Kerala

നിരന്തരം ചുമ, ശബ്ദം ഇല്ലാതായി, പെട്ടെന്ന് പ്രസംഗം നിർത്തി വേദി വിട്ട് മുഖ്യമന്ത്രി

നിരന്തരം ചുമ വന്നു ശബ്ദം ഇല്ലാതായി പെട്ടെന്ന് പ്രസംഗം നിർത്തി വേദി വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സിനിടെയായിരുന്നു സംഭവം നടന്നത്. പ്രസംഗിക്കാന്‍ മുഖ്യൻ ആരംഭിക്കുമ്പോൾ തന്നെ വേദിയിലെ ലൈറ്റിങ്ങില്‍ അദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലൈറ്റിംഗ് സംവിധാങ്ങൾ മുഖ്യനാത്ര പിടിച്ചിരുന്നില്ല.

തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. നമ്മളെ നല്ല വെളിച്ചത്ത് നിര്‍ത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തും. അതാണ് ലൈറ്റിങ്ങുകാര്‍ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ഇതിനിടെ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നവകേരള സദന്റെ പരിപാടികളൊക്കെ സി പി എമ്മിന്റെ പച്ചയായ രാഷ്ട്രീയ പരിപാടിയായിരുന്നു. പരിപാടികളില്‍ അദേഹം ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. ഗവര്‍ണര്‍ ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ച് നില്‍ക്കണമെന്ന് പല തവണ പിണറായി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറുടെ വിരട്ടല്‍ കേരളത്തില്‍ ഏശില്ല – മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ഗവര്‍ണായി നില്‍ക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തില്‍ ഏശില്ലെന്ന് ഗവര്‍ണര്‍ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാല്‍ എന്തുമങ്ങ് ചെയ്യുമെന്ന മട്ടിലാണ് ചില ഭാഗങ്ങള്‍. അതൊന്നും ‘രാജ്യത്ത്’ പ്രായോഗിക്കാമാക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച് ചെയ്യാമെന്ന് ഗവര്‍ണര്‍ വിചാരിക്കരുത്. ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് ചെയ്യേണ്ടത്. അതിനാണ് ഭരണഘടന സംരക്ഷണം നല്‍കുന്നത്. രാജ്യം മുഴുവൻ പിണറായിയുടെ കൈയ്യിലാണെന്ന ഭാവത്തിലായിരുന്നു പിണറായിയുടെ പ്രസംഗം.

കഴിഞ്ഞ ദിവസം എന്തിനാണ് ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയതെന്നും പിണറായി ചോദിക്കുകയുണ്ടായി. ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നില്ല അദ്ദേഹം പോയത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്. ഗവര്‍ണര്‍ നവകേരളത്തിനെ അപകീര്‍ത്തുന്ന പ്രസ്താവനകള്‍ പറയുകയാണ്. എന്തും വിളിച്ച് പറയാവുന്ന സ്ഥാനത്തല്ല ഗവര്‍ണര്‍ ഇരിക്കുന്നതല്ല. അത് അദ്ദേഹം ഓര്‍ക്കണം. എതെങ്കിലും വ്യക്തികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്. മുരളീധരന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന് അദ്ദേഹം മനസിലാക്കണം എന്നും പിണറായി പറഞ്ഞു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

13 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാലാവസ്ഥാ വ‍്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

14 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago