പത്തനംതിട്ട . വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കി തടിയൂരിയത്.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സജിമോന്റെ പ്രാഥമികാംഗത്വം റദ്ദ് ചെയ്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. സജിമോൻ തിരുവല്ല സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ്.
2018ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നാലെ സജിമോനെ പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷത്തിനുശേഷം പാർട്ടിയിൽ വീണ്ടും തിരിച്ചെത്തിയ സജിമോൻ ചുമതലകളേറ്റു. വീട്ടമ്മ ഗർഭിണിയോയ തോടെ ഡിഎൻഎ പരിശോധനയ്ക്ക് മറ്റൊരാളെ വിട്ട് കേസന്വേഷണം വഴിതിരിച്ചുവിടാനും സജിമോൻ ശ്രമം നടത്തുകയുണ്ടായി. ഇതിനിടെ സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയ കേസിലും സജിമോൻ പ്രതിയാവുകയായിരുന്നു.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…