Crime,

ഭരണഘടന പ്രകാരം സത്യ പ്രതിജ്ഞ ചെയ്ത മന്ത്രി പി രാജീവും മന്ത്രി മുഹമ്മദ് റിയാസും ഗവർണറെ ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾക്ക് പിന്തുണയുമായി രംഗത്ത്

ഗവര്‍ണറുടെ വാഹനവ്യൂഹത്തിനു നേർക്ക് അക്രമം നടത്തിയ SFI ഗുണ്ടകളെ ന്യായീകരിച്ചും സന്തോഷിപിച്ചും കേരളത്തിൽ രണ്ടു സി പി എം മന്ത്രിമാർ. ഭരണഘടന പ്രകാരം സത്യ പ്രതിജ്ഞ ചെയ്ത മന്ത്രി പി രാജീവും മന്ത്രി മുഹമ്മദ് റിയാസുമാണ് ഗവർണറെ ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാമ്പസിലെ കാവി വത്കരണത്തെ എസ്എഫ്‌ഐ ചെറുക്കുകയാണെന്നാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചിരിക്കുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വിഷയത്തില്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മരുമോൻ റിയാസ് അഭിപ്രായപ്പെട്ടിരിക്കുന്നു. അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ്‌യു പ്രതിഷേധവും ഒരേ തരത്തിലുള്ളതല്ലെന്നാണ് പി രാജീവ് പറയുന്നത്. എസ്എഫ്‌ഐയുടെ സമരം ഏത് തരത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകൂ എന്നും രാജീവ് ഒരു പഴുത്തു ബാക്കിയിട്ടു പറഞ്ഞിരിക്കുന്നു.

ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമായിരുന്നു എന്നാണ് രാജീവിന്റെ വാദം. കാറിലിരിക്കുമ്പോൾ പെട്രോളൊഴിച്ച് കത്തിക്കാൻ SFI ഗുണ്ടകൾ ശ്രമിച്ചിരുന്നെങ്കിലോ? എന്ന ചോദ്യമാണ് മന്ത്രി കസേരയിലിരിക്കുന്ന രാജീവ് പറഞ്ഞതിന് മറുപടിയായി ചോദിക്കേണ്ടത്. ‘മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ല’ പി രാജീവ് കുറ്റപ്പെടുത്തുന്നു. കേരളത്തിൽ പിണറായിയുടെയും രാജീവിന്റെയുമൊക്കെ ആടുത്തല്ലിയായ അടിമയല്ല സംസ്ഥാന ഗവർണർ.

‘മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള സമരം പ്രഖ്യാപനം ഇല്ലാതെ നടത്തുന്നതാണ്. പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം നടത്തിയിട്ടുണ്ടോ. പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണെന്നും ആണ് പി രാജീവിന്റെ പൊട്ടൻ ന്യായീകരണം.’

സര്‍വകലാശാലകളില്‍ ഗവർണറുടെ നടപടികൾക്കെതിരെ എസ്എഫ്‌ഐ തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധം തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. ഇത് വരും ദിവസങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കെയാണ് മരുമോന്റെയും രാജീവന്റെയും പ്രതികരണങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതും ഗവർണർക്ക് ഒരു തുറുപ്പു ചീട്ടാവുകയാണ്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

9 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

10 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

21 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago