Kerala

എന്നോട് വെളച്ചിലൊന്നും വേണ്ട, കൊടുക്കാൻ പറഞ്ഞാൽ കൊടുത്തോണം, ബാലഗോപാലിനെ പൊരിച്ച് ഗണേശൻ

ഗതാഗത മന്ത്രി മാറിയത് കെൽട്രോണിന്. തുണയായി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള എ.ഐ. ക്യാമറകളുടെ നടത്തിപ്പിന് കെൽട്രോണിനുള്ള കുടിശ്ശികയിൽ ആദ്യ ഗഡു സർക്കാർ നൽകി. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ എഐ ക്യാമറകളുടെ പ്രവർത്തനം വീണ്ടും സജീവമാകും. പണം കിട്ടാത്തതു കൊണ്ട് ജീവനക്കാരെ കൺട്രോൾ റൂമിൽ നിന്നും മാറ്റിയിരുന്നു. ഇതോടെ എഐ ക്യാമറ തന്നെ വെറുതെയാകുന്ന സ്ഥിതി ഉണ്ടായി.

മൂന്നു മാസത്തേക്ക് 11.79 കോടി രൂപയാണ് കെൽട്രോണിനു നൽകേണ്ടത്. രണ്ട് ഗഡു കുടിശ്ശികയുണ്ട്. ധനവകുപ്പുമായി കൂടിയാലോചിച്ച് പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ അറിയിച്ചിരുന്നു. തുടർന്നു നടന്ന ചർച്ചയിലാണ് കുടിശ്ശിക നൽകാൻ തീരുമാനമായത്. ഗണേശിന്റെ ആവശ്യം അംഗീകരിച്ച് അതിവേഗം നൽകുകയും ചെയ്തു. ഖജനാവിലേക്ക് പണം എത്തുന്ന വഴി അടയുന്നതിനെ ഗണേശ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

കുടിശ്ശിക വർധിച്ചതോടെ എ.ഐ. ക്യാമറ കൺട്രോൾ റൂമുകളിലെ താത്കാലിക ജീവനക്കാരെ കെൽട്രോൺ കുറച്ചിരുന്നു. പിഴ നോട്ടീസ് അയയ്ക്കുന്നതിനു നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച കെൽട്രോൺ പിൻവലിച്ചത്. കുടുംബശ്രീയിൽനിന്ന് ദിവസവേതനത്തിനാണ് ഇവരെ നിയോഗിച്ചിരുന്നത്. ഇത് വലിയ വിവാദമായി. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ഇടപെട്ടത്.

എ.ഐ. ക്യാമറകൾ വഴി പിഴയായി 35 കോടി ഖജനാവിലെത്തിയിരുന്നു. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ സജ്ജമാണ്. എന്നാൽ, തപാൽ ചെലവ് മുൻകൂർ അടയ്ക്കണമെന്നതിനാൽ അയച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചത് കെൽട്രോൺ ഉപകരാറുകൾ നൽകിയ കമ്പനികളാണ്. പ്രവർത്തനം വിലയിരുത്തി മോട്ടോർവാഹന വകുപ്പ് തുക കൈമാറണം.

പിഴത്തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. മോട്ടോർവാഹന വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് ധനവകുപ്പ് തുക അനുവദിക്കേണ്ടത്. ട്രഷറിയിലെ സാമ്പത്തികപ്രതിസന്ധി കാരണമാണ് തുക അനുവദിക്കാൻ വൈകിയത്. ഇതിനെ ഗതാഗത മന്ത്രിയായ കെബി ഗണേശ് കുമാർ ചോദ്യം ചെയ്തു. തുടർന്നാണ് പണം അനുവദിച്ചത്. ഇന്നലെയാണ് ഗതാഗതമന്ത്രിയായി ഗണേശ് ചുമതലയേറ്റത്.

എ ഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലുള്ളത് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്. നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയയ്ക്കുന്നതിനാണ് കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയത്. ഇവർക്ക് കെൽട്രോൺ പ്രത്യേക പരിശീലനവും നൽകിയിരുന്നു. ഓരോ ജില്ലയിലും മൂന്ന് മുതൽ അഞ്ച് വരെ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ക്യാമറകൾ സ്ഥാപിച്ചതും അത് പരിപാലിക്കാൻ സർക്കാർ ഏൽപ്പിച്ചതും കെൽട്രോണിനെയാണ്.കരാർ തുക നൽകിയില്ലെന്ന് അറിയിച്ച് കെൽട്രോൺ സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് ജീവനക്കാരെ പിൻവലിച്ചത്.
അതേസമയം, നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും. മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്താൻ തന്നെയാണ് ഗണേശന്റെ തീരുമാനം. അവിടേക്കുള്ള ബസുകൾ നിർത്തലാക്കിയത്‌ അവിടങ്ങളിലുള്ള സാധാരണക്കാരുടെ കാര്യം വെള്ളത്തിലാകുമെന്ന് ഗണേശന് നന്നായി അറിയാം.

ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്‌പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്‌കാരം തയാറാക്കിക്കൊണ്ടിരിക്കു കയാണെന്നും ഗണേശ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ കാണും. അദ്ദേഹം അനുമതി നൽകിയാൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായുള്ള ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം നടപ്പിലാക്കുമെന്നും ഗണേശൻ പറഞ്ഞിരുന്നു.

https://www.youtube.com/watch?v=qitDH-csIVA

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

2 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

3 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

14 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

15 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago