Kerala

ഗവർണറോട് തോറ്റ് തൊപ്പി വാങ്ങിയിട്ട് സർക്കാർ, നാണംകെടുത്തിയ മന്ത്രി ബിന്ദു, രാജിവെക്കുമോ? കടിച്ച് തൂങ്ങുമോ?

ഒടുവിൽ ഗവർണർക്ക് മുന്നിൽ തോൽവി സമ്മതിച്ച് സംസ്ഥാന സർക്കാർ. സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദി ത്വമെന്ന് സംസ്ഥാന സർക്കാർ ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്. മുമ്പ് ഈ വിഷയത്തിൽ സർക്കാർ ഉയർത്തിയത് ഭിന്ന വാദങ്ങളാണ്. എന്നാൽ കണ്ണൂർ സർവ്വകലാശാലയിലെ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ സർക്കാരിന് പിഴവ് തുറന്നു സമ്മതിക്കാതെ വഴിയില്ലാതാവുകയായിരുന്നു . വിസി നിയമനം ഗവർണ്ണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇന്ന് വിശദീകരിച്ചത്. സർക്കാർ എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു പ്രൊപ്പോസൽ മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ സർവകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എന്തു തന്നെയായായാലും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറയുന്നത് അംഗീകരിക്കും. വിധി കിട്ടിയ ശേഷം വിശദ പ്രതികരണം നടത്താമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അവകാശമായിരുന്നുവെന്നാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

പ്രോ ചാൻസിലർ എന്ന പദവി ഉപയോഗിച്ചായിരുന്നു മന്ത്രി, ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി ഗവർണർക്ക് കത്തയച്ചത്. എന്നാൽ 1996-ലെ കണ്ണൂർ സർവകലാശാല നിയമത്തിലും സർവകലാശാല സ്റ്റാറ്റിയൂട്ടിലും പ്രോ ചാൻസിലർക്ക് ഇങ്ങനൊരു അവകാശം നൽകുന്നില്ല എന്നത് അന്നു തന്നെ ചർച്ചയായിരുന്നു. കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്. അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനർനിയമം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേദിവസമാണ് മന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.

പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിലാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന നിർദ്ദേശംകൂടി മന്ത്രി വെക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് കാലാവധി നീട്ടിനൽകണമെന്ന് പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദ്ദേശിക്കുകയാണെന്ന് കത്തിൽ പറയുന്നു. എന്നാൽ ഇതിനായി മന്ത്രി ഉപയോഗിച്ചിരിക്കുന്നത് ഇല്ലാത്ത അവകാശമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. അത് മന്ത്രി തന്നെ സമ്മതിക്കുന്നു.

പ്രോ ചാൻസിലർ എന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരത്തിൽ യാതൊരു അവകാശവും നൽകുന്നില്ലെന്ന് മാത്രമല്ല ചാൻസലറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കാൻ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പദവി ഉപയോഗിക്കാമെന്ന് മാത്രമാണ് കണ്ണൂർ സർവകലാശാല നിയമത്തിൽ പറയുന്നത്. എന്നാൽ വിവാദം തുടങ്ങിയപ്പോൾ ഇതൊന്നും മന്ത്രി ബിന്ദു സമ്മതിച്ചിരുന്നില്ല. എന്നാൽ വിധി വരുമ്പോൾ ചാൻസലറുടെ അധികാരം അംഗീകരിക്കുകയും ചെയ്യുന്നു. പ്രോ ചാൻസലറായ വകുപ്പ് മന്ത്രിക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ നിയമപരമായി അധികാരമില്ല. അതു വെറും അലങ്കാര പദവിയാണ്. കണ്ണൂർ വി സി നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിൽ ഈ കത്തുകൾ നിർണായകമാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല. പക്ഷേ സുപ്രീംകോടതിയിൽ കത്ത് വിനയായി.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago