ടോക്യോ . ജപ്പാനിൽ വീണ്ടും അതിതീവ്രമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
ഭൂചലനത്തിൻ്റെ തീവ്രത കണക്കിലെടുത്താണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് സമുദ്രനിരപ്പ് അപകടകരമായ അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനങ്ങളോട് വീടൊഴിയാൻ അധികൃതർ അഭ്യർത്ഥിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ ജപ്പാനിലെ ഇഷികാവ പ്രവിശ്യയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് ikkaaryangal അറിയിച്ചിട്ടുള്ളത്. ജപ്പാൻ തീരത്തുള്ള നിഗറ്റ, ടോയാമ, യമഗത, ഫുകുയി, ഹ്യോഗോ തുടങ്ങിയ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി ജപ്പാനിലെ എൻഎച്ച്കെ ബ്രോഡ്കാസ്റ്റർ അറിയിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുകയാണ്.
ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതി നാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്. സുനാമി കാരണം കടൽ തിരമാലകൾ അഞ്ചു മീറ്റർ വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെട്ട ജാപ്പനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ എത്രയും വേഗം ഉയർന്ന സ്ഥലത്തേക്കോ സമീപത്തെ കെട്ടിടത്തിൻ്റെ മുകളിലേക്കോ ഓടിക്കോളാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് ഉണ്ടായി.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…