Crime,

പിണറായി വിരുദ്ധര്‍ക്ക് നാവനക്കാൻ പേടി, ജി സുധാകരനൊഴികെ വിരുദ്ധരെല്ലാം ലാൽസലാം പാടുകയാണ്

മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസും DYFI യും കാട്ടിയ അതിക്രമങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്തത് മുന്‍ മന്ത്രി ജി സുധാകരൻ മാത്രം. അക്കാര്യം ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞ ഒരു കമ്മ്യൂണിസ്റ്റാണ് ജി സുധാകരൻ എന്നും പറയണം. സുധാകരൻ പറഞ്ഞത് ശരിയെന്നു പറയുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുന്ന നേതാക്കള്‍ സി പി എമ്മില്‍ ഉണ്ടെങ്കിലും പിണറായി പേടി കൊണ്ടവരൊന്നും നാവനക്കുന്നില്ല.

പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി, ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങി പല പ്രമുഖർക്കും ജി സുധാകരന്റെ നിലപാടാണ് ഉള്ളത്. പക്ഷെ പിണറായിപ്പേടി കൊണ്ടവരൊന്നും നാവു തുറക്കുന്നില്ല. പാര്‍ട്ടിയിലെ തന്റെ എതിരാളികള്‍ക്കെതിരെ തിരിഞ്ഞു മറിഞ്ഞും നോക്കാതെ കടുത്ത നിലപാട് സ്വീകരിച്ച രാഷ്ട്രീയ പാരമ്പര്യമാണ് പിണറായിക്ക് ഉള്ളത്. അത് തിരിഞ്ഞു നോക്കുമ്പോഴാണ് പിണറായി വിരുദ്ധര്‍ക്ക് ധൈര്യവുമില്ലാതാവുന്നത്.

തെരുവോരങ്ങളില്‍ നവകേരളാ സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിനൊപ്പം ഡി വൈ എഫ് ഐയും ആക്രമണം നടത്തിയതിനെതിരെയാണ് ജി സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സുധാകരന്റെ അഭിപ്രായം തന്നെയാണ് സി പി എമ്മിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇന്നുള്ളത്. അവര്‍ക്കാക്കും പക്ഷെ സുധാകരനെ പിന്തുണക്കാനാവുന്നില്ല. നവകേരളാ സദസിനെ ജനദ്രോഹ സദസ്സാക്കിയതിൽ മുഖ്യ പങ്ക് DYFI ക്കാണ്. അതിനു പിണറായി ഒട്ടും മടികാണിക്കാത്ത ഗുഡ് സർവീസ് എൻട്രിയും കൊടുക്കേണ്ടതാണ്. DYFI യുടെ ആക്രമണങ്ങളും അതിന് മുഖ്യമന്ത്രി നല്‍കിയ പിന്തുണയുമാണ് സി പി എം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റാൻ വഴിയൊരുക്കിയിരിക്കുന്നത്. ഇത് തന്നെയാണ് ജി സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പൊരുൾ.

പിണറായി വിജയന്‍ ഡി വൈ എഫ് ഐ അക്രമങ്ങളെ പിന്തുണച്ചതാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയതെന്നാണ് വിരുദ്ധ നേതാക്കളില്‍ പലരും ഇന്ന് ചിന്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമങ്ങളെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുക വരെ ചെയ്തിട്ടും തെറ്റ് തിരുത്തി പാർട്ടിയുടെ മുഖം രക്ഷിക്കാൻ പിണറായി ഒരുക്കവുമല്ല.

വി എസിന്റെയും നയനാരുടെയും കാലത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡി വൈ എഫ് ഐക്കാരും സി പി എമ്മുകാരും മര്‍ദ്ദനം അഴിച്ചുവിട്ടിരുന്നു. എന്നാൽ അന്നത്തെ മുഖ്യമന്ത്രിമാര്‍ അത്തരം മര്‍ദ്ധനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. പിണറായി DYFI നടത്തിയ ആക്രമത്തെ പരസ്യമായി പിന്തുണക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് വലിയ അവമതിപ്പുണ്ടാക്കി എന്ന് തന്നെയാണ് പിണാറായി വിരുദ്ധരുടെ പക്ഷം. പക്ഷെ അതവർ തുറന്നു പറയാൻ പേടിക്കുന്നു. ജി സുധാകരന്‍ പറഞ്ഞിതനോട് അനുഭാവം ഉണ്ടെങ്കിലും അതിനെ പരസ്യമായി പിന്തുണച്ച് പിണറായിയുടെ വിരോധം വാങ്ങേണ്ട എന്ന നിലപാടിലാണ് ഈ വിരുദ്ധ നേതാക്കൾ ഇപ്പോൾ.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

8 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

8 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

8 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

9 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

9 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

9 hours ago