രവര്‍ത്തികള്‍ സംബന്ധിച്ചും സഹായിച്ചവിരെ കുറിച്ചും കേരള പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. പതിമൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിറകെയാണ് കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദ് കണ്ണൂരില്‍ അറസ്റ്റിലായത്. 2010 മാര്‍ച്ച് 23നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…