Kerala

വിഘ്നം ! അറിഞ്ഞവർ ഞെട്ടി, പിണറായി രായാവിന് ഗണപതി ഹോമം !!

രാഷ്ട്രീയകേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത തമ്മിലടിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കാൻ പാടില്ലാത്ത ആശാസ്യകരമല്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്.

എസ് എഫ് ഐ പ്രവർത്തകരെ അടക്കി നിർത്തുന്നതിനു പകരം അഴിച്ചു വിട്ട് പ്രശനം ഗുരുതരമാക്കുകയാണ് മുഖ്യമന്ത്രിയും ചെയ്യുന്നത്.ഇന്ന് ഗവർണ്ണറുടെ പൊതു പരിപാടി കാലിക്കറ്റ് സർവ്വകലാശാലയിലുണ്ട്. ഈ പരിപാടിയെ തടസ്സപ്പെടുത്തുമെന്നാണ് എസ് എഫ് ഐ മുന്നറിയിപ്പ്. അതുണ്ടായാൽ സ്ഥിതി ഗതികൾ പുതിയ തലത്തിലെത്തും. ഭരണഘടനാസംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി രാജ്ഭവൻ പത്രക്കുറിപ്പിറക്കിയത് ഈ സാഹചര്യം മുന്നിൽ കണ്ടാണ്.

സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തലും ചർച്ചകളിലുണ്ട്. ഇതൊക്കെ ഇങ്ങനെ തന്നെ നിലനിൽക്കെ വകരെ രസകരമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. നവകേരള സദസ്സ് ഇന്ന് കൊല്ലത്ത് നടക്കാനിരിക്കേ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതി ഹോമം. ചക്കുവള്ളിയിലെ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് ഇന്ന് നവകേരള സദസ്സ് നടക്കാനിരിക്കേയാണ് സമീപത്തുള്ള പരബ്രഹ്‌മ ക്ഷേത്രത്തില്‍ 60 രൂപ അടച്ച് ഗണപതിഹോമം നടത്തിയിരിക്കുന്നത്. ക്ഷേത്ര മൈതാമനി നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ഫാക്ടറി മൈതാനിയിലേക്ക് വേദി മാറ്റിയത്.

തിങ്കളാഴ്ച പരബ്രഹ്‌മ ക്ഷേത്ര മൈതാനിയില്‍ വെച്ച് നവകേരള സദസ്സ് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ. ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നവകേരള സദസ്സിനായി ക്ഷേത്ര മൈതാനി ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ട് എന്നാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രത്തിന്റെ പരിസരത്താണ് മൈതാനി. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് സ്‌കൂളും മൈതാനിയും ഉള്ളത്. ക്ഷേത്രകാര്യങ്ങളോ ആചാരങ്ങളോ ആയി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണ്. നവകേരള സദസ്സ് നടത്താന്‍ ഗ്രൗണ്ട് വിട്ടു നല്‍കുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

വിശ്വാസികളുടെ നെഞ്ചടിക്കുന്ന പരിപാടിയാണ് പിണറായി ചെയ്യുന്നതെങ്കിലും വിശ്വാസികൾ തങ്ങളുടെ രായാവിനു ദോഷം ഒന്നും വരാതിരിക്കാൻ ഗണപതി ഹോമം നടത്തുന്ന വിചിത്രമായ കാഴ്ചയാണ്. പിണറായിയുടെ പ്രവർത്തിക്കു ആളുകളുടെ പ്രാക്ക് കൊണ്ടും എന്തെങ്കിലും അനർത്ഥം സംഭവിചെക്കാം എന്ന ചിന്ത അന്തം കമ്മികൾക്ക് ഇടയിലുണ്ട്. ഇതിനു പരിഹാരമായിട്ടാകണം വിശ്വാസിയായ ഒരു പാർട്ടിക്കാരൻ ഗണപതി ഹോമം നടത്താൻ തന്നെ മുതിർന്നത്.

എന്തായാലും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിന് ‘ബ്ലഡി ഹിസ്റ്ററി’ ഉണ്ടെന്നും അവിടെ പരസ്പരം കൊല്ലുകയാണെന്നുമുള്ള ഗവർണരുടെ പരാമർശത്തിനും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. അവസരവാദിയായ ആരിഫ് മുഹമ്മദ്ഖാന് കണ്ണൂരിന്റെ ചരിത്രം അറിയാമോയെന്ന് പിണറായി വിജയൻ ചോദിച്ചു. കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് ഉണ്ടായത്. കാലിക്കറ്റ് സർവകലാശാലയിൽ തങ്ങുന്ന ഗവർണർ തനിക്കെതിരേ എസ്.എഫ്.ഐ. ഉയർത്തിയ ബാനർ അഴിച്ചുമാറ്റാൻ പൊലീസിനോട് നിർദ്ദേശിച്ചു. വി സി.യെ വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് വിശദീകരണം തേടി.

ഞായറാഴ്ച വൈകുന്നേരവും ബാനർ അഴിച്ചില്ലായെന്നുകണ്ട് പുറത്തിറങ്ങി ജില്ലാപൊലീസ് മേധാവിയെ ശകാരിച്ചു. ഇതോടെ എസ്‌പി.യുടെ നേതൃത്വത്തിൽ പൊലീസുകാർ ബാനർ അഴിച്ചുമാറ്റി. പ്രകോപിതരായ എസ്.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യവുമായി എത്തി. പൊലീസ് തടഞ്ഞതോടെ അതിരൂക്ഷമായി വിമർശിച്ച എസ്.എഫ്.ഐ. പ്രവർത്തകർ കൂടുതൽ ബാനറുകൾ ഉയർത്തി. ഈ ബാനറുകൾ കാലിക്കറ്റിൽ ഇപ്പോഴുമുണ്ട്. ഇതിനോട് ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ അപമാനിക്കുന്ന ബാനറുകൾ ഉയർത്തിയത് പൊലീസുകാരാണ് എന്ന് രാജ്ഭവൻ പറയുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഗൗരവത്തോടെയാണ് ഇക്കാര്യം ഗവർണർ കാണുന്നത്.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

2 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

3 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

4 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

5 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

9 hours ago