Kerala

പിണറായിക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ, ആ കരുത്ത് അവർക്ക് മാത്രം സ്വന്തം, കേരള ബി ജെ പിയുടെ രക്ഷകയാകുമോ ?

കേരള ബിജെപിയിലെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശോഭ സുരേന്ദ്രൻ. തൃശൂരിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ശോഭ സുരേന്ദ്രന്‍ തന്നെയായിരുന്നു. മഹിളാ സമ്മേളനത്തിൽ ഇത്രയെങ്കിലും മഹിളകളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ശോഭ സുരേന്ദ്രന്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ മൂലമാണ്. ഈ മഹിളാ സമ്മേളനം നടത്തുന്നതിനുള്ള മുഴുവൻ ചുമതലയും ശോഭ സുരേന്ദ്രനായി രുന്നെങ്കിൽ പ്രഖ്യാപിച്ചതു പോലെ തന്നെ 2 ലക്ഷം മഹിളകൾക്ക് മുകളിൽ പങ്കെടുക്കുന്ന ഒരു ചരിത്ര സംഭവം തന്നെയായി കേരളത്തിൽ ഇത് മാറിയേനെ. അതാണ് ശോഭ സുരേന്ദ്രന്റെ കരുത്ത്.

ഇന്നും കേരള ബിജെപിയിൽ ജനങ്ങളെ പ്രസംഗത്തിലൂടെ ആകർഷിക്കാൻ കഴിവുള്ള ഏക നേതാവ് ശോഭ സുരേന്ദ്രന്‍ മാത്രമാണ്. അതുകൊണ്ടാണ് ഇന്നു വരെ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുകൾ കൂടുതൽ കൂടുതൽ നേടിയെടുത്ത് തൻ്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചിട്ടുള്ളത്. കേരള ബിജെപിയിൽ ഇത്രയേറെ അവഗണിക്കപ്പെട്ടിട്ടും ഭാരതീയ ജനതാ പാര്‍ട്ടിയോടുള്ള തൻ്റെ കൂറും, വിശ്വസ്തതയും നിലനിർത്തി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരേയൊരു നേതാവ് ശോഭ സുരേന്ദ്രന്‍ മാത്രമാണ്. കോണ്‍ഗ്രസിൽ നിന്നും, സിപിഎമ്മിൽ നിന്നും വന്ന വാഗ്ദാനങ്ങളെല്ലാം പുല്ലു പോലെ വലിച്ചെറിഞ്ഞ്, തന്നെ താനാക്കിയ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കാൻ എത്രപേര്‍ തയ്യാറാകും?

അവിടെയാണ് ശോഭ സുരേന്ദ്രന്റെ വേറിട്ട വ്യക്തിത്വം നമുക്ക് കാണാനാവുക. കേരളത്തിലെ ബിജെപി നേതാക്കൾ കല്പനകളും, ശാസനകളും, വെട്ടിനിരത്തലുകളുമായി നടക്കുന്നതല്ലാതെ സംഘടനയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ ഇവരിൽ എത്ര പേർക്ക് കഴിയുന്നുണ്ട്? എന്തിനാണ് ഇവർ അതിന് മടിക്കുന്നത്? രാഷ്ട്രീയത്തിൻ്റെ ബാലപാഠങ്ങള്‍ പോലുമറിയാത്ത ഇവരിൽ എത്രപേര്‍ ബൂത്തു തലത്തിലോ, മണ്ഡലം തലത്തിലോ പ്രവർത്തിച്ചിട്ടുണ്ട്? തങ്ങളിലുള്ള വിശ്വാസ്യത നിലനിർത്തി എത്രയാളുകളെ ഇവർക്ക് ബിജെപിയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്?

തൃശൂരിലെ മഹിളാ സമ്മേളനത്തിന് പോലും സ്ത്രീകളെ ഇറക്കാൻ എസ്എന്‍ഡിപി മൈക്രോ ഫിനാൻസിനും, സിപിഎം കുടുംബശ്രീയ്ക്കും കോടികൾ ചിലവാക്കിയില്ലേ? ഈ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത എത്ര സ്ത്രീകളുടെ വോട്ടുകൾ ബിജെപിക്ക് കിട്ടും? 50000 പേരെയോ, 1 ലക്ഷം പേരെയോ വച്ച് ഒരു സമ്മേളനം നടത്തിയിട്ട് അതിൽ നാലിലൊന്ന് പേരുടെ വോട്ടുകൾ പോലും ബിജെപിക്ക് ലഭിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്? അതുകൊണ്ട് കേരള ബിജെപിയെ ഇപ്പോഴത്തെ അവസ്ഥയില്‍ രക്ഷിക്കാന്‍ കേരള ബിജെപിയുടെ അഭിമാനവും മികച്ച സംഘാടകയുമായ ശോഭ സുരേന്ദ്രന് മാത്രമേ കഴിയൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, ശോഭ സുരേന്ദ്രനെ ഉടൻ തന്നെ സംസ്ഥാന ബിജെപി അദ്ധ്യക്ഷയാക്കി നിയമിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുന്നതിന് ബിജെപിയുടെ ദേശീയ സംസ്ഥാന നേത്രുക്കങ്ങൾക്ക് കഴിയട്ടെ.

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗമാണ് നടത്തിയത്. ബി ജെ പി യുടെ ഗർജിക്കുന്ന സിംഹമായി മാറിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. മോഡി വേദിയിൽ വരുന്നതിന് തൊട്ടു മുൻപായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രസംഗം. ലക്ഷകണക്കിന് സ്ത്രീകളെ അഭിസംബോധന ചെയ്ത കേരളത്തിലെ കരുത്തുറ്റ വനിതയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്.

ഏതാണ്ട് 24 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം പങ്കെടുത്ത മുഴുവൻ സ്ത്രീകളെയും കോരിത്തരിപ്പിക്കുന്ന രീതിയിലായിരുന്നു. പ്രസംഗത്തിലുടനീളം മുഖമന്ത്രിക്ക് എതിരെയുള്ള കടുത്ത വിമർശനങ്ങൾ ആണ് ശോഭ സുരേന്ദ്രൻ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പേരിന് വേണ്ടി മാത്രം വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കിടയിൽ തിളങ്ങി നിൽക്കുകയാണ് ശോഭ. തേക്കിൻകാട് മൈതാനത്തിൽ ജനലക്ഷണങ്ങളെ സാക്ഷിയാക്കി ശോഭ സുരേന്ദ്രൻ നടത്തിയ പ്രസംഗം രാഷ്ട്രീയ ചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട ഒരു കാര്യം തന്നെയാണ്.

‘നിങ്ങൾക് സഹിക്കുന്നില്ല ശ്രീമാൻ നരേന്ദ്ര മോദിയുടെ വരവ്. ആ വരവ് ഒരു ഒന്നൊന്നര വരവ് ആയിരിക്കുമെന്നും, ഈ രാജ്യത്തിൻറെ വിവിധങ്ങളായ സംസ്ഥാനങ്ങളിൽ വിവിധാനങ്ങളായിട്ടുള്ള മുഖ്യമന്ത്രിമാർ അവരുടെ ഹൃദയത്തിൽ ചേർത്ത് വെച്ച കൊണ്ട് അവരുടെ ജനങ്ങളെ നോക്കി സംരക്ഷിക്കാൻ വേണ്ടി തീരുമാനമെടുക്കുമ്പോൾ നിങ്ങൾ തീരുമാനമെടുത്തത് നിങ്ങളുടെ മകളെയും മകനെയും എപ്പോഴും ആലോചിച്ചുകൊണ്ട് അവരെ സ്വർണ മഞ്ചലിൽ കിടത്തി ആട്ടിയുറക്കാനാണ്.

ശ്രീമാൻ നരേന്ദ്രമോദിയുടെ ഫ്ലക്സ് ബോർഡുകൾ അദ്ദേഹം വരുന്ന വരവിൽ ആ ബോർഡുകൾ നിങ്ങൾ നീക്കം ചെയ്താൽ കേരളത്തിലെ സ്ത്രീകളുടെ ഹൃദയത്തിൽ വെച്ച നരേന്ദ്ര മോദിയെ മാറ്റാൻ പിണറായി വിജയനല്ല ആര് വിചാരിച്ചാലും നടക്കില്ലായെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഒരു പ്രമുഖൻ അത്താഴ വിരുന്ന് വിളിച്ചു ആ അത്താഴ വിരുന്നിലേക് ചിലരൊക്കെ പോയി, 4 വോട്ട് കിട്ടാൻ വേണ്ടിയിട്ടാണ് പ്രമുഖൻ അത്താഴ വിരുന്നിന് വിളിച്ചതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞപ്പോൾ എന്തുകൊണ്ട് ആ പ്രമുഖന്റെ പേര് പറഞ്ഞില്ലെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുകയുണ്ടായി.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

43 mins ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

1 hour ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

2 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

2 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

2 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

3 hours ago