Crime,

ആർഷോയെ കയറൂരി വിട്ടു, പിണറായിയുടെ തലയിൽ കയറിയിരുന്ന് തേച്ച് തെറിവിളിച്ച് കുട്ടി സഖാവ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും ഉയര്‍ത്തുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ സംസ്ഥാനെ സെക്രട്ടറി പി.എം ആര്‍ഷോയുടെ അതിരുവിട്ട പ്രയോഗങ്ങൾ തിരിച്ചടിയാകുന്നു. ഗവര്‍ണര്‍ക്കെതിരായ ബാനര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി നിന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെട്ടിയത്. ഇതു തടയാന്‍ ശ്രമിച്ചതോടെയാണ് ആര്‍ഷോ പോലീസിന് നേരെ തിരിഞ്ഞത്.

‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാൻ നിൽക്കരുത്’ എന്നായിരുന്നു പോലീസിനോട് ആർഷോയുടെ ഭീഷണി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും ആർഷോ പറഞ്ഞു. സംഘിയുടെ ഏഴാം കൂലിയാണ് പോലീസെന്നും ആർഷോ പറയുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ പോലീസ് സേനയെ വിമര്ശിക്കുന്നതിലൂടെ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി പിണറായി വിജയൻ കഴിവുകെട്ടവനാണെന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയാണ് ആർഷോ ഇവിടെ ചെയ്തിരിക്കുന്നത്. കേരളാ പോലീസ് സംഘിക്ക് ദാസ്യവേല ചെയ്യുന്നു എന്ന് പറയുമ്പോൾ സ്വാഭാവികമായും ആഭ്യന്തര മന്ത്രിയായ പിണറായി വിജയനും അതിൽ പ്രതിപ്പട്ടികയിലാകും. എന്തായാലും ഇവിടെ സർക്കാരിന് തൊടുന്നതെല്ലാം തിരിച്ചടിക്കുന്ന ഗതിയാണ്.

ഗവര്ണരെക്കെതിരായ sfi യുദ്ധം മൂർച്ഛിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗവർണറോട് സന്ധിചെയ്യാൻ തയ്യാറല്ല എന്ന് വ്യക്തമാക്കുകയാണ് എസ് എഫ് ഐ. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണ് ആർഷോയുടെ ആരോപണം. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഉയർത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങൾ ആർഎസ്എസ് ഭയക്കുന്നതുപോലെ ഗവർണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ക്യാംപസില്‍ ഗവർണർക്കെതിരെ ഉയരുമെന്നും ആര്‍ഷോ പറഞ്ഞു.

ബാനറുകളിലൂടെയും പോസ്റ്ററുകളിലൂടെയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക എന്നുള്ളത് അങ്ങേയറ്റം ജനാധിപത്യപരമായ രീതിയാണ്. ഈ ക്യാമ്പസിനകത്ത് എസ്.എഫ്.ഐ. സ്ഥാപിച്ചിട്ടുള്ള വിവിധങ്ങളായ ബാനറുകളും പോസ്റ്ററുകളുമുണ്ട്. ഇന്ന് കേരളത്തിനകത്ത് ഉയര്‍ന്നു കേള്‍ക്കണമെന്ന് കേരളത്തിലെ ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് ഞങ്ങള്‍ അതിലൊക്കെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രാഷ്ട്രീയ ചോദ്യങ്ങളെ ഈ വിധത്തില്‍ ചാന്‍സലര്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കാര്യമായ എന്തൊക്കെയോ തകരാറുണ്ട് എന്നാണ് കാണാന്‍ കഴിയുന്നത്.

ഞങ്ങള്‍ ഈ സമരം ആരംഭിക്കുമ്പള്‍ സമരരൂപങ്ങളും പ്രതിഷേധങ്ങളും ഏറ്റവും നിലവാരത്തിലുള്ളതായിരിക്കണമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ നിലവാരം ഇടിയുകയാണ്. ഗവര്‍ണര്‍ കാണിക്കേണ്ട മാന്യതയാണോ ഇതെന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നില്ല. അദ്ദേഹം ചാന്‍സലര്‍ ആയിരിക്കുന്ന സര്‍വകലാശാലകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറയണം. അതിന് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

crime-administrator

Recent Posts

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

34 mins ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

1 hour ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

6 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

7 hours ago